വൃശ്ചിക പൂനിലാവേ..
വളയന്‍ കുന്നിലെ കാര്‍ത്ത്യായനി ഭഗവതി ക്ഷേത്രത്തില്‍ മുമ്പ് കൊല്ലത്തില്‍ ഒരു ദിവസം മാത്രമെ പൂജ ചെയ്തിരുന്നുള്ളു. വൃശ്ചിക മാസത്തിലെ കാര്‍ത്തിക ദിവസം. പൂനിലാവില്‍ കുളിച്ചു നില്ക്കുന്ന രാത്രിയും മണ്ചെരാതുകളില്
കത്തിച്ചു വെക്കുന്ന ദീപങ്ങളും ആ ദിവസം അവിസ്മരണീയമാക്കുന്നു. അന്നേ ദിവസം മൂന്ന് നാല് പ്രാവശ്യമെങ്കിലും വളയന്‍
കുന്ന് കയറി ക്ഷേത്രത്തിലെത്തും. കാലത്ത് പായസത്തിന്ന് ഏല്‍പ്പിക്കാനാണ് ചെല്ലുക. വലിയൊരു പിച്ചള ചോറ്റുപാത്രത്തില്‍ പച്ചരിയും ശര്‍ക്കരയും നാളികേരവും വെക്കും. പിന്നെ ഒരു കുപ്പിയില്‍ വിളക്കെണ്ണ, ചന്ദനത്തിരി, കല്പ്പുരം ഒക്കെയായിട്ടാവും ചെല്ലുക. പഴയ ബൌണ്ട് ബുക്കിന്റെ ചട്ടയില്‍ നിന്നും ഒരു കഷ്ണം കീറി പേരെഴുതി ചോറ്റുപാത്രത്തിന്റ വള്ളിയില്‍ കെട്ടി തൂക്കും. ഉടമസ്ഥനെ തിരിച്ചറിയാനുള്ള സൂത്രമാണ്' അത്.
ഉച്ചപൂജ കഴിഞ്ഞ് പായസം വാങ്ങാന്‍ പോകുന്നതാണ് രണ്ടാമത്തെ യാത്ര. ഞാന്‍ കതിന പൊട്ടുന്ന ശബ്ദം കേട്ടതും പുറപ്പെടും. പായസം വാങ്ങി നട്ടുച്ച വെയിലത്ത് കുന്നിറങ്ങും. അമ്മയോടൊപ്പം സന്ധ്യക്ക് ദീപാരാധന തൊഴാന്‍ ചെല്ലുന്നത് മൂന്നാമത്തേത്. തൊഴുത് കഴിഞ്ഞതും കാര്‍ത്തിക വിളക്ക് കത്തിക്കാന്‍ വേഗത്തില്‍ വീട്ടിലെത്തും. പിന്നെ രാത്രി ഊണുകഴിഞ്ഞാല്‍ ഓട്ടന്‍ തുള്ളല്‍ കാണാന്‍ ഒരു പോക്കാണ്.
കൊല്ലത്തില്‍ ഒരു ദിവസം മാത്രമെ പൂജയുള്ളുവെങ്കിലും വലിയ ഊറ്റമുള്ള ഭഗവതിയാണ് അവിടെ ഉള്ളതെന്നാണ്
മുത്തശ്ശി പറയുക. പണ്ട് തിരുമുറ്റത്ത് ഒരു കിണര്‍ ഉണ്ടായിരുന്നുവത്രെ. ഭഗവതിയുടെ പാത്രങ്ങളും ആഭരണങ്ങളും ഭഗവതി തന്നെ അതില്‍ സൂക്ഷിച്ചിരുന്നുവെന്നാണ് വിശ്വാസം. സദ്യ നടത്താന്‍ പാത്രങ്ങള്‍ ആവശ്യമുള്ളവര്‍ നടക്കല്‍ ചെന്ന് പ്രാര്‍ത്ഥിച്ച് ഒരു ഓല എഴുതി വെച്ച് പോയാല്‍ മതി. മൂന്നേ മുക്കാല്‍ നാഴിക കഴിഞ്ഞ് ചെല്ലുമ്പോള്‍ പാത്രങ്ങള്‍ നടക്കല്‍ റെഡിയായിരിക്കും. ആവശ്യം കഴിഞ്ഞാല്‍ പാത്രങ്ങള്‍ മോറി വൃത്തിയാക്കി നടക്കല്‍ വെച്ച് തൊഴുത് പോയാല്‍ മതി. കുറെ കഴിഞ്ഞ് നോക്കുമ്പോള്‍
സാധനങ്ങളൊന്നും കാണില്ല.
ഒരിക്കല്‍ ആരോ പാത്രങ്ങള്‍ തിരിച്ച് ഏല്‍പ്പിച്ച് പോയ സമയം. കന്ന് മേക്കാനായി അവിടെ എത്തിയ ഒരാള്‍ കിണറിനകത്ത് വലിയൊരു വാര്‍പ്പ് കാണുന്നു. അത് എടുക്കാനായി കിണറിലിറങ്ങി. പാത്രത്തിന്റെ വക്കില്‍ കടന്ന് പിടിച്ചതും
അയാളുടെ കാഴ്ച്ച പോയി. കിണറിനകത്ത് നിന്ന് ഉറക്കെ നിലവിളിച്ച അയാളെ ആലെല്ലാമോ ചേര്‍ന്ന് മുകളിലെത്തിച്ചു. പിന്നെ ആ കിണര്‍ അവിടെ കണ്ടിട്ടില്ല. തെളിവ് എന്ന നിലയ്ക്ക് വാര്‍പ്പില്‍ അയാള്‍ പിടിച്ച കാതിന്റെ കഷ്ണം തറവാടിലെ കിണറിനകത്ത് നിന്ന്കിട്ടി. അതുകൊണ്ട് അന്നത്തെ കാരണവര്‍ ഒരു തലവാര്പ്പിന് ചട്ടുകം ഉണ്ടാക്കിച്ചു .
രാത്രി ഒന്നുകൂടി കുളിച്ച് ഭക്ഷണം കഴിച്ച് സമപ്രായക്കാരോടൊപ്പം ഞാന്‍ ഓട്ടന്‍ തുള്ളല്‍ കാണാന്‍ ചെന്നു.
ചെരിപ്പ് അഴിച്ച് വെച്ച് അമ്പലമുറ്റത്തേക്ക് ഇറങ്ങാന്‍ ഒരുങ്ങിയതും പുറകില്‍ നിന്നും തോണ്ടല്. ഞാന്‍ നോക്കിയപ്പോള്‍ ആശാന് ചിരിച്ച് നില്ക്കുന്നു. 'നമുക്ക് ഇവിടെ പിന്നില്‍ നില്ക്കാം. ചെരിപ്പ് അഴിക്കാതെ കഴിഞ്ഞല്ലൊ' എന്നായി ആശാന്. ഒരു കണക്കില്‍ അത് നല്ലതാണ്. രാത്രി അറിയാതെ ചെരിപ്പ് ആരെങ്കിലും മാറി ഇട്ട് പോകുന്നത് ഒഴിവാക്കും. കൂടാതെ മുന്നില്‍ പോയി ഇരുന്നാല്‍ തുള്ളല്ക്കാരന് കളിയാക്കി ചൂണ്ടി കാണിക്കാനും ഇടയുണ്ട്. ഇതാണെങ്കില്‍ ഒരു വെടിക്ക് രണ്ട് പക്ഷി എന്ന മാതിരി ഗുണമാവും.
ആശാന് എന്റെ ബാല്യകാലത്തെ പരിചയക്കാരനാണ്. ഞാന്‍ പ്രൈമറി സ്കൂളില്‍ പഠിക്കുന്ന കാലം. സ്കൂളിന്ന് തൊട്ടടുത്ത ഇടവഴിയിലാണ് ആണ്‍കുട്ടികള്‍ മൂത്രമൊഴിക്കുക. അവിടെ തന്നെയാണ് കുട്ടികള്‍ ഗോട്ടി കളിയും അണ്ടികളിയും
നടത്താറ്. സ്കൂള്‍ തുടങ്ങുന്നതിന്ന് മുമ്പും ഇടവേളകളിലും പൊരിഞ്ഞ കളിയായിരിക്കും. ആ സമയം പെണ്‍കുട്ടികള്‍ കുറെ പേര് കിണറിന്നരികിലെ ചെറിയ മുറ്റത്ത് ചില്ലിട്ട് കളിക്കും. കുറെയെണ്ണം തിണ്ണയിലിരുന്ന് കൊത്താങ്കല്ല് ആടും. അണ്ടികളിക്കിടയിലാണ് ആശാനുമായി പരിചയപ്പെടുന്നത്.
പറങ്കിയണ്ടി എറിഞ്ഞുള്ള ഒരു കളിയാണ് അത്. എന്റെ വീട്ടില്‍ പറങ്കിമാവ് ഇല്ലാത്തതിനാല്‍ എനിക്ക് പറങ്കിയണ്ടി കിട്ടാറില്ല. ഞാന്‍ കളി നോക്കി നില്‍ക്കാറെ ഉള്ളു. അത്തരം ഒരു അവസരത്തിലാണ് ആശാന് പ്രത്യക്ഷപ്പെടുന്നത്. അയാള്‍ സ്കൂള്‍ വിദ്യാര്‍ത്ഥി ഒന്നുമല്ല. ചിലപ്പോള്‍ വിറകുകെട്ടും എടുത്ത് ആ വഴി പോകുന്ന ഒരു മുതിര്‍ന്ന കുട്ടി. ആശാന് എന്ന പേര് മറ്റുള്ളവര്‍ പറയുന്നത് കേട്ടിട്ടാണ് ഞാനും അയാളെ വിളിച്ച് തുടങ്ങിയത്. വാസ്തവത്തില്‍ ഞാന്‍ അയാളുടെ ശരിയായ പേര് ഒരിക്കലും അറിഞ്ഞിട്ടില്ല.
എന്നെ നോക്കി ഹൃദ്യമായി ചിരിച്ചിട്ട് 'മാഷ് എന്താ അണ്ടി കളിക്കാത്തത് 'എന്ന് ആശാന് തിരക്കി. അയാള്‍ മാഷെ എന്ന് എന്നെ വിളിച്ചതില്‍ സന്തോഷം തോന്നിയെങ്കിലും വിവരം ഗോവിന്ദന്‍കുട്ടി മാഷോ ശേഖരമാഷോ അറിഞ്ഞാല്‍ 'എന്നാ നീ മാഷായത് ' എന്ന് ചോദിച്ച് അടി കിട്ടുമോ എന്ന ഭയവും ഒപ്പം എന്നില്‍ ഉണ്ടായി. പറങ്കിയണ്ടി ഇല്ലാത്ത വിവരം ഞാന്‍
പറഞ്ഞു. നാളെ ഞാന്‍ പത്ത് എണ്ണം തരാം, പകരം മാഷടെ പെന്ന് എനിക്ക് തര്വോ എന്ന് ആശാന് ചോദിച്ചു. ഞന്‍
സമ്മതിച്ചില്ല. പേന കൊടുത്ത് അണ്ടി വാങ്ങിയെന്ന് വീട്ടിലറിഞ്ഞാല്‍ അടി ഉറപ്പ് . അതിനും ആശാന് വഴി കണ്ടെത്തി. ചോദിച്ചാല്‍ പേന വീണു പോയെന്ന് പറഞ്ഞാല്‍ മതി എന്ന് ആശാന് പറഞ്ഞു തന്നു. ഏതായാലും ഞാന്‍ ആ വെട്ടില്‍ വീണു.
പിറ്റേന്നാണ്' കൈമാറ്റം നടന്നത്. അന്ന് ശനിയാഴ്ച. സ്കൂളില്ല. ഉച്ചക്ക് വീട്ടില്‍ എല്ലാവരും കിടന്ന് മയങ്ങുന്ന നേരം. ആശാന് വരുന്നതും കാത്ത് ഞാന്‍ ഇരുന്നു. കുന്ന് ഇറങ്ങി വരമ്പിലൂടെ മെല്ലെ ആശാന് വരുന്നത് കണ്ടതും പേന ട്രൌസര്‍ പോക്കറ്റിലിട്ട് ഞാന്‍ പുറപ്പെട്ടു. തോലനൂര്‍ കാവില്‍ വെച്ച് കൈമാറ്റം നടന്നു. പത്ത് പറങ്കി അണ്ടി തന്നിട്ട് ' മാഷക്ക് കളിക്കാന്‍ തെല്ല് ഉണ്ടോ ' എന്ന് ആശാന് തിരക്കി. വലിയ പറങ്കി അണ്ടി കൊണ്ടാണ് എറിയേണ്ടത്. അതിനെയാണ് തെല്ല് എന്ന് പറയുക. ഞാന്‍ ഇല്ലെന്ന് തലയാട്ടി. 'പിന്നെ എങ്ങിനെയാണ് കളിക്കുക' എന്ന് ആശാന് ചോദിച്ചു. കുറച്ച് നേരം ആരും ഒന്നും പറഞ്ഞില്ല. ഒടുവില്‍ ആശാന് കളിക്കുന്ന തെല്ല് എനിക്ക് തന്നു. അത് ഉണ്ടാക്കാന്‍ പെട്ട പാട് വര്‍ണ്ണിക്കുകയും ചെയ്തു. സൂര്യന് ഉദിക്കുന്നതിന്ന് മുമ്പ് പറങ്കിമാവിന്റെ തുഞ്ചത്തെ കൊമ്പില്‍ കയറി അധികം പഴുക്കാത്ത മാങ്ങ പറിക്കണം . നല്ല വലിയ പച്ച അണ്ടിയായിരിക്കണം. അതിനെ വെളിച്ചെണ്ണ പുരട്ടി വെയിലത്ത് ഉണക്കി ചാക്ക് സൂചികൊണ്ട് ഉള്ളിലെ സാധനം കളയണം. എന്നിട്ട് ടാറും മണലും നിറച്ച് കനം കൂട്ടണം. എന്നാലെ എറിയാന്‍ ഊക്ക് കിട്ടൂ.
'ഇത് ഒരു നൂറ്' ഉറുപ്പിക വില വരും. അത്ര പാടുണ്ടേയ് ഉണ്ടാക്കാന്‍. എന്നാലും ഇതോണ്ട് കളിച്ചാല്‍
തോല്‍വിന്ന് പറയണത് അറിയില്ല. ഞാന്‍ ഇത് മാഷക്ക് ഫ്രീ ആയി തര്വാണ് 'എന്നും പറഞ്ഞ് ആശാന് വളരെ ഔദാര്യത്തോടെ അത് എനിക്ക് തന്നു. പിന്നെ കുഴി എടുക്കലായി. ആശാന് തന്നെ ഒരു വര വരച്ചു. 'മാഷ് ആദ്യം കളിച്ചോളു' എന്ന് പറഞ്ഞ് അണ്ടികള് എറിയിച്ചു. ഒരെണ്ണം പോലും കുഴിയില്‍ വീണില്ല. ഓട്ടന്‍ , വയ്യന്‍ എന്നിവ പറഞ്ഞു തന്നു. 'ഇനി ഓട്ടനിലേക്ക് എറിഞ്ഞോളു' എന്നായി ആശാന് . ഞാന്‍ എറിഞ്ഞത് കൊണ്ടില്ല. ആശാന്റെ ഊഴത്തോടെ പറങ്കി അണ്ടി മുഴുവന്‍ ആശാന്റെ കയ്യിലെത്തി. 'മാഷക്ക് ഒട്ടും ഉന്നം ഇല്ല. പേടിക്കേണ്ടാ. പഴമാങ്ങ തിന്ന് ചപ്പി കളയുന്ന അണ്ടികൊണ്ട് കളിച്ച് പഠിച്ച് ഉന്നം കുറച്ച് ശരിയാക്കണം' എന്ന ഉപദേശം നല്കി അണ്ടിയുമായി ആശാന് സ്ഥലം വിട്ടു. ഒന്നാന്തരം പാര്‍ക്കര്‍ പേന
നഷ്ടപ്പെട്ട ദുഖവുമായി ഞാന്‍ വീട്ടിലേക്ക് കയറി.
അങ്ങിനെ തുടങ്ങിയ അടുപ്പം കാണുമ്പോള്‍ ഒരു ചിരിയോടും വല്ലപ്പോഴും ഉള്ള വര്‍ത്തമാനത്തിലുമായി നിലനിന്നു. പടിപ്പുരയില്‍ കിടന്ന് ഞാന്‍ വായിക്കാറുള്ള നേരത്ത് ചിലപ്പോള്‍ ആശാന് വരും. സദാ സമയം പുസ്തകം വായിച്ചിരുന്നാല്‍ പഠിച്ച് പഠിച്ച് മൂള കലങ്ങി പ്രാന്തായി ഇംഗ്ലീഷ് പറഞ്ഞ് നടക്കുന്ന പട്ടരെ പോലെ ആവുമെന്ന് ഭയപ്പെടുത്തും. ഇത്രയൊക്കെ പഠിച്ചിട്ട് എന്താ കാര്യമെന്ന് ചോദ്യം ചെയ്യും. ആ നേരം വല്ല നല്ല കാര്യവും ചെയ്തുകൂടെ എന്ന് ഉപദേശിക്കും. പഠിച്ചാലും ഇല്ലെങ്കിലും
ഒരു മൂപ്പെത്തിയാല്‍ ഒരേ പോലെ മരിച്ച് പോവും എന്ന് തത്വം പറയും.
ഓട്ടന്‍ തുള്ളല്‍ തുടങ്ങി കഴിഞ്ഞിരുന്നു. കല്യാണ സൌഗന്ധികം ആയിരുന്നു കഥ. ആളറിയാതെ ഭീമസേനന് ഹനുമാനോട് വീരവാദം മുഴക്കുന്നു. ഞാന്‍ കഥയില്‍ ലയിച്ചങ്ങിനെ നില്‍ക്കുകയാണ്. ആ നേരം ആശാന് എന്നെ തോണ്ടി
'നല്ലോണം ശ്രദ്ധിച്ചോളിന്‍' എന്ന് പറഞ്ഞു. ഇയാള്‍ പറഞ്ഞിട്ട് വേണോ ശ്രദ്ധിക്കാന്‍ എന്ന് കരുതിയെങ്കിലും 'ശരി' എന്ന് ഞാന്‍ പറഞ്ഞു.
'മാഷക്ക് കാര്യം മനസ്സിലായിട്ടില്ല, ആ പെണ്ണ് നമ്മളെ നോക്കുന്നത് ശ്രദ്ധിക്കാനാണ്ഞാന് പറഞ്ഞത് എന്നായി ആശാന് . ഏത് പെണ്ണ്, എന്ത് പെണ്ണ്. എനിക്ക് ഒന്നും മനസ്സിലായില്ല. എന്റെ അറിവില്ലായ്മയെ ആശാന് പുശ്ചിച്ചു. മൂന്നാമത്തെ വരിയില്‍ നടുക്കിലായി മുല്ലപ്പൂ ചൂടി കോടി കളര്‍ സാരി ഉടുത്ത് ഇരിക്കുന്ന സാധനം എന്ന് ആശാന് തെളിച്ച് പറഞ്ഞു. ഞാന്‍ നോക്കി. ശരിയാണ്. നല്ല ഭംഗിയുള്ള ഒരു ചെറുപ്പക്കാരി. അവര്‍ ഇടക്കിടക്ക് ഞങ്ങള്‍ നില്ക്കുന്ന സ്ഥലത്തേക്ക് നോക്കുന്നുണ്ട്.മാഷടെ കൂടെ പഠിച്ചതാണോ അവള് എന്ന് ആശാന് തിരക്കി. ആ സ്ത്രി എന്റെ കൂടെ പഠിച്ചിട്ടില്ലെന്ന് മാത്രമല്ല ഇതിന്ന് മുമ്പ് ഞാന്‍ അവരെ കണ്ടിട്ടു കൂടി ഇല്ലെന്ന് ഞാന്‍ ആശാനോട് പറഞ്ഞു. 'അപ്പോള്‍ അതാണ്' സംഗതി' ആശാന് എന്നോട് പറഞ്ഞു 'അവള്‍ക്ക് എന്നോട് എന്തോ ഒരു ഇദ് ഉണ്ട്'
ആ നിമിഷം മറ്റൊരു തോണ്ടല് കൂടി, 'കുട്ടി ഇങ്ങോട്ട് വന്നേയ്' എന്ന് ഒരു വിളിയും. അത് തങ്കന്
ആയിരുന്നു. വേറൊരു പ്രൈമറി സ്കൂള്‍ കാല സഹപാഠി. കല്യാണി ടാക്കീസില്‍ ടിക്കറ്റ് കീറലാണ് തങ്കന്റെ പണി. ചിലപ്പോഴൊക്കെ ടിക്കറ്റ് വാങ്ങാതെ എന്നെ അകത്ത് കയറ്റിയിട്ടുണ്ട്. ഞാന്‍ കൂടെ ചെന്നു. കാവിന്റെ പുറകിലേക്ക് ഞങ്ങള്‍ നടന്നു. 'ആ തലമുറിയന് എന്താ പറഞ്ഞോണ്ട് ഇരുന്നത്' എന്ന് തങ്കന് തിരക്കി. വള്ളി പുള്ളി വിടാതെ സര്‍വ്വതും ഞാന്‍ പറഞ്ഞു കൊടുത്തു. 'കുട്ടിക്കെന്താ ഇപ്പൊ ജോലി' എന്ന് തങ്കന് ചോദിച്ചു. എല്ലാം അറിഞ്ഞിട്ടും ഇങ്ങിനെ ചോദിച്ചത് എന്താണെന്ന് എനിക്ക് അറിഞ്ഞില്ല. എങ്കിലും ഞാന്‍ കോളേജില്‍ പഠിക്കുകയാണെന്ന് പറഞ്ഞു. കയ്യില്‍ എത്ര കാശുണ്ടെന്നാണ് അടുത്ത ചോദ്യം. ഒന്നുമില്ല എന്ന് ഞാന്‍ അറിയിച്ചു.
'ആ തല്ലിപൊളിക്ക് എന്താ പണി എന്ന് കുട്ടിക്ക് അറിയ്വോ' എന്ന് തങ്കന് ചോദിച്ചു.'മുമ്പ് കന്ന് മേക്കാന്‍
പോയിരുന്നു' ഞാന്‍ പറഞ്ഞു' ആശാന്റെ ഇപ്പോഴത്തെ തൊഴില്‍ എനിക്ക് അറിയില്ല'. തങ്കന് ചിരിച്ചു. കുട്ടി കേട്ടോളു എന്ന് പറഞ്ഞ് ' വല്ലവന്റേയും തൊടിയില്‍ കയറി വല്ല നാളികേരമോ, ചക്കയോ, വാഴക്കയോ കട്ട് വില്‍ക്കും, അത് ഒന്നും
പറ്റിയില്ലെങ്കില്‍ വല്ല പരിചയക്കാരേയും പൊയി കണ്ട് എച്ചി കാശ് ഇരന്ന് വാങ്ങി കഴിയും. അല്ലാതെ അവന് പണിയും തൊരവും ഒന്നും ഇല്ല '. ഞാന്‍ ഒന്നും തന്നെ മിണ്ടിയില്ല. അല്‍പ്പം കഴിഞ്ഞപ്പോള്‍ കുട്ടി ആ പെണ്‍കുട്ടി നോക്കുന്നത് കണ്ടുവോ എന്ന് തങ്കന് ചോദിച്ചു. ഉവ്വെന്ന് ഞാന്‍ പറഞ്ഞു.
'ശരിക്കും സരോജാദേവിയെ പോലെയുണ്ട്' ഒന്ന് നിര്‍ത്തി തങ്കന് പറഞ്ഞു' മുടി ഒന്ന് ഒതുക്കിയാല്‍ ഫിലിം
സ്റ്റാര്‍ പത്മിനി തോറ്റുപോകും. ഒരു കിരീടം കൂടി വെച്ചാല്‍ സിനിമയിലെ ദേവിയുടെ വേഷം തന്നെ'.കുന്നിന് പുറത്ത് ഒരു തടസ്സവും ഇല്ലാതെ എത്തുന്ന കാറ്റ് വിളക്കിലെ നാളം അണക്കാനുള്ള ശ്രമമാണ്. 'കുട്ടി, ആ കഴുവേറി പറഞ്ഞതല്ല കാര്യം. പത്ത് പൈസ എടുക്കാനില്ലാത്തവരെ ആര്‍ക്ക് വേണം' തങ്കന് പറഞ്ഞു ' കീശ നിറയെ കാശ് ഉള്ളവരെയാണ് അവള് നോക്കുന്നത്, ഈ പരിപാടി കഴിയുമ്പോഴേക്കും ആരെങ്കിലും അവളുടെ വലയില്‍ വീഴും'. പണം നഷ്ടപ്പെടാന്‍ പോകുന്ന ആളെ കുറിച്ച് ഓര്‍ത്ത് എനിക്ക് വിഷമം തോന്നി. ആളുകളെ വല വീശി പിടിക്കാന്‍ ശ്രമിക്കുന്ന ഇവളെ ശരിക്ക് ശിക്ഷിക്കണെ ഭഗവതി എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു.
അപ്പോഴാണ് ആ നില്ക്കുന്ന ആളെയായിരിക്കും അവള് നോക്കുന്നത് എന്ന് തങ്കന് പറയുന്നത്. അവന്
പരിസരം നോക്കി വന്ന് വിവരം തന്നതാണ്. ഞാന്‍ അയാളെ നോക്കി. ഞങ്ങള്‍ നിന്ന സ്ഥലത്തിന്ന് പുറകിലായി അയാള്‍ നില്‍ക്കുകയാണ്. തുള്ളലിലൊന്നും അയാള്‍ ശ്രദ്ധിക്കുന്നില്ലെന്ന് വ്യക്തം . കക്ഷി സിഗററ്റും വലിച്ച് ഗമയിലങ്ങിനെ നില്‍ക്കുകയാണ്. 'അവനെ കണ്ടാല്‍ അറിയാം എന്തോ ഉദ്ദേശം വെച്ച് വന്നതാണെന്ന് 'തങ്കന് പറഞ്ഞു' അവന്റെ ഒരു സ്വര്‍ണ്ണചങ്ങലയും , സ്വര്‍ണ്ണ മോതിരവും. അലക്കി തേച്ച ഷര്‍ട്ട് സെന്റില്‍ മുക്കി എടുത്തതാണ് '. എനിക്ക് മതി എന്നായി. ആരോ എന്തോ ചെയ്തോട്ടെ എന്ന് കരുതാതെ ഇതൊക്കെ നോക്കി നടക്കേണ്ട കാര്യം ഇയാള്‍ക്ക് എന്താണെന്ന് ഞാന്‍ ചിന്തിച്ചു.
തുള്ളല്‍ കഴിഞ്ഞു. അവസാന പൂജക്ക് നില്‍ക്കാതെ പലരും മടങ്ങി. കാറ്റ് ഊതികെടുത്തിയ, കാവിലെ ചുറ്റുവിളക്കിലെ തിരികളില്‍ നിന്ന് ഉയര്‍ന്ന ആവണക്കെണ്ണ കരിഞ്ഞ മണം , ശ്രീകോവിലില്‍ നിന്ന് കടന്നു വന്ന ചന്ദനത്തിരിയുടെ സുഗന്ധത്തെ
കവര്‍ന്നെടുത്തു. കൈക്കുടന്നയില്‍ പ്രസാദമായി കിട്ടിയ പുഴുങ്ങിയ വെള്ള പയറുമായി ഞാന്‍ നടക്കല്‍ എത്തുമ്പോള്‍ ആ സ്ത്രി അവിടെ നില്ക്കുന്നു, കൂടെ നേരത്തെ കണ്ട ചെറുപ്പക്കാരനും. അയാള്‍ പോക്കറ്റില്‍ നിന്ന് പൈസ എടുത്ത് തിരുമേനിക്ക് കൊടുത്ത് പ്രസാദം വാങ്ങി. 'കല്യാണമൊക്കെ ഗംഭീരമായി എന്ന് കേട്ടു' ശാന്തിക്കാരന് സംസാരിച്ചു' ഇപ്പോഴും ബോംബേല് തന്നെയ ല്ലേ '. അയാള്‍ തലയാട്ടി. ' പോവുമ്പോള്‍ ഈ കുട്ടിയെ കൂടെ കൊണ്ടു പോകുന്നുണ്ടോ' വീണ്ടും പൂജക്കാരന്
ചോദിച്ചു. അതിനും അയാള്‍ തലയാട്ടി.
ഒന്നു കൂടി തൊഴുത് കൈകോര്‍ത്തുകൊണ്ട് അവര്‍ കുന്നിറങ്ങിപ്പോയി. ക്ഷേത്രത്തില്‍ അവശേഷിച്ചത് വിരലെണ്ണാവുന്ന ആളുകളെയുള്ളു. അവര്‍ക്കിടയില്‍ ഞാന്‍ തങ്കനേയും ആശാനേയും നോക്കി. അവിടെ രണ്ടുപേരും ഉണ്ടായിരുന്നില്ല.
Friday, May 8, 2009
Thursday, May 7, 2009
വില പേശല്‍.
ഇത് ഒരു കഥയല്ല- ഭാഗം 12.
ഏത് സാധനം വാങ്ങുമ്പോഴും വിലപേശിയേ വാങ്ങാവു, പണിക്ക് ആളെ വിളിക്കുമ്പോള്‍ കൂലി കുറവായി പറഞ്ഞ് തര്‍ക്കിച്ച് ഉറപ്പിക്കണം എന്നൊക്കെ പല കാലത്തായി പലരും പറഞ്ഞു തന്നിട്ടുണ്ടെങ്കിലും ഒരു ആവശ്യം വരുമ്പോള്‍, സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന സ്വഭാവമാണ് എനിക്കുള്ളത്. കൂടാതെ ഒരാളുടെ മുഖത്ത് നോക്കി വായില്‍ തോന്നിയ പോലെ സംഖ്യ പറയാന്‍ കഴിവില്ലാത്തത് ഈ രംഗത്തെ പരാജയത്തിന്റെ പ്രധാന കാരണമാണ്. പത്ത് രൂപ വില പറഞ്ഞ ഒരു സാധനം ഒമ്പത് രൂപക്ക് ചോദിക്കുന്നത് മര്യാദ. എന്നാല്‍ ആ സാധനം ഒരു മടിയും കൂടാതെ അമ്പത് പൈസ വിലക്ക് ചോദിക്കുന്നതോ? ഈ രംഗത്ത് പ്രഗത്ഭരായവരെ ബഹുമാനിക്കാതെ വയ്യ.
കണക്ക് പറഞ്ഞ് കാര്യം നടത്താന്‍ കഴിയാത്ത ദൌര്‍ബല്യത്തെ കൊള്ളരുതായ്മയായി പലപ്പോഴും പലരും പറയാറുണ്ട്. അതുകൊണ്ട് പലപ്പോഴും കഷ്ട നഷ്ടങ്ങള്‍ ഉണ്ടാവും. പക്ഷെ അപൂര്‍വ്വം ചിലരെങ്കിലും ആ പാവത്താനെ പറ്റിക്കരുത് എന്ന നിലപാട് എടുക്കും. മനുഷ്യന്റെ നന്മ കാണാനുള്ള ഒരു അവസരം നമുക്ക് ലഭിക്കുകയും ചെയ്യും. വില പേശാനറിയാത്തതിന്റെ അത്തരമൊരു ഗുണവശം വളരെ ചെറുപ്പത്തിലെ എനിക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്.
കുട്ടിമാമയുടെ ഒരു സുഹൃത്തിന്റെ ശുപാര്‍ശയുടെ ഫലമായിട്ടാണ് എനിക്ക്ആദ്യമായി ഒരു ജോലി ലഭിച്ചത്. താല്കാലികമായിരുന്നെങ്കിലും ആ ജോലി തൊഴില്‍രഹിതനായ എനിക്ക് ആശ്വാസം ആയിരുന്നു. ശമ്പളം കിട്ടിയപ്പോള്‍, സുഹൃത്തിന്ന് എന്തെങ്കിലും പാരിതോഷികം കൊണ്ടുപോയി കൊടുക്കണമെന്ന് കുട്ടിമാമ പറഞ്ഞു. കക്ഷി ശരിക്കുമൊരു സമ്പന്നനായതു കൊണ്ട് എന്തെങ്കിലും കുറെ പഴങ്ങള്‍ വാങ്ങിച്ച് കൊടുത്താല്‍ മതി എന്നും മറ്റു വിധത്തിലുള്ള ഒരു സാധനവും അത്ര ഉചിതമാവില്ലെന്നും പറഞ്ഞു തന്നു. എന്നിട്ടും മിഴിച്ചു നിന്ന എന്റെ കയ്യില്‍ വാങ്ങി കൊടുക്കാനുള്ള സാധനങ്ങളുടെ ഒരു ലിസ്റ്റും പണവും തന്നു.
ഞാന്‍ പാലക്കാട് റെയില്‍വെ ഗേറ്റിന്ന് സമീപമുള്ള ഫ്രൂട്ട് സ്റ്റാളില്‍ ചെന്നു. കയ്യിലുള്ള ലിസ്റ്റ് കൊടുത്തു. മൂന്നൊ നാലോ വിധം പഴങ്ങള്‍ ഓരോ കിലൊ വിതം ത്രാസ്സില്‍ തൂക്കി പഴയ പത്ര കടലാസ്സില്‍ പൊതിഞ്ഞു കെട്ടി. നാല്‍പ്പത് കൊല്ലം
മുമ്പാണ്സംഭവം. അന്ന് പ്ലാസ്റ്റിക്ക് ക്യാരിബാഗ് ആവിര്‍ഭവിച്ചിട്ടില്ല. എന്റെ കയ്യിലുള്ള ചാക്ക് സഞ്ചിയിലേക്ക് പൊതികള്‍ ഇറക്കി വെച്ചു. ഞാന്‍ കൊടുത്ത ലിസ്റ്റില്‍ തന്നെ വില കണക്കാക്കി. ആറോ ഏഴോ രൂപയായിരുന്നു വെന്ന് തോന്നുന്നു. തുക പറഞ്ഞതും ഞാന്‍ കറക്ട് സംഖ്യ എടുത്തു കൊടുത്തു.
ലിസ്റ്റും വാങ്ങി ഞാന്‍ നടക്കാന്‍ തുടങ്ങിയതേയുള്ളു. പീടികക്കാരന് എന്നെ കൈകൊട്ടി വിളിച്ചു. ഞാന്‍ ചെന്നതും ഒരു രൂപ നോട്ട് എടുത്ത് നീട്ടി' നിങ്ങള്‍ ഇത് വെച്ചോളിന്‍' എന്ന് പറഞ്ഞു. എനിക്ക് ഉണ്ടായ സന്തോഷത്തിന്ന് അതിരില്ല. ഞാന്‍
വീട്ടില്‍ വിവരം പറഞ്ഞപ്പോള്‍' ഈ മണ്ടശിരോമണിയെ ഇതിലേറെ പറ്റിച്ചാല്‍ ദൈവം വെറുതെ വിടില്ല എന്ന് കടക്കാരന്ന് തോന്നിയിട്ടുണ്ടാവും' എന്ന് വീട്ടുകാര്‍ പറഞ്ഞു.
കാലം ഏറെ കഴിഞ്ഞിട്ടും ഇലക്ട്രിസിറ്റി ഓഫീസില്‍ വെച്ച് ലൈന്മാന് ചന്ദ്രേട്ടന് മേശയ്ക്ക് വിലപേശിയ രംഗം എനിക്ക് മറക്കാനാവില്ല. മരം കൊണ്ട് ഉണ്ടക്കിയ രണ്ടു മേശകള്‍ ഒരാള്‍ വില്‍ക്കാനായി ചുമന്നുകൊണ്ട് പോകുന്നത് കണ്ടു. ഓവര്‍സിയര്‍ രാമേട്ടന്ന് അതില്‍ നിന്നും ഒരെണ്ണം വാങ്ങണമെന്ന് കലശലായ ആഗ്രഹം. അദ്ദേഹത്തിന്ന് വില പറയാന്‍ വയ്യ. അതിനാല്‍
'മര്യാദ വിലയ്ക്ക് വാങ്ങിക്ക് 'എന്നു പറഞ്ഞ് മൂപ്പര് ശിഷ്യന് ചന്ദ്രേട്ടനെ ചട്ടം കെട്ടി. ഉടനെ ശിഷ്യന് കൈകൊട്ടി അയാളെ വിളിച്ചു. ഓഫീസ് മുറ്റത്ത് മേശകള്‍ ഇറക്കി 'എന്താ ഇതിന്റെ വില' എന്ന് ചന്ദ്രേട്ടന് അന്വേഷിച്ചു. അയാള്‍ ഒരു മേശയ്ക്ക് അമ്പത് രൂപ വെച്ച് വില പറഞ്ഞു. 'നിങ്ങള്‍ ഇത് വില്‍ക്കാനാണോ, അതോ ഒരു രസത്തിന്ന് ഏറ്റികൊണ്ട് നടക്കാനാണോ ഉദ്ദേശം' എന്നായി ചന്ദ്രേട്ടന്. 'പാകം പോലെ പറയിന്‍' എന്ന് കച്ചവടക്കാരന് പറഞ്ഞതും, രണ്ടും കൂടി ഞാന്‍ എട്ട് രൂപയ്ക്ക് എടുക്കാം എന്ന് ചന്ദ്രേട്ടന് അറിയിച്ചു.
ഞാന്‍ ശരിക്കും അന്തം വിട്ടു. എന്തൊരു വില പേശലാണ് ഇത്. കച്ചവടക്കാരന്റെ വായില്‍ നിന്നും ഈ വിദ്വാന്
വല്ലതും കേള്‍ക്കും എന്ന്എനിക്ക് തോന്നി. അതൊന്നും സംഭവിച്ചില്ല എന്നു മാത്രമല്ല, കുറെ നേരം ഇരുവരും തര്‍ക്കിച്ച് നിന്നു.അതിന്റെ പണിക്കുലിയും മരത്തിന്റെ വിലയും കണക്കാക്കിയാല്‍ ഈ വില തന്നെ മുതലാവില്ലെന്ന് കച്ചവടക്കാരന്. ഇതെന്താ തേക്കോ വീട്ടിയോ ഒന്നുമല്ലല്ലൊ. മൂത്ത മഞ്ഞപാവിട്ട മരം കൊണ്ട് ഉണ്ടാക്കിയതല്ലേ. ആരെങ്കിലും വില കൊടുത്ത് ഇത് വാങ്ങിക്കുമോ എന്നായി ചന്ദ്രേട്ടന്. ഒടുവില്‍ ഇരുപത്തിനാലുരൂപയ്ക്ക് രണ്ടു മേശയും കൂടി കച്ചവടം ഉറപ്പിച്ചു.പണം വാങ്ങി മേശകളും കൊടുത്ത് അയാള്‍ പോയപ്പോള്‍ വഴിവാണിഭക്കാര്‍ ഒരു സാധനത്തിന്ന് പറയുന്ന വിലയും അതിന്റെ അതിന്റെ യഥാര്‍ത്ഥ വിലയും തമ്മിലുള്ള അന്തരം എന്നെ നടുക്കി.
രാമേശ്വരത്ത് വെച്ച് പിതൃക്രിയ ചെയ്യുന്നതിന്ന് ദക്ഷിണ പറഞ്ഞ് ഉറപ്പിച്ചത് ഇതിലേറെ രസകരമായി എനിക്ക് തോന്നിയിട്ടുണ്ട്. ഇരുപത്തൊമ്പത്കൊല്ലം മുമ്പാണ് സംഭവം നടന്നത്. ഞാനും അമ്മയും സുന്ദരിയും കൈകുഞ്ഞായ മൂത്തപുത്രനും കുട്ടിയേട്ടനും കുടുംബവും കൂടി രാമേശ്വരത്തിലേക്ക് ഒരു തീര്‍ത്ഥയാത്ര നടത്തി. മുത്തശ്ശി മരിച്ച് രണ്ടുകൊല്ലം കഴിഞ്ഞിരുന്നു. അവര്‍ക്ക് മോക്ഷം കിട്ടാന്‍ രാമേശ്വരത്ത് ചെന്ന് ക്രിയ ചെയ്യണമെന്ന് എന്റെ അമ്മക്ക് മോഹം. ഞാന്‍ ആദ്യമായി രാമേശ്വരത്ത് ചെല്ലുകയാണ്. അവിടുത്തെ നടപടിക്രമങ്ങള്‍ ഒന്നും എനിക്ക് അറിയില്ല. എല്ലാ കാര്യങ്ങളും തനിക്കറിയാമെന്ന് കുട്ടിയേട്ടന്
പറഞ്ഞതാണ് ഏക ആശ്വാസം. പക്ഷി ശാസ്ത്രികളെ പോയി കണ്ട് വേണ്ടതുപോലെ ചെയ്യിക്കാമെന്ന് തീവണ്ടിയില്‍ വെച്ച് അദ്ദേഹം ഏറ്റിരുന്നു.
മീറ്റര്ഗേജ്റെയിലാണ് രാമേശ്വരത്തേക്ക്. പഴയ കാലത്തെ കരിവണ്ടിയും. ഒരു ദിവസം രാത്രി സംഘം യാത്ര പുറപ്പെടുന്നു. പുലര്‍ച്ചെ അവിടെ എത്തിച്ചേരുമെന്നാണ്കണക്ക്കൂട്ടല്. പക്ഷെ ആ നേരത്ത് വണ്ടി മധുര കടന്നിട്ടേയുള്ളു. ഇപ്പോഴെത്തും എന്ന് വിചാരിച്ച് ഞങ്ങള്‍ ഇരുന്നു. നട്ടുച്ച നേരത്ത് വണ്ടി രാമേശ്വരം സ്റ്റേഷനില്‍ എത്തുന്നു. എല്ലാവരും ക്ഷീണിച്ച്അവശര്. ആദ്യം
കണ്ണില്‍ പെട്ട ഹോട്ടലില്‍ സംഘം കയറി. തലേന്ന് രാത്രിക്ക് ശേഷം ഭക്ഷണം കഴിക്കാത്തതിന്റെ ക്ഷീണം എല്ലാവര്ക്കും
ധാരാളമായിട്ടുണ്ട്. വെറുതെ കിട്ടിയാലും വേണ്ടാ എന്ന് മടി കൂടാതെ പറയത്തക്ക രീതിയിലുള്ള ഭക്ഷണം ആര്‍ത്തിയോടെ വെട്ടി വിഴുങ്ങി, പക്ഷി ശാസ്ത്രികളെ തേടി ഇറങ്ങി. ഒന്ന് രണ്ട് തെരുവുകള്‍ പിന്നിട്ടപ്പോള്‍ സംഗതി കണ്ടെത്തി.
നിരവധി കാലത്തെ പഴക്കം തോന്നിക്കുന്ന കെട്ടിടം. ഞങ്ങള്‍ അതിനകത്ത് കയറി. സ്ത്രീകള്‍ ഒരു ഭാഗത്തിരുന്നു. പുരോഹിതന് എന്ന് തോന്നിച്ച ഒരാളുടെ മുന്നില്‍ ആരൊക്കേയൊ ഇരുന്ന് സംസാരിക്കുന്നു. ഞങ്ങളോട് കാത്തിരിക്കാന്‍ ആംഗ്യം
കാണിച്ച് അവര്‍ സംഭാഷണം തുടര്‍ന്നു. ഇതിനകം കുട്ടികള്‍ ഉറങ്ങി. ക്രിയകള്‍ ചെയ്യിച്ച് അന്നു രാത്രി തന്നെ തിരിച്ച് പോവാനാവുമോ എന്നതായിരുന്നു ഞങ്ങളുടെ ശങ്ക.ഏതായാലും ഏറെ കഴിയുന്നതിന്ന് മുമ്പ് പുരോഹിതനോട് സംസാരിച്ചിരുന്ന ആളുകള്‍ എഴുന്നേറ്റ് പോയി. ഞാനും കുട്ടിയേട്ടനും കൂടി അദ്ദേഹത്തിന്റെ മുന്നിലെത്തി.
ആരൊക്കെയാണ് ക്രിയാദികള്‍ ചെയ്യുന്നത് എന്ന് ആദ്യമേ അദ്ദേഹം അന്വേഷിച്ചു. ഞങ്ങള്‍ അത്പറഞ്ഞു കൊടുത്തു. അച്ഛന് ജീവിച്ചിരിപ്പുണ്ടോ, അമ്മയുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ആയി പിന്നീടുള്ള അന്വേഷണം. എല്ലാം ചോദിച്ചറിഞ്ഞശേഷം
അദ്ദേഹം ഒരു കുറിപ്പടി കുട്ടിയേട്ടനെ ഏല്‍പ്പിച്ചു. ക്രിയകള്‍ നടത്തി തരാനുള്ള ദക്ഷിണയുടെ കണക്കാണ്. കുട്ടിയേട്ടന് ലിസ്റ്റ് എനിക്ക് കൈമാറി. അതൊന്ന് നോക്കിയതെയുള്ളു, എന്റെ കണ്ണ് തള്ളിപ്പോയി. അറുന്നൂറ്റി ഇരുപത്തഞ്ച് രൂപ ദക്ഷിണയയി കണക്കാക്കിയിരിക്കുകയാണ്. വിഷമത്തോടെ ഞാന്‍ കുട്ടിയേട്ടനെ നോക്കി. അത്ര ഭീമമായ തുക ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. കുട്ടിയേട്ടന് എന്നെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ച് ലിസ്റ്റും വെച്ച് ഇരുപ്പായി.
പക്ഷി ശാസ്ത്രികള്‍ മാത്രമല്ല ഞാനും അക്ഷമനായി. കുട്ടിയേട്ടനില്‍ എന്തെങ്കിലും ഒരു വാക്ക് വീണു കിട്ടാനായി ' എന്ന വേണും, ശൊല്ലുങ്കോ' എന്ന് ശാസ്ത്രി ധൃതികൂട്ടി. അതു വരെ സൂക്ഷിച്ച മൌനത്തിന്റെ കവചം പൊട്ടിച്ചെറിഞ്ഞ്, കുട്ടിയേട്ടന്റെ വായില്‍ നിന്നും അത്ര പണം തരാനാവില്ല എന്ന വസ്തുത പുറത്ത് വന്നു. ശാസ്ത്രികള്‍ക്ക് അതില്‍
പരിഭവം തോന്നിയില്ല എന്ന് മാത്രമല്ല, അത്തരത്തില്‍ ഒരു നിഷേധം അയാള്‍ ആഗ്രഹിച്ചത് പോലെ എനിക്ക്തോന്നി.
'ശരി എവ്വളവ് തരും' എന്നായി ശാസ്ത്രി. കുട്ടിയേട്ടന് ഒരു കയ്യിലെ വിരലുകള്‍ കാട്ടി അഞ്ച് രൂപ എന്ന് അറിയിച്ചു. 'അത് പോരാത്' എന്നും പറഞ്ഞ് ലിസ്റ്റ് വാങ്ങി അതില്‍ കുറെ വെട്ടും തിരുത്തും വരുത്തി മുന്നൂറ്റി അമ്പത് രൂപയാക്കി തിരിച്ച് തന്നു. കുട്ടിയേട്ടന് പഴയ പടി ഇരുപ്പ് തുടര്‍ന്നു. ഇത്തവണ സംഖ്യ പത്ത് രൂപയായി ഉയര്‍ത്തി. നാലഞ്ച് ആവര്‍ത്തി ഈ പരിപാടി
കഴിഞ്ഞപ്പോഴേക്കും ചോദിക്കുന്ന തുകയും കൊടുക്കാമെന്ന് പറഞ്ഞ തുകയും തമ്മിലുള്ള അകലം കുറഞ്ഞുവന്നു.
ശാസ്ത്രികള്‍ അമ്പതിലേക്ക് എത്തിയപ്പോള്‍ കുട്ടിയേട്ടന് ഇരുപത്തി അഞ്ച് രൂപയിലേക്ക് കടക്കുകയും 'ഇനിയും
കൂടുതല്‍ ചോദിച്ചാല്‍ ഇറങ്ങി പോകുമെന്നും നാട്ടില്‍ ക്രിയ നടത്തുന്നത് തൊഴിലായിട്ടുള്ള തനിക്ക് ആരുടേയും സഹായമില്ലാതെ, കൂടെയുള്ളവര്‍ക്ക് വേണ്ട ക്രിയകള്‍ നടത്താന്‍ ആവുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. കയ്യില്‍ കിട്ടിയ ഇര ചാടി പോകാതെ
നോക്കാനുള്ള ബുദ്ധി ശാസ്ത്രികള്‍ക്ക് ഉണ്ടായിരുന്നതിനാല്‍, തര്‍ക്കങ്ങള്‍ ഒക്കെ അവിടെ വെച്ച് അവസാനിച്ചു. ശാസ്ത്രികളുടെ സഹായി ആയ ഒരു മുടന്തന്‍ ബ്രാഹ്മണ യുവാവ് ക്രിയ ചെയ്യിക്കാന്‍ നിയുക്തനായി. കൊമ്പ് തീര്‍ത്ഥം കുളമ്പ് തീര്‍ത്ഥം എന്നൊക്കെ പറഞ്ഞ് പല പല തീര്‍ത്ഥങ്ങള്‍ ആ സാധു ഞങ്ങളുടെ തലയിലൂടെ ഒഴിച്ച് തന്നു.
എനിക്കെന്തോ ആ മനുഷ്യനോട് സഹതാപം തോന്നി. അയാള്‍ക്ക് കിട്ടുന്ന വീതം എത്രയാണ് എന്ന് ഞാന്‍ തിരക്കി. തല ചായ്ക്കാന്‍ ഇടവും അല്‍പ്പം ഭക്ഷണവും മാത്രമെ കിട്ടുകയുള്ളു എന്ന് ആ പാവം സങ്കടത്തോടെ പറഞ്ഞു. ശാസ്ത്രികള്‍ കണക്ക് പറഞ്ഞ് വാങ്ങുന്നതിനാല്‍ അയാള്‍ക്ക് ആരും ഒന്നും കൊടുക്കാറില്ല. ഒരു പത്ത് രൂപ നോട്ട് ഞാന്‍ അയാളുടെ കയ്യില്‍
വെച്ച് കൊടുത്തു. 'യാര് കിട്ടെയും ശൊല്ലാതീങ്കോ' എന്നും പറഞ്ഞ് കൂപ്പുകയ്യോടെ അയാള്‍ അത് വാങ്ങി.
വീട്ടിലെ ഉപയോഗശൂന്യമായ സാധനങ്ങള്‍ പുറകിലെ മതിലിന്റെ ഒരു ഓരത്ത് കൂട്ടി വെക്കുക പതിവാണ്. അത് കുറെയേറെ ആവുമ്പോള്‍ ആരെങ്കിലും വന്ന് കൊണ്ടുപോകും. കാലിയായ ഉജാല, ഹാര്‍പിക് ബോട്ടിലുകള്‍, കേട് വന്ന് മാറ്റിയ പൈപ്പുകള്‍ , ഇലക്ട്രിക് ഉപകരണങ്ങള്‍ പൊട്ടിയ പ്ലാസ്റ്റിക്ക് ബക്കറ്റുകള്‍ തുടങ്ങി അനാവശ്യമായ സര്‍വ്വ ഏടാകൂടങ്ങളും കൂടി അടിവശം ദ്രവിച്ച എഞ്ചിന് ഓയില്‍ ഡ്രമ്മിലും ചുറ്റിലുമായി നിക്ഷേപിക്കുകയാണ് പതിവ്. സത്യത്തില്‍ 'ചേട്ടാ ഭഗവതി' കുടികൊള്ളുന്ന ഇടമായിട്ടാണ്' എനിക്ക് അവിടം തോന്നാറ്. ആര്‍ക്കെങ്കിലും വല്ലതും കൊടുത്താലും വേണ്ടില്ല, ഈ പണ്ടാരം ഒഴിവാക്കിയേ പറ്റു എന്ന് ഞാന്‍ ആലോചിച്ച് ഇരിക്കുമ്പോഴാണ് പഴയ സാധനങ്ങള്‍ കൊണ്ടു പോകുന്ന രാവുത്തര് വന്നത്. മുഷിഞ്ഞുലഞ്ഞ ഷര്‍ട്ടും മുണ്ടും, അതുപോലെ ഒരു തലേക്കെട്ട്, നരച്ച കുറ്റിത്താടി, ആകെ കൂടി പരിക്ഷീണീതന് .
അയാള്‍ പറയുന്നതിലും വെച്ച് പത്ത് രൂപ കൂടുതല്‍ കൊടുത്താലും ഈ വസ്തുക്കള്‍ എല്ലാം കൊണ്ടു പോകാന്‍ ഇയാളെ തന്നെ ഏല്‍പ്പിക്കാമെന്ന് ഞാന്‍ ഉറപ്പിച്ചു. ഫ്രിഡ്ജ് തുറന്ന് ഒരു കുപ്പി തണുത്ത വെള്ളം കുടിക്കാനും കൊടുത്തു.
പഴയത് വല്ലതും ഉണ്ടോ എന്ന് അയാള്‍ വിനീതമായി ചോദിച്ചു. ആ വാക്കുകളിലെ ഭവ്യത മുഖത്ത് തെളിഞ്ഞ് കാണുന്ന നിഷ്കളങ്കമായ ചിരി എന്നിവ കണ്ടപ്പോള്‍ ഞാന്‍ സസന്തോഷം വീടിന്റെ പുറകിലേക്ക് അയാളെ ആനയിച്ചു. ആക്രി സാധനങ്ങള്‍ കണ്ടതും 'ഇത്ര കാലമായിട്ടും ആരും ഇതൊന്നും വാങ്ങിയില്ലേ' എന്ന് അയാള്‍ ചോദിച്ചു. അപ്പോള്‍ ഞാന്‍ ഉദ്ദേശിച്ച മാതിരി
ഒന്നുമല്ല കാര്യങ്ങള്‍ . ഈ സംഗതികള്‍ക്ക് എന്തോ വിലയുണ്ട്. ഒരു പക്ഷെ ഇയാള്‍ വിലപേശി യോജിക്കാതെ പോയതായിരിക്കുമെന്ന തോന്നല്‍ എനിക്ക് ഉണ്ടായി. നയത്തില്‍ കാര്യങ്ങള്‍ ഞാന്‍ തിരക്കി.
എന്റെ അനുമാനം ശരിയായിരുന്നു. അയാള്‍ മുമ്പും വന്ന് സാധനങ്ങള്‍ നോക്കിയിട്ടുണ്ട്. അന്ന് വില പറഞ്ഞ് യോജിക്കാതെ പോവുകയാണ് ഉണ്ടായത്. സുന്ദരി ചോദിച്ച തുകയും അയാള്‍ കൊടുക്കാമെന്ന് സമ്മതിച്ച സംഖ്യയും
ഞാന്‍ ചോദിച്ചറിഞ്ഞു. 'സാറെ, നൂറ്റമ്പത് ഉറുപ്പിക കൊടുക്കാമെന്ന് ഞാന്‍ പറഞ്ഞതാണ്. പക്ഷെ ഇവിടുത്തെ അമ്മ ഇരുന്നൂറ്റി അമ്പത് ഉറുപ്പികയില്‍ നിന്നും ഒരു പൈസ വിട്ട് തരില്ല എന്നും പറഞ്ഞ് തരാതിരുന്നതാണ്' എന്ന് അയാള്‍ അറിയിച്ചു. നൂറ് രൂപയ്ക്ക് വേണ്ടി ഈ കാരണവര്‍ക്ക് സാധനങ്ങള്‍ കൊടുക്കാതെ സൂക്ഷിച്ച് വെക്കേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നി.
ഈ സമയത്താണ് കുളത്തിലേക്ക് പോയിരുന്ന സുന്ദരി തിരിച്ചെത്തുന്നത്. കാരണവര്‍ വീണ്ടും ഭവ്യതയോടെ ചെറിയൊരു ചിരിയുമായി നിന്നു. ഒരു മുഖവുരയും കൂടാതെ' കഴിഞ്ഞ ആഴ്ച ഒരാള്‍ വന്ന്മുന്നൂറ് രൂപ തരാമെന്ന് പറഞ്ഞിട്ട് ഞാന്‍ കൊടുക്കാതിരുന്നതാണ്. ഒരു നാന്നൂറ്റന്പത് രൂപ തന്ന് വേണച്ചാല്‍ എടുത്തോളൂ' എന്നായി വീട്ടമ്മ. ഞാന്‍ അവളുടെ കൂടെ
അകത്തേക്ക് ചെന്നു. കിഴവനെ നിരാശപ്പെടുത്തരുതെന്ന് എനിക്കുണ്ട്. 'ആ സാധു മനുഷ്യന് കൊണ്ടു പോട്ടേടോ' എന്ന് ഞാന്‍ പറഞ്ഞു. 'വിജയേട്ടന് അറിയാഞ്ഞിട്ടാണ്. ആനക്ക് അര പണം വില കാണുന്ന വര്‍ഗ്ഗമാണ് ഇവരൊക്കെ'. അവിടെ കിടക്കുന്നതില്‍ പൊട്ട സാധനങ്ങള്‍ മാത്രമല്ല, കുറെ പിച്ചള പൈപ്പുകളും ഇരുമ്പ് കമ്പിയുടെ കക്ഷ്ണങ്ങളും ഒക്കെ ഉണ്ടെന്നും
ശരിക്ക് വില കണക്കാക്കിയാല്‍ പത്തെണ്ണൂറ് ഉറുപ്പിക കിട്ടുമെന്നും വീട്ടുകാരി അറിയിച്ചു.
ഈ പറഞ്ഞതൊക്കെ തെറ്റാണെന്ന്സ്ഥാപിക്കാന് ഉള്ള അറിവ്എനിക്കില്ല. എന്നാലും മുറ്റത്ത് പ്രതീക്ഷയോടെ നില്ക്കുന്ന വയസ്സനെ നിരാശപ്പെടുത്തരുതെന്ന് എനിക്ക് തോന്നി. 'കണക്ക് ഒന്നും നോക്കണ്ടാ.അയാള്‍ അതൊക്കെ കൊണ്ടുപൊയ്ക്കോട്ടെ. ഒരു നേരത്തെ കഞ്ഞിക്ക് വക കിട്ടിക്കോട്ടെ. എന്തെങ്കിലും വഴിയുണ്ടെങ്കില്‍ ആരെങ്കിലും ഈ പണി ചെയ്യുമോ ' എന്ന് ഞാന്‍
പറഞ്ഞു നോക്കി. 'ഇതപ്പൊ പറ്റീത്. അയാള്‍ ആരാന്ന് നിങ്ങള്‍ക്ക് അറിയ്വൊ' ഭാര്യ ചോദിച്ചു. കിഴവന്ന് ടൌണില്‍
രണ്ട് നില ടെറസ്സ് വീട് ഉണ്ടെന്നും മൂന്ന് പെണ് മക്കള്‍ ഉള്ളതിനെ നല്ല നിലയ്ക്ക് കെട്ടിച്ചയച്ചുവെന്നും ആണ്‍കുട്ടികള്‍ രണ്ടെണ്ണം ഗള്‍ഫില്‍ ആണെന്നും ഇയാള്‍ക്ക് ഈ പണി ചെയ്യേണ്ട ആവശ്യമില്ലെന്നും പറഞ്ഞു കേട്ടപ്പോള്‍, വിലപേശല്‍ എന്ന വിഷയത്തില്‍ ഒരു ഡിപ്ലോമയെങ്കിലും എടുക്കണമെന്ന് എനിക്ക് തോന്നി.
ഏത് സാധനം വാങ്ങുമ്പോഴും വിലപേശിയേ വാങ്ങാവു, പണിക്ക് ആളെ വിളിക്കുമ്പോള്‍ കൂലി കുറവായി പറഞ്ഞ് തര്‍ക്കിച്ച് ഉറപ്പിക്കണം എന്നൊക്കെ പല കാലത്തായി പലരും പറഞ്ഞു തന്നിട്ടുണ്ടെങ്കിലും ഒരു ആവശ്യം വരുമ്പോള്‍, സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന സ്വഭാവമാണ് എനിക്കുള്ളത്. കൂടാതെ ഒരാളുടെ മുഖത്ത് നോക്കി വായില്‍ തോന്നിയ പോലെ സംഖ്യ പറയാന്‍ കഴിവില്ലാത്തത് ഈ രംഗത്തെ പരാജയത്തിന്റെ പ്രധാന കാരണമാണ്. പത്ത് രൂപ വില പറഞ്ഞ ഒരു സാധനം ഒമ്പത് രൂപക്ക് ചോദിക്കുന്നത് മര്യാദ. എന്നാല്‍ ആ സാധനം ഒരു മടിയും കൂടാതെ അമ്പത് പൈസ വിലക്ക് ചോദിക്കുന്നതോ? ഈ രംഗത്ത് പ്രഗത്ഭരായവരെ ബഹുമാനിക്കാതെ വയ്യ.
കണക്ക് പറഞ്ഞ് കാര്യം നടത്താന്‍ കഴിയാത്ത ദൌര്‍ബല്യത്തെ കൊള്ളരുതായ്മയായി പലപ്പോഴും പലരും പറയാറുണ്ട്. അതുകൊണ്ട് പലപ്പോഴും കഷ്ട നഷ്ടങ്ങള്‍ ഉണ്ടാവും. പക്ഷെ അപൂര്‍വ്വം ചിലരെങ്കിലും ആ പാവത്താനെ പറ്റിക്കരുത് എന്ന നിലപാട് എടുക്കും. മനുഷ്യന്റെ നന്മ കാണാനുള്ള ഒരു അവസരം നമുക്ക് ലഭിക്കുകയും ചെയ്യും. വില പേശാനറിയാത്തതിന്റെ അത്തരമൊരു ഗുണവശം വളരെ ചെറുപ്പത്തിലെ എനിക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്.
കുട്ടിമാമയുടെ ഒരു സുഹൃത്തിന്റെ ശുപാര്‍ശയുടെ ഫലമായിട്ടാണ് എനിക്ക്ആദ്യമായി ഒരു ജോലി ലഭിച്ചത്. താല്കാലികമായിരുന്നെങ്കിലും ആ ജോലി തൊഴില്‍രഹിതനായ എനിക്ക് ആശ്വാസം ആയിരുന്നു. ശമ്പളം കിട്ടിയപ്പോള്‍, സുഹൃത്തിന്ന് എന്തെങ്കിലും പാരിതോഷികം കൊണ്ടുപോയി കൊടുക്കണമെന്ന് കുട്ടിമാമ പറഞ്ഞു. കക്ഷി ശരിക്കുമൊരു സമ്പന്നനായതു കൊണ്ട് എന്തെങ്കിലും കുറെ പഴങ്ങള്‍ വാങ്ങിച്ച് കൊടുത്താല്‍ മതി എന്നും മറ്റു വിധത്തിലുള്ള ഒരു സാധനവും അത്ര ഉചിതമാവില്ലെന്നും പറഞ്ഞു തന്നു. എന്നിട്ടും മിഴിച്ചു നിന്ന എന്റെ കയ്യില്‍ വാങ്ങി കൊടുക്കാനുള്ള സാധനങ്ങളുടെ ഒരു ലിസ്റ്റും പണവും തന്നു.
ഞാന്‍ പാലക്കാട് റെയില്‍വെ ഗേറ്റിന്ന് സമീപമുള്ള ഫ്രൂട്ട് സ്റ്റാളില്‍ ചെന്നു. കയ്യിലുള്ള ലിസ്റ്റ് കൊടുത്തു. മൂന്നൊ നാലോ വിധം പഴങ്ങള്‍ ഓരോ കിലൊ വിതം ത്രാസ്സില്‍ തൂക്കി പഴയ പത്ര കടലാസ്സില്‍ പൊതിഞ്ഞു കെട്ടി. നാല്‍പ്പത് കൊല്ലം
മുമ്പാണ്സംഭവം. അന്ന് പ്ലാസ്റ്റിക്ക് ക്യാരിബാഗ് ആവിര്‍ഭവിച്ചിട്ടില്ല. എന്റെ കയ്യിലുള്ള ചാക്ക് സഞ്ചിയിലേക്ക് പൊതികള്‍ ഇറക്കി വെച്ചു. ഞാന്‍ കൊടുത്ത ലിസ്റ്റില്‍ തന്നെ വില കണക്കാക്കി. ആറോ ഏഴോ രൂപയായിരുന്നു വെന്ന് തോന്നുന്നു. തുക പറഞ്ഞതും ഞാന്‍ കറക്ട് സംഖ്യ എടുത്തു കൊടുത്തു.
ലിസ്റ്റും വാങ്ങി ഞാന്‍ നടക്കാന്‍ തുടങ്ങിയതേയുള്ളു. പീടികക്കാരന് എന്നെ കൈകൊട്ടി വിളിച്ചു. ഞാന്‍ ചെന്നതും ഒരു രൂപ നോട്ട് എടുത്ത് നീട്ടി' നിങ്ങള്‍ ഇത് വെച്ചോളിന്‍' എന്ന് പറഞ്ഞു. എനിക്ക് ഉണ്ടായ സന്തോഷത്തിന്ന് അതിരില്ല. ഞാന്‍
വീട്ടില്‍ വിവരം പറഞ്ഞപ്പോള്‍' ഈ മണ്ടശിരോമണിയെ ഇതിലേറെ പറ്റിച്ചാല്‍ ദൈവം വെറുതെ വിടില്ല എന്ന് കടക്കാരന്ന് തോന്നിയിട്ടുണ്ടാവും' എന്ന് വീട്ടുകാര്‍ പറഞ്ഞു.
കാലം ഏറെ കഴിഞ്ഞിട്ടും ഇലക്ട്രിസിറ്റി ഓഫീസില്‍ വെച്ച് ലൈന്മാന് ചന്ദ്രേട്ടന് മേശയ്ക്ക് വിലപേശിയ രംഗം എനിക്ക് മറക്കാനാവില്ല. മരം കൊണ്ട് ഉണ്ടക്കിയ രണ്ടു മേശകള്‍ ഒരാള്‍ വില്‍ക്കാനായി ചുമന്നുകൊണ്ട് പോകുന്നത് കണ്ടു. ഓവര്‍സിയര്‍ രാമേട്ടന്ന് അതില്‍ നിന്നും ഒരെണ്ണം വാങ്ങണമെന്ന് കലശലായ ആഗ്രഹം. അദ്ദേഹത്തിന്ന് വില പറയാന്‍ വയ്യ. അതിനാല്‍
'മര്യാദ വിലയ്ക്ക് വാങ്ങിക്ക് 'എന്നു പറഞ്ഞ് മൂപ്പര് ശിഷ്യന് ചന്ദ്രേട്ടനെ ചട്ടം കെട്ടി. ഉടനെ ശിഷ്യന് കൈകൊട്ടി അയാളെ വിളിച്ചു. ഓഫീസ് മുറ്റത്ത് മേശകള്‍ ഇറക്കി 'എന്താ ഇതിന്റെ വില' എന്ന് ചന്ദ്രേട്ടന് അന്വേഷിച്ചു. അയാള്‍ ഒരു മേശയ്ക്ക് അമ്പത് രൂപ വെച്ച് വില പറഞ്ഞു. 'നിങ്ങള്‍ ഇത് വില്‍ക്കാനാണോ, അതോ ഒരു രസത്തിന്ന് ഏറ്റികൊണ്ട് നടക്കാനാണോ ഉദ്ദേശം' എന്നായി ചന്ദ്രേട്ടന്. 'പാകം പോലെ പറയിന്‍' എന്ന് കച്ചവടക്കാരന് പറഞ്ഞതും, രണ്ടും കൂടി ഞാന്‍ എട്ട് രൂപയ്ക്ക് എടുക്കാം എന്ന് ചന്ദ്രേട്ടന് അറിയിച്ചു.
ഞാന്‍ ശരിക്കും അന്തം വിട്ടു. എന്തൊരു വില പേശലാണ് ഇത്. കച്ചവടക്കാരന്റെ വായില്‍ നിന്നും ഈ വിദ്വാന്
വല്ലതും കേള്‍ക്കും എന്ന്എനിക്ക് തോന്നി. അതൊന്നും സംഭവിച്ചില്ല എന്നു മാത്രമല്ല, കുറെ നേരം ഇരുവരും തര്‍ക്കിച്ച് നിന്നു.അതിന്റെ പണിക്കുലിയും മരത്തിന്റെ വിലയും കണക്കാക്കിയാല്‍ ഈ വില തന്നെ മുതലാവില്ലെന്ന് കച്ചവടക്കാരന്. ഇതെന്താ തേക്കോ വീട്ടിയോ ഒന്നുമല്ലല്ലൊ. മൂത്ത മഞ്ഞപാവിട്ട മരം കൊണ്ട് ഉണ്ടാക്കിയതല്ലേ. ആരെങ്കിലും വില കൊടുത്ത് ഇത് വാങ്ങിക്കുമോ എന്നായി ചന്ദ്രേട്ടന്. ഒടുവില്‍ ഇരുപത്തിനാലുരൂപയ്ക്ക് രണ്ടു മേശയും കൂടി കച്ചവടം ഉറപ്പിച്ചു.പണം വാങ്ങി മേശകളും കൊടുത്ത് അയാള്‍ പോയപ്പോള്‍ വഴിവാണിഭക്കാര്‍ ഒരു സാധനത്തിന്ന് പറയുന്ന വിലയും അതിന്റെ അതിന്റെ യഥാര്‍ത്ഥ വിലയും തമ്മിലുള്ള അന്തരം എന്നെ നടുക്കി.
രാമേശ്വരത്ത് വെച്ച് പിതൃക്രിയ ചെയ്യുന്നതിന്ന് ദക്ഷിണ പറഞ്ഞ് ഉറപ്പിച്ചത് ഇതിലേറെ രസകരമായി എനിക്ക് തോന്നിയിട്ടുണ്ട്. ഇരുപത്തൊമ്പത്കൊല്ലം മുമ്പാണ് സംഭവം നടന്നത്. ഞാനും അമ്മയും സുന്ദരിയും കൈകുഞ്ഞായ മൂത്തപുത്രനും കുട്ടിയേട്ടനും കുടുംബവും കൂടി രാമേശ്വരത്തിലേക്ക് ഒരു തീര്‍ത്ഥയാത്ര നടത്തി. മുത്തശ്ശി മരിച്ച് രണ്ടുകൊല്ലം കഴിഞ്ഞിരുന്നു. അവര്‍ക്ക് മോക്ഷം കിട്ടാന്‍ രാമേശ്വരത്ത് ചെന്ന് ക്രിയ ചെയ്യണമെന്ന് എന്റെ അമ്മക്ക് മോഹം. ഞാന്‍ ആദ്യമായി രാമേശ്വരത്ത് ചെല്ലുകയാണ്. അവിടുത്തെ നടപടിക്രമങ്ങള്‍ ഒന്നും എനിക്ക് അറിയില്ല. എല്ലാ കാര്യങ്ങളും തനിക്കറിയാമെന്ന് കുട്ടിയേട്ടന്
പറഞ്ഞതാണ് ഏക ആശ്വാസം. പക്ഷി ശാസ്ത്രികളെ പോയി കണ്ട് വേണ്ടതുപോലെ ചെയ്യിക്കാമെന്ന് തീവണ്ടിയില്‍ വെച്ച് അദ്ദേഹം ഏറ്റിരുന്നു.
മീറ്റര്ഗേജ്റെയിലാണ് രാമേശ്വരത്തേക്ക്. പഴയ കാലത്തെ കരിവണ്ടിയും. ഒരു ദിവസം രാത്രി സംഘം യാത്ര പുറപ്പെടുന്നു. പുലര്‍ച്ചെ അവിടെ എത്തിച്ചേരുമെന്നാണ്കണക്ക്കൂട്ടല്. പക്ഷെ ആ നേരത്ത് വണ്ടി മധുര കടന്നിട്ടേയുള്ളു. ഇപ്പോഴെത്തും എന്ന് വിചാരിച്ച് ഞങ്ങള്‍ ഇരുന്നു. നട്ടുച്ച നേരത്ത് വണ്ടി രാമേശ്വരം സ്റ്റേഷനില്‍ എത്തുന്നു. എല്ലാവരും ക്ഷീണിച്ച്അവശര്. ആദ്യം
കണ്ണില്‍ പെട്ട ഹോട്ടലില്‍ സംഘം കയറി. തലേന്ന് രാത്രിക്ക് ശേഷം ഭക്ഷണം കഴിക്കാത്തതിന്റെ ക്ഷീണം എല്ലാവര്ക്കും
ധാരാളമായിട്ടുണ്ട്. വെറുതെ കിട്ടിയാലും വേണ്ടാ എന്ന് മടി കൂടാതെ പറയത്തക്ക രീതിയിലുള്ള ഭക്ഷണം ആര്‍ത്തിയോടെ വെട്ടി വിഴുങ്ങി, പക്ഷി ശാസ്ത്രികളെ തേടി ഇറങ്ങി. ഒന്ന് രണ്ട് തെരുവുകള്‍ പിന്നിട്ടപ്പോള്‍ സംഗതി കണ്ടെത്തി.
നിരവധി കാലത്തെ പഴക്കം തോന്നിക്കുന്ന കെട്ടിടം. ഞങ്ങള്‍ അതിനകത്ത് കയറി. സ്ത്രീകള്‍ ഒരു ഭാഗത്തിരുന്നു. പുരോഹിതന് എന്ന് തോന്നിച്ച ഒരാളുടെ മുന്നില്‍ ആരൊക്കേയൊ ഇരുന്ന് സംസാരിക്കുന്നു. ഞങ്ങളോട് കാത്തിരിക്കാന്‍ ആംഗ്യം
കാണിച്ച് അവര്‍ സംഭാഷണം തുടര്‍ന്നു. ഇതിനകം കുട്ടികള്‍ ഉറങ്ങി. ക്രിയകള്‍ ചെയ്യിച്ച് അന്നു രാത്രി തന്നെ തിരിച്ച് പോവാനാവുമോ എന്നതായിരുന്നു ഞങ്ങളുടെ ശങ്ക.ഏതായാലും ഏറെ കഴിയുന്നതിന്ന് മുമ്പ് പുരോഹിതനോട് സംസാരിച്ചിരുന്ന ആളുകള്‍ എഴുന്നേറ്റ് പോയി. ഞാനും കുട്ടിയേട്ടനും കൂടി അദ്ദേഹത്തിന്റെ മുന്നിലെത്തി.
ആരൊക്കെയാണ് ക്രിയാദികള്‍ ചെയ്യുന്നത് എന്ന് ആദ്യമേ അദ്ദേഹം അന്വേഷിച്ചു. ഞങ്ങള്‍ അത്പറഞ്ഞു കൊടുത്തു. അച്ഛന് ജീവിച്ചിരിപ്പുണ്ടോ, അമ്മയുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ആയി പിന്നീടുള്ള അന്വേഷണം. എല്ലാം ചോദിച്ചറിഞ്ഞശേഷം
അദ്ദേഹം ഒരു കുറിപ്പടി കുട്ടിയേട്ടനെ ഏല്‍പ്പിച്ചു. ക്രിയകള്‍ നടത്തി തരാനുള്ള ദക്ഷിണയുടെ കണക്കാണ്. കുട്ടിയേട്ടന് ലിസ്റ്റ് എനിക്ക് കൈമാറി. അതൊന്ന് നോക്കിയതെയുള്ളു, എന്റെ കണ്ണ് തള്ളിപ്പോയി. അറുന്നൂറ്റി ഇരുപത്തഞ്ച് രൂപ ദക്ഷിണയയി കണക്കാക്കിയിരിക്കുകയാണ്. വിഷമത്തോടെ ഞാന്‍ കുട്ടിയേട്ടനെ നോക്കി. അത്ര ഭീമമായ തുക ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. കുട്ടിയേട്ടന് എന്നെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ച് ലിസ്റ്റും വെച്ച് ഇരുപ്പായി.
പക്ഷി ശാസ്ത്രികള്‍ മാത്രമല്ല ഞാനും അക്ഷമനായി. കുട്ടിയേട്ടനില്‍ എന്തെങ്കിലും ഒരു വാക്ക് വീണു കിട്ടാനായി ' എന്ന വേണും, ശൊല്ലുങ്കോ' എന്ന് ശാസ്ത്രി ധൃതികൂട്ടി. അതു വരെ സൂക്ഷിച്ച മൌനത്തിന്റെ കവചം പൊട്ടിച്ചെറിഞ്ഞ്, കുട്ടിയേട്ടന്റെ വായില്‍ നിന്നും അത്ര പണം തരാനാവില്ല എന്ന വസ്തുത പുറത്ത് വന്നു. ശാസ്ത്രികള്‍ക്ക് അതില്‍
പരിഭവം തോന്നിയില്ല എന്ന് മാത്രമല്ല, അത്തരത്തില്‍ ഒരു നിഷേധം അയാള്‍ ആഗ്രഹിച്ചത് പോലെ എനിക്ക്തോന്നി.
'ശരി എവ്വളവ് തരും' എന്നായി ശാസ്ത്രി. കുട്ടിയേട്ടന് ഒരു കയ്യിലെ വിരലുകള്‍ കാട്ടി അഞ്ച് രൂപ എന്ന് അറിയിച്ചു. 'അത് പോരാത്' എന്നും പറഞ്ഞ് ലിസ്റ്റ് വാങ്ങി അതില്‍ കുറെ വെട്ടും തിരുത്തും വരുത്തി മുന്നൂറ്റി അമ്പത് രൂപയാക്കി തിരിച്ച് തന്നു. കുട്ടിയേട്ടന് പഴയ പടി ഇരുപ്പ് തുടര്‍ന്നു. ഇത്തവണ സംഖ്യ പത്ത് രൂപയായി ഉയര്‍ത്തി. നാലഞ്ച് ആവര്‍ത്തി ഈ പരിപാടി
കഴിഞ്ഞപ്പോഴേക്കും ചോദിക്കുന്ന തുകയും കൊടുക്കാമെന്ന് പറഞ്ഞ തുകയും തമ്മിലുള്ള അകലം കുറഞ്ഞുവന്നു.
ശാസ്ത്രികള്‍ അമ്പതിലേക്ക് എത്തിയപ്പോള്‍ കുട്ടിയേട്ടന് ഇരുപത്തി അഞ്ച് രൂപയിലേക്ക് കടക്കുകയും 'ഇനിയും
കൂടുതല്‍ ചോദിച്ചാല്‍ ഇറങ്ങി പോകുമെന്നും നാട്ടില്‍ ക്രിയ നടത്തുന്നത് തൊഴിലായിട്ടുള്ള തനിക്ക് ആരുടേയും സഹായമില്ലാതെ, കൂടെയുള്ളവര്‍ക്ക് വേണ്ട ക്രിയകള്‍ നടത്താന്‍ ആവുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. കയ്യില്‍ കിട്ടിയ ഇര ചാടി പോകാതെ
നോക്കാനുള്ള ബുദ്ധി ശാസ്ത്രികള്‍ക്ക് ഉണ്ടായിരുന്നതിനാല്‍, തര്‍ക്കങ്ങള്‍ ഒക്കെ അവിടെ വെച്ച് അവസാനിച്ചു. ശാസ്ത്രികളുടെ സഹായി ആയ ഒരു മുടന്തന്‍ ബ്രാഹ്മണ യുവാവ് ക്രിയ ചെയ്യിക്കാന്‍ നിയുക്തനായി. കൊമ്പ് തീര്‍ത്ഥം കുളമ്പ് തീര്‍ത്ഥം എന്നൊക്കെ പറഞ്ഞ് പല പല തീര്‍ത്ഥങ്ങള്‍ ആ സാധു ഞങ്ങളുടെ തലയിലൂടെ ഒഴിച്ച് തന്നു.
എനിക്കെന്തോ ആ മനുഷ്യനോട് സഹതാപം തോന്നി. അയാള്‍ക്ക് കിട്ടുന്ന വീതം എത്രയാണ് എന്ന് ഞാന്‍ തിരക്കി. തല ചായ്ക്കാന്‍ ഇടവും അല്‍പ്പം ഭക്ഷണവും മാത്രമെ കിട്ടുകയുള്ളു എന്ന് ആ പാവം സങ്കടത്തോടെ പറഞ്ഞു. ശാസ്ത്രികള്‍ കണക്ക് പറഞ്ഞ് വാങ്ങുന്നതിനാല്‍ അയാള്‍ക്ക് ആരും ഒന്നും കൊടുക്കാറില്ല. ഒരു പത്ത് രൂപ നോട്ട് ഞാന്‍ അയാളുടെ കയ്യില്‍
വെച്ച് കൊടുത്തു. 'യാര് കിട്ടെയും ശൊല്ലാതീങ്കോ' എന്നും പറഞ്ഞ് കൂപ്പുകയ്യോടെ അയാള്‍ അത് വാങ്ങി.
വീട്ടിലെ ഉപയോഗശൂന്യമായ സാധനങ്ങള്‍ പുറകിലെ മതിലിന്റെ ഒരു ഓരത്ത് കൂട്ടി വെക്കുക പതിവാണ്. അത് കുറെയേറെ ആവുമ്പോള്‍ ആരെങ്കിലും വന്ന് കൊണ്ടുപോകും. കാലിയായ ഉജാല, ഹാര്‍പിക് ബോട്ടിലുകള്‍, കേട് വന്ന് മാറ്റിയ പൈപ്പുകള്‍ , ഇലക്ട്രിക് ഉപകരണങ്ങള്‍ പൊട്ടിയ പ്ലാസ്റ്റിക്ക് ബക്കറ്റുകള്‍ തുടങ്ങി അനാവശ്യമായ സര്‍വ്വ ഏടാകൂടങ്ങളും കൂടി അടിവശം ദ്രവിച്ച എഞ്ചിന് ഓയില്‍ ഡ്രമ്മിലും ചുറ്റിലുമായി നിക്ഷേപിക്കുകയാണ് പതിവ്. സത്യത്തില്‍ 'ചേട്ടാ ഭഗവതി' കുടികൊള്ളുന്ന ഇടമായിട്ടാണ്' എനിക്ക് അവിടം തോന്നാറ്. ആര്‍ക്കെങ്കിലും വല്ലതും കൊടുത്താലും വേണ്ടില്ല, ഈ പണ്ടാരം ഒഴിവാക്കിയേ പറ്റു എന്ന് ഞാന്‍ ആലോചിച്ച് ഇരിക്കുമ്പോഴാണ് പഴയ സാധനങ്ങള്‍ കൊണ്ടു പോകുന്ന രാവുത്തര് വന്നത്. മുഷിഞ്ഞുലഞ്ഞ ഷര്‍ട്ടും മുണ്ടും, അതുപോലെ ഒരു തലേക്കെട്ട്, നരച്ച കുറ്റിത്താടി, ആകെ കൂടി പരിക്ഷീണീതന് .
അയാള്‍ പറയുന്നതിലും വെച്ച് പത്ത് രൂപ കൂടുതല്‍ കൊടുത്താലും ഈ വസ്തുക്കള്‍ എല്ലാം കൊണ്ടു പോകാന്‍ ഇയാളെ തന്നെ ഏല്‍പ്പിക്കാമെന്ന് ഞാന്‍ ഉറപ്പിച്ചു. ഫ്രിഡ്ജ് തുറന്ന് ഒരു കുപ്പി തണുത്ത വെള്ളം കുടിക്കാനും കൊടുത്തു.
പഴയത് വല്ലതും ഉണ്ടോ എന്ന് അയാള്‍ വിനീതമായി ചോദിച്ചു. ആ വാക്കുകളിലെ ഭവ്യത മുഖത്ത് തെളിഞ്ഞ് കാണുന്ന നിഷ്കളങ്കമായ ചിരി എന്നിവ കണ്ടപ്പോള്‍ ഞാന്‍ സസന്തോഷം വീടിന്റെ പുറകിലേക്ക് അയാളെ ആനയിച്ചു. ആക്രി സാധനങ്ങള്‍ കണ്ടതും 'ഇത്ര കാലമായിട്ടും ആരും ഇതൊന്നും വാങ്ങിയില്ലേ' എന്ന് അയാള്‍ ചോദിച്ചു. അപ്പോള്‍ ഞാന്‍ ഉദ്ദേശിച്ച മാതിരി
ഒന്നുമല്ല കാര്യങ്ങള്‍ . ഈ സംഗതികള്‍ക്ക് എന്തോ വിലയുണ്ട്. ഒരു പക്ഷെ ഇയാള്‍ വിലപേശി യോജിക്കാതെ പോയതായിരിക്കുമെന്ന തോന്നല്‍ എനിക്ക് ഉണ്ടായി. നയത്തില്‍ കാര്യങ്ങള്‍ ഞാന്‍ തിരക്കി.
എന്റെ അനുമാനം ശരിയായിരുന്നു. അയാള്‍ മുമ്പും വന്ന് സാധനങ്ങള്‍ നോക്കിയിട്ടുണ്ട്. അന്ന് വില പറഞ്ഞ് യോജിക്കാതെ പോവുകയാണ് ഉണ്ടായത്. സുന്ദരി ചോദിച്ച തുകയും അയാള്‍ കൊടുക്കാമെന്ന് സമ്മതിച്ച സംഖ്യയും
ഞാന്‍ ചോദിച്ചറിഞ്ഞു. 'സാറെ, നൂറ്റമ്പത് ഉറുപ്പിക കൊടുക്കാമെന്ന് ഞാന്‍ പറഞ്ഞതാണ്. പക്ഷെ ഇവിടുത്തെ അമ്മ ഇരുന്നൂറ്റി അമ്പത് ഉറുപ്പികയില്‍ നിന്നും ഒരു പൈസ വിട്ട് തരില്ല എന്നും പറഞ്ഞ് തരാതിരുന്നതാണ്' എന്ന് അയാള്‍ അറിയിച്ചു. നൂറ് രൂപയ്ക്ക് വേണ്ടി ഈ കാരണവര്‍ക്ക് സാധനങ്ങള്‍ കൊടുക്കാതെ സൂക്ഷിച്ച് വെക്കേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നി.
ഈ സമയത്താണ് കുളത്തിലേക്ക് പോയിരുന്ന സുന്ദരി തിരിച്ചെത്തുന്നത്. കാരണവര്‍ വീണ്ടും ഭവ്യതയോടെ ചെറിയൊരു ചിരിയുമായി നിന്നു. ഒരു മുഖവുരയും കൂടാതെ' കഴിഞ്ഞ ആഴ്ച ഒരാള്‍ വന്ന്മുന്നൂറ് രൂപ തരാമെന്ന് പറഞ്ഞിട്ട് ഞാന്‍ കൊടുക്കാതിരുന്നതാണ്. ഒരു നാന്നൂറ്റന്പത് രൂപ തന്ന് വേണച്ചാല്‍ എടുത്തോളൂ' എന്നായി വീട്ടമ്മ. ഞാന്‍ അവളുടെ കൂടെ
അകത്തേക്ക് ചെന്നു. കിഴവനെ നിരാശപ്പെടുത്തരുതെന്ന് എനിക്കുണ്ട്. 'ആ സാധു മനുഷ്യന് കൊണ്ടു പോട്ടേടോ' എന്ന് ഞാന്‍ പറഞ്ഞു. 'വിജയേട്ടന് അറിയാഞ്ഞിട്ടാണ്. ആനക്ക് അര പണം വില കാണുന്ന വര്‍ഗ്ഗമാണ് ഇവരൊക്കെ'. അവിടെ കിടക്കുന്നതില്‍ പൊട്ട സാധനങ്ങള്‍ മാത്രമല്ല, കുറെ പിച്ചള പൈപ്പുകളും ഇരുമ്പ് കമ്പിയുടെ കക്ഷ്ണങ്ങളും ഒക്കെ ഉണ്ടെന്നും
ശരിക്ക് വില കണക്കാക്കിയാല്‍ പത്തെണ്ണൂറ് ഉറുപ്പിക കിട്ടുമെന്നും വീട്ടുകാരി അറിയിച്ചു.
ഈ പറഞ്ഞതൊക്കെ തെറ്റാണെന്ന്സ്ഥാപിക്കാന് ഉള്ള അറിവ്എനിക്കില്ല. എന്നാലും മുറ്റത്ത് പ്രതീക്ഷയോടെ നില്ക്കുന്ന വയസ്സനെ നിരാശപ്പെടുത്തരുതെന്ന് എനിക്ക് തോന്നി. 'കണക്ക് ഒന്നും നോക്കണ്ടാ.അയാള്‍ അതൊക്കെ കൊണ്ടുപൊയ്ക്കോട്ടെ. ഒരു നേരത്തെ കഞ്ഞിക്ക് വക കിട്ടിക്കോട്ടെ. എന്തെങ്കിലും വഴിയുണ്ടെങ്കില്‍ ആരെങ്കിലും ഈ പണി ചെയ്യുമോ ' എന്ന് ഞാന്‍
പറഞ്ഞു നോക്കി. 'ഇതപ്പൊ പറ്റീത്. അയാള്‍ ആരാന്ന് നിങ്ങള്‍ക്ക് അറിയ്വൊ' ഭാര്യ ചോദിച്ചു. കിഴവന്ന് ടൌണില്‍
രണ്ട് നില ടെറസ്സ് വീട് ഉണ്ടെന്നും മൂന്ന് പെണ് മക്കള്‍ ഉള്ളതിനെ നല്ല നിലയ്ക്ക് കെട്ടിച്ചയച്ചുവെന്നും ആണ്‍കുട്ടികള്‍ രണ്ടെണ്ണം ഗള്‍ഫില്‍ ആണെന്നും ഇയാള്‍ക്ക് ഈ പണി ചെയ്യേണ്ട ആവശ്യമില്ലെന്നും പറഞ്ഞു കേട്ടപ്പോള്‍, വിലപേശല്‍ എന്ന വിഷയത്തില്‍ ഒരു ഡിപ്ലോമയെങ്കിലും എടുക്കണമെന്ന് എനിക്ക് തോന്നി.
Subscribe to:
Posts (Atom)