tag:blogger.com,1999:blog-52291944941303515782024-02-18T18:28:23.568-08:00palakkattettankeraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.comBlogger99125tag:blogger.com,1999:blog-5229194494130351578.post-31267107858574622282018-08-19T05:46:00.001-07:002018-08-19T05:46:14.431-07:00നന്ദി, എല്ലാവരോടും നന്ദി.<div dir="ltr" style="text-align: left;" trbidi="on">
<i><b>ഈ കഴിഞ്ഞ പത്താംതിയ്യതി(2018 ആഗസ്റ്റ്10) ഞാന്‍ ബ്ലോഗെഴുത്തു തുടങ്ങി പത്തുകൊല്ലം തികഞ്ഞു. അപ്രതീക്ഷിതമായി വെള്ളപ്പൊക്കം ഉണ്ടായി വീടൊഴിഞ്ഞുപോവേണ്ടിവന്നതിനാല് ആ കാര്യം പോസ്റ്റ് ചെയ്യാനായില്ല.<br /><br />നാല് നോവലുകളും ഒട്ടനവധി അനുഭവക്കുറിപ്പുകളും കഥകളും ഈ കഴിഞ്ഞ പത്തുകൊല്ലംകൊണ്ട് ബ്ലോഗിലൂടെ പോസ്റ്റ് ചെയ്യാന്‍ എനിക്ക് കഴിഞ്ഞു. <br /><br />കുറെയധികം സുഹൃത്തുക്കളെ സമ്പാദിക്കാന്‍ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ നേട്ടം. ഈ കാലമത്രയും എനിക്ക് പ്രോത്സാഹനം നല്കിയ എല്ലാവര്ക്കും ഈ അവസരത്തില്‍ നന്ദി പറയുന്നു </b></i></div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com5tag:blogger.com,1999:blog-5229194494130351578.post-1499713166958840222018-02-23T00:40:00.004-08:002018-02-23T00:40:45.943-08:00വൈദ്യുതിബോര്‍ഡിലെ ചിരിനിലാവ്.<div dir="ltr" style="text-align: left;" trbidi="on">
എന്റെ സഹപ്രവര്‍ത്തകനായിരുന്ന ശ്രീ.തരവത്ത് ചന്ദ്രന്. ഒരു അകന്ന ബന്ധുകൂടിയാണ് അദ്ദേഹം.<br />
<br />എന്റെ മറ്റൊരു ബന്ധുവും സുഹൃത്തുമായ ശ്രി. രാജഗോപാല്‍ ചന്ദ്രേട്ടനെ വൈദ്യുതി ബോര്‍ഡിലെ ചിരിനിലാവ് എന്നാണ് വിശേഷിപ്പിച്ചത്. സദാ പ്രസന്നത തുളുമ്പുന്ന മുഖഭാവവും നര്‍മ്മരസം കലര്‍ന്ന സംഭാഷണവും കൈമുതലായ ചന്ദ്രേട്ടന്ന് ഏറ്റവും യോജിച്ച വിശേഷണമായിരുന്നു അത്.<br />
<br />ഇന്നലെ അര്‍ദ്ധരാത്രിയോടെ ചന്ദ്രേട്ടന് മരണപ്പെട്ടു. രാത്രി വൈകീട്ടും വീടിനടുത്ത് പാതയോരത്തുള്ള കടയിലിരുന്ന് കാണുന്നവരോടെല്ലാം സംസാരിച്ച് വീട്ടിലേക്കു പോയതായിരുന്നു അദ്ദേഹം. കുറെ കഴിഞ്ഞ് എന്തോ വയ്യ തോന്നുന്നു എന്ന് ചന്ദ്രേട്ടന് പറഞ്ഞതിനെതുടര്‍ന്ന് ഉടനെ ആസ്പത്രിയിലേക്ക് കൊണ്ടുപോയി.എന്നും അവിടെയെത്തുമ്പോഴേക്ക് മരിച്ചിരുന്നു എന്നുമാണ് അറിഞ്ഞത്.<br />
<br />ഹൃദയസ്തംഭനമാണ് മരണകാരണമായി പറയുന്നത്.<br /><br />ഞാന്‍ രാവിലെ മൃതദേഹം കാണാന്‍ ചെന്നിരുന്നു. നെറ്റിയടച്ച് ഭസ്മം പൂശിയതൊഴിച്ചാല്‍ യാതൊരുമാറ്റവും ഞാന്‍ അദ്ദേഹത്തില്‍ കണ്ടില്ല. ചുണ്ടില്‍ സ്ഥിരമായ മന്ദഹാസം അപ്പോഴുമുണ്ട്.<br /><br />ഒരാഴ്ച മുമ്പ് ചന്ദ്രേട്ടന് എന്നെ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ മകന്വണ്ണാമടയില് നിര്‍മ്മിച്ച റിസോര്‍ട്ട് കാണാന്‍ എന്നെ ക്ഷണിച്ചു. ഒരു സര്‍വ്വീസ് ബെനിഫിറ്റ് കിട്ടാന്‍ കേസ്സ് കൊടുക്കാനായി വക്കീലിനെ ഏര്‍പ്പാടാക്കി തരണമെന്നും പറഞ്ഞിരുന്നു. ഒന്നും വേണ്ടി വന്നില്ല. ആഗ്രഹങ്ങള്‍ ബാക്കിവെച്ച് അദ്ദേഹം ഈ ലോകം വിട്ടു പോയി.<br /><br /></div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com3tag:blogger.com,1999:blog-5229194494130351578.post-80746306735287873282017-06-12T05:30:00.000-07:002017-06-12T05:30:53.491-07:00കുട്ട്യേട്ടന്.<div dir="ltr" style="text-align: left;" trbidi="on">
<br /><b>ഞാന്‍ സഹസ്രനാമം ജപിച്ചുകൊണ്ടിരുന്നപ്പോഴാണ് കുട്ടികൃഷ്ണന് എന്നെ കാണാന്‍ എത്തുന്നത്. എന്റെ ജപം തീരുന്നതുവരെ അദ്ദേഹം സോഫയില്‍ മാതൃഭൂമി പത്രം വായിച്ചുകൊണ്ടിരുന്നു.<br /><br />''നിന്റെ നാമജപമൊക്കെ കഴിഞ്ഞ്വോ'' പൂജാമുറിയില്‍ നിന്ന് ഞാന്‍ വന്നതും കുട്ട്യേട്ടന്. ചോദിച്ചു.<br /><br />ഉവ്വ് എന്ന മട്ടില്‍ ഞാന്‍ തലയാട്ടി.<br /><br />''എന്നാല്‍ ഇങ്ങോട്ടിരിക്ക്''അദ്ദേഹം ഒരു വശത്തേക്കു നീങ്ങി എനിക്ക് സ്ഥലമൊരുക്കി.<br /><br />ക്ഷാമബത്ത കൂട്ടിയതും പെന്ഷന് റിവിഷന്‍ വക അരിയേഴ്സിന്റെ അടുത്ത ഗഡു കിട്ടാനുള്ളതും അടുത്ത കാലത്ത് മരിച്ചുപോയ പഴയ സഹപ്രവര്‍ത്തകരെക്കുറിച്ചുമൊക്കെ ഞങ്ങള്‍ സംസാരിച്ചു.<br /><br />''ആഹാരം കഴിക്കാന്‍ വന്നോളൂ'' സുന്ദരി വന്നു വിളിച്ചപ്പോള്‍ ഞാന്‍ എഴുന്നേറ്റു.<br /><br />''എനിക്കൊന്നും വേണ്ടാ. ഞാന്‍ ഭക്ഷണം കഴിച്ചിട്ടാ വീട്ടിന്ന്പോന്നത്'' കുട്ട്യേട്ടന് പറഞ്ഞു.<br /><br />''അതു പറ്റില്ല. പേരിനെങ്കിലും കഴിക്കണം''ഞാന്‍ നിര്‍ബ്ബന്ധിച്ചപ്പോള്‍ അദ്ദേഹം എഴുന്നേറ്റു.<br /><br />കടന്നു പോയ കാലത്തെ ഒട്ടേറെ സംഭവങ്ങള്‍ അനുസ്മരിച്ചുകൊണ്ട് ഞങ്ങള്‍ ഭക്ഷണം കഴിച്ചു.<br /><br />''നിന്നോട് ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ് ഞാന്‍ ഇന്നു വന്നത്'' പോവാനൊരുങ്ങുമ്പോള്‍ കുട്ട്യേട്ടന് പറഞ്ഞു''കുറച്ചായി എനിക്ക് തീരെ വയ്യാ. പോരാത്തതിന്ന് ഇന്നു നടന്ന കാര്യം നാളെ ചോദിച്ചാല്‍ ഓര്‍മ്മ ഉണ്ടാവില്ല''.<br /><br />''വയസ്സാവുമ്പോള്‍ അതൊക്കെ ഉണ്ടാവില്ലേ''ഞാന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.<br /><br />''അത് ശരിയാണ്. പക്ഷെ അതല്ല കാര്യം. പെട്ടെന്നൊരു ദിവസം ഞാന്‍ മരിച്ചാല്‍ നീ എന്റെ പെന്ഷന് സ്വയംപ്രഭയ്ക്ക് കിട്ടാന്‍ വേണ്ടതൊക്കെ ചെയ്യണം''.<br /><br />''അത് പ്രത്യേകിച്ച് പറയാനുണ്ടോ'' എന്ന് ഞാന്‍ പറഞ്ഞെങ്കിലും ആ വാക്കുകള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു. <br /><br />ജോലിക്കു പോവാനിറങ്ങിയ എന്റെ മകന്റെ കൂടെ കാറില്‍ കയറി കുട്ട്യേട്ടന് യാത്രയായി. പകല്‍ മുഴുവന്‍ വല്ലാത്തൊരു അസ്വസ്ഥത എന്നെ അലട്ടി. <br /><br />''എന്താ നിനക്കൊരു വിഷമം'' വൈകുന്നേരം റെയില്‍വേ സ്റ്റേഷനില പ്ലാറ്റോമില്‍ പതിവുപോലെ കാറ്റുകൊണ്ടിരിക്കുമ്പോള് കൂട്ടുകാരന് അജിതന് ചോദിച്ചു.<br /><br />കുട്ട്യേട്ടന് പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ വിശദീകരിച്ചു.<br /><br />''നിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ അവനെ നല്ലത് നാല്ലെണ്ണം ഞാന്‍ പറഞ്ഞേനെ'' സുഹൃത്ത് ചൂടായി''ഇമ്മാതിരി വര്‍ത്തമാനം ആരു പറഞ്ഞാലും എനിക്ക് പിടിക്കില്ല''.<br /><br />''അതെന്താ''കൂട്ടുകാരന് പറഞ്ഞത് സത്യത്തില്‍ എനിക്ക് മനസ്സിലായില്ല.<br /><br />''എടാ, ജനിച്ചാല്‍ ആരായാലും മരിക്കും. അതൊന്നും ഇത്ര കാര്യമായി എടുക്കാനില്ല. പിന്നെ ചത്തു പോവുന്നോര് ബാക്കിയുള്ളവരെക്കുറിച്ച് വേവലാതിപ്പെടുകയൊന്നും വേണ്ടാ. അവര്‍ എങ്ങിനെയെങ്കിലും ഈ ലോകത്ത് ജീവിച്ചോളും'' ഒന്നു നിര്‍ത്തി അവന് തുടര്‍ന്നു ''ഇതൊക്കെ കേട്ട് വിഷമിച്ച നിന്നെ വേണം തല്ലാന്‍''.<br /><br />''നിനക്ക് അറിയാഞ്ഞിട്ടാണ്'' ഞാന്‍ പറഞ്ഞു''അമ്പത്തിരണ്ടു കൊല്ലമായി ഞാനും കുട്ടിയേട്ടനും തമ്മില്‍ പരിചയപ്പെട്ടിട്ട്. ഒന്നിച്ച് മുപ്പതുകൊല്ലം ജോലി ചെയ്തു. അതില്‍ പത്തുകൊല്ലക്കാലം രണ്ടാളുംകൂടി യോജിച്ച് ഒരു സെക്ഷനിലെ പണിനോക്കി. ഇന്നേവരെ ഒരക്ഷരം ഞങ്ങളന്യോന്യം പറഞ്ഞു മുഷിച്ചിലുണ്ടായിട്ടില്ല. അതാ എനിക്കിത്ര സങ്കടം''.<br /><br />''അതൊന്നും കാര്യൂല്ല. അല്ലെങ്കില്‍ ആര്‍ക്കാടാ നിന്നോട് പിണങ്ങാന്‍ കഴിയ്യാ''കൂട്ടുകാരന് ആശ്വാസവാക്കുകള്‍ ചൊരിഞ്ഞു.<br /><br />ഡെല്‍ഹിയിലേക്കുള്ള കേരളാ എക്സ്പ്രസ്സ് ഞങ്ങളുടെ മുന്നിലൂടെ ഓടി മറഞ്ഞു. ജീവിതം ഇതുപോലെ വേഗത്തില്‍ കടന്നു പോവുന്ന ഒന്നാണെന്നോര്‍ത്ത് ഞാന്‍ സമാധാനിക്കാന്‍ ശ്രമിച്ചു.<br /><br /><br /></b></div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com8tag:blogger.com,1999:blog-5229194494130351578.post-24744950457287405022016-12-10T01:18:00.003-08:002016-12-10T01:18:41.512-08:00ഒരു അത്ഭുതക്കാഴ്ച.<div dir="ltr" style="text-align: left;" trbidi="on">
<b>ഇന്നലെ (9.12.2016) കിഴക്കഞ്ചേരിക്കാവിലെ ചുറ്റുവിളക്കുകഴിഞ്ഞ് ഞാനും കുടുംബവും വീട്ടിലേക്ക് തിരിച്ചുവരികയായിരുന്നു. സമയം രാത്രി എട്ടരയോടടുത്തുകാണും. ചെക്ക്പോസ്റ്റ് ജങ്ക്ഷനില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് മുണ്ടൂര്‍ റോഡിലൂടെ ഞങ്ങളുടെ കാര്‍ നീങ്ങി.<br /><br />പറളി റെയില്‍വേ സ്റ്റേഷന്റെ മുന്നിലെത്തിയപ്പോള്‍ ഞാന്‍ വടക്കോട്ടു നോക്കി. അവിടെ വളയന്‍കുന്നിന്നുമുകളിലെ കര്‍ത്ത്യായനി ഭഗവതി ക്ഷേത്രത്തില്‍ പുനപ്രതിഷ്ഠയോടനുബന്ധിച്ച് ഓട്ടന്‍ തുള്ളല്‍ നടക്കുന്നുണ്ട്. <br /><br />ക്ഷേത്രത്തില്‍ നിന്നുള്ള പ്രകാശം കാണാനുണ്ട്. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അധികം ഉയരത്തിലല്ലാതെ വലിയ ഒരു തീഗോളം കിഴക്കോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നു. ചുറ്റുമുള്ള മഞ്ഞ വെളിച്ചത്തിന്നു നടുവില്‍ ചുവന്ന തീനാളം വ്യക്തമായി കാണാനുണ്ട്. <br /><br />'' അതു നോക്കിന്'' ഞാന്‍ വീട്ടുകാരോട് പറഞ്ഞു. എല്ലാവരും അങ്ങോട്ടു നോക്കി.<br /><br />''വിമാനമൊന്നും ആവില്ല. അതിന്റെ വിളക്കുകള്‍ മിന്നുകയും കെടുകയും തോന്നും'' ആരോ പറഞ്ഞു''മാത്രമല്ല അതിന് ഇത്ര വലുപ്പവും കാണില്ല''.<br /><br />''വല്ല വിമാനത്തിനും തീ പിടിച്ചതായിരിക്കുമോ ഭഗവാനേ'' എന്ന് ഞാന്‍ സ്വയം പറഞ്ഞു.<br /><br />വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞതും കാര്‍ നിര്‍ത്തി. ഞാനും മൂത്ത മകനും പുറത്തിറങ്ങി കിഴക്കോട്ടേക്ക് നോക്കി നിന്നു. വലിയ വേഗമൊന്നും ഇല്ലെങ്കിലും കുറച്ചുസമയം കഴിഞ്ഞപ്പോള്‍ അത് കണ്ണില്‍ നിന്നു മറഞ്ഞു. <br /><br />വീടെത്തിയതും ഞാന്‍ കുഞ്ഞിക്കണ്ണനെ വിളിച്ചു. വളയന്‍കുന്നിലെ പരിപാടികളുടെ നടത്തിപ്പുകാരില്‍ ഒരാളാണ് അയാള്‍. ഞങ്ങള്‍ കണ്ട കാഴ്ച ഞാന്‍ വിവരിച്ചു.<br /><br />''ഇവിടെ എല്ലാവരും പന്തലിനകത്തായിരുന്നു. ആരും ശ്രദ്ധിച്ചില്ല'' അയാള്‍ മറുപടി നല്കി.<br /><br />രാവിലെ എഴുന്നേറ്റതും പത്രം മുഴുവന്‍ അരിച്ചുപെറുക്കി നോക്കി. ഇല്ല. ഇതിനെ സംബന്ധിച്ച ഒരു വാര്‍ത്തയുമില്ല. <br /><br />കുറച്ചു കഴിഞ്ഞപ്പോള്‍ കുഞ്ഞിക്കണ്ണന് എത്തി. ഒരിക്കല്‍ക്കൂടി എല്ലാം വിശദീകരിച്ചു.<br /><br />''അതിന്റെ ഒരു ഫോട്ടോ എടുക്കായിരുന്നു'' അയാള്‍ പറഞ്ഞു.<br /><br />സത്യം പറഞ്ഞാല്‍ ആ ദൃശ്യം ഉണ്ടാക്കിയ അത്ഭുതത്തില്‍ അതൊന്നും ഞങ്ങള്‍ ഓര്‍ത്തില്ല. എങ്കിലും അത്ര എളുപ്പം അത് മറക്കാനാവില്ല.<br /></b></div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com15tag:blogger.com,1999:blog-5229194494130351578.post-66183853754776089172016-07-16T07:09:00.001-07:002016-07-16T07:09:08.925-07:00പാവിട്ടക്കുഴല്‍.<div dir="ltr" style="text-align: left;" trbidi="on">
<b><br />ഇന്ന് കര്‍ക്കിടകമാസം ഒന്നാം തിയ്യതിയാണ്. ഇന്നലെയാണ് കര്‍ക്കിടക സംക്രമം. ചക്കന്താരാന്തി എന്നാണ് നാട്ടില്‍ അതിനെ പറയാറ്. എന്റെ കുട്ടിക്കാലത്ത് വളരെ പ്രാധാന്യത്തോടെ ആഘോഷിക്കാറുള്ള ഒന്നാണ് കര്‍ക്കിടക ചങ്കരാന്തി.<br /><br />ചങ്കരാന്തിക്ക് ഒരാഴ്ച മുമ്പേ ഒരുക്കങ്ങള്‍ തുടങ്ങും. വീടും പരിസരവും വൃത്തിയാക്കലാണ് പ്രധാന പണി. മുറ്റത്തെ പുല്ലുകള്‍ വലിച്ചു കളയുക, തൊടിയിലെ പാഴ്ച്ചെടികള് നീക്കം ചെയ്യുക എന്നിവയാണ് ആദ്യഘട്ടം.<br /><br />ചിതലും മാറാലയും അടിച്ചു കളയുക, വാതിലുകളും ജനാലകളും തുടച്ചു വൃത്തിയാക്കുക എന്നിവയാണ് അടുത്ത പടി. തട്ടിന്‍പുറത്തു നിന്ന് പീഠം ശിവോതി വെക്കാനുള്ള പലക, എന്നിവ എടുത്ത് കഴുകിവെക്കുന്നതോടെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ തീരും. <br /><br />ചങ്കരാന്തി ആവുമ്പോള്‍ കുട്ടികള്‍ക്ക് പാവിട്ടക്കുഴല്‍ ഉണ്ടാക്കിക്കിട്ടാനുള്ള ധൃതിയാവും. ഒരടി നീളമുള്ള മുളംതണ്ടും അതിന്റെ ദ്വാരത്തിന്ന് യോജിച്ച പിടിയോടു കൂടിയ കോലും ചേര്‍ന്നതാണ് പാവിട്ടക്കുഴല്‍. മുളന്തണ്ടിലെ ദ്വാരത്തിന്റെ ഒരു വശത്ത് പാവിട്ടക്കായയോ, നനച്ചു ചുരുട്ടിയ പേപ്പര്‍ കഷ്ണമോ തിരുകും. എന്നിട്ട് കോലുകൊണ്ടു ഊക്കോടെ തള്ളിയാല്‍ ആ സാധനം ചെറിയൊരു ഒച്ചയോടെ മറുവശത്തുകൂടി ദൂരേക്ക് തെറിക്കും. എയര്‍ഗണ്ണിന്റെ പ്രാകൃതരൂപമാവാം ഇത്. വീട്ടില്‍ ജോലിക്കു വരുന്ന ഏതെങ്കിലും പണിക്കാരനാണ് പാവിട്ടക്കുഴല്‍ ഉണ്ടാക്കിത്തരുക.<br /><br />ചങ്കരാന്തിയുടെ തലേന്നോ, തലത്തലേന്നോ മൈലാഞ്ചിയിടുന്ന പതിവുണ്ട്. റെയില്‍വെപാതയുടെ അരികിലായി നില്ക്കുന്ന മൈലാഞ്ചിച്ചെടികളില്‍ നിന്ന് മൈലാഞ്ചി ഇലകള്‍ പറിച്ചുകൊണ്ടുവരും. ഉപയോഗശൂന്യമായി ഉപേക്ഷിച്ച പഴയ ആട്ടുകല്ലില്‍ പച്ചമഞ്ഞളും മൈലാഞ്ചിയും ചേര്‍ത്ത് അമ്മ അരയ്ക്കും. ആണ്, പെണ് വ്യത്യാസമില്ലാതെ കുട്ടികളെല്ലാവരും ആ കാലത്ത് മൈലാഞ്ചിയിടും. ഹൈസ്ക്കൂള്‍ക്ലാസ്സില്‍ പഠിക്കുമ്പോള്‍കൂടി അമ്മ എന്റെ കയ്യില്‍ മൈലാഞ്ചി ഇടാറുണ്ട്. ഒടുവില്‍ സഹപാഠികള്‍ അതു പറഞ്ഞ് എന്നെ കളിയാക്കാന്‍ തുടങ്ങിയയതോടെയാണ് അമ്മ ആ പതിവ് നിര്‍ത്തിയത്.<br /><br />ചങ്കരാന്തി ദിവസം സന്ധ്യക്ക് വിളക്കുവെക്കുന്നതിന്നുതൊട്ടുമുമ്പ് ചേട്ടയെ കളയും. ജ്യേഷ്ഠാഭഗവതിയെ വീട്ടില്‍ നിന്ന് പുറത്താക്കുന്നു എന്നതാണ് സങ്കല്‍പ്പം. വീട്ടില്‍ പണിക്കുവരാറുള്ള ഏതെങ്കിലും സ്ത്രീകള്‍ ചേട്ടയെ കളയാനെത്തും. അവര്‍ക്ക് മുറുക്കാനും തലയില്‍തേക്കാന്‍ എണ്ണയും അമ്മ കൊടുക്കും. തലയിലും മുഖത്തും എണ്ണതേച്ച് വെറ്റില മുറുക്കി ചുവപ്പിച്ച് അവര്‍ തയ്യാറാവുമ്പോഴേക്ക് അമ്മ സാധനസാമഗ്രികള്‍ ഒരുക്കും. കീറിയ കുണ്ടുമുറത്തില്‍ പൊട്ടച്ചട്ടി്, കുറ്റിച്ചൂല്, കരിക്കട്ട, താളിന്‍തണ്ട് എന്നിവ അടുക്കി വെച്ചതാണ് ചേട്ട. പണിക്കാരി അത് തലയിലേറ്റി നടക്കാന്‍ തുടങ്ങിയാല്‍ കുട്ടികള്‍ പാവിട്ടകുഴലില്‍ നിന്ന് അവരുടെ ദേഹതേക്ക് പാവിട്ടക്കുരുവോ, കടലാസ്സ് കഷ്ണമോ തെറുപ്പിച്ച് പുറകെ ഓടിച്ചെല്ലും. അവര്‍ പോയികഴിഞ്ഞതും അമ്മ നിലവിളക്ക് കത്തിച്ചുവെക്കും. വീട്ടിലെ ഏതെങ്കിലും സ്ത്രീ അപ്പോള്‍ പടിക്കല്‍വരെ പോയി തിരിച്ചുവരും. ശിവോതി കയറി വരുന്ന നേരത്ത് വര്‍ക്കത്തില്ലാത്ത ആരെങ്കിലും കടന്നു വരാതിരിക്കാനാണ് അത്. അതു കഴിഞ്ഞാല്‍ അമ്മ അടുക്കളയിലേക്ക് ചെല്ലും. ചൂടുദോശയും പപ്പടച്ചാറും കഴിക്കാന്‍ കുട്ടികള്‍ തയ്യാറാവും. <br /><br />ഒന്നാം തിയ്യതി രാവിലെ കശാപ്പുകടയുടെ മുന്നില്‍ നല്ല തിരക്കായിരിക്കും . ഇന്നത്തെപ്പോലെ അന്ന് ചിക്കന്‍ സ്റ്റാളുകള്‍ ഉണ്ടായിരുന്നില്ല. ബീഫ്സ്റ്റാളും ഇല്ല എന്നു പറയാം. കോഴി വേണ്ടവര്‍ വളര്‍ത്തുന്നവരുടെ വീട്ടില്‍ നിന്ന് വാങ്ങണം.<br /><br />നാലഞുകൊല്ലം മുമ്പ് നടന്ന കാര്യമാണ്. കര്‍ക്കിടകം ഒന്നാം തിയ്യതി ഞാന്‍ നടക്കാന്‍ പോവുമ്പോള്‍ റോഡോരത്തെ കശാപ്പുകടയുടെ മുന്നിലുള്ള ഒരു ചെറിയ ഉങ്ങുമരത്തില്‍ രണ്ട് ആടുകളെ കെട്ടിയിട്ടിരിക്കുന്നതു കണ്ടു. അവ രണ്ടും പേടിച്ചു കരയുകയാണ്. ജീവന് പോവാറായി എന്ന് അവയ്ക്ക് മനസ്സിലായിട്ടുണ്ടാവും. കുറെ സമയം കഴിഞ്ഞ് തിരിച്ചു പോരുമ്പോള്‍ അവയില്‍ ഒന്നിനെ കൊന്ന് കെട്ടിത്തൂക്കിയിരിക്കുന്നത് കണ്ടു. മറ്റേ ആട് കമ്പിയില്‍ കോര്‍ത്തിട്ട മാംസത്തെ നോക്കി നില്‍ക്കുകയാണ്. ആ രംഗം വളരെക്കാലം എന്റെ മനസ്സിനെ വേദനിപ്പിച്ചിരുന്നു. ഇന്നും ചങ്കരാന്തി എന്നു കേള്‍ക്കുമ്പോള്‍ ആ രംഗം മനസ്സിലെത്തും <br /><br /></b></div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com19tag:blogger.com,1999:blog-5229194494130351578.post-41374170589859638572016-07-08T19:30:00.000-07:002016-07-08T19:30:52.666-07:00കുറുപ്പിന്റെ കാപ്പിക്കട.<div dir="ltr" style="text-align: left;" trbidi="on">
<span style="color: blue;"><b>കുറച്ചുകാലം മുമ്പ് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ പാലക്കാട് ശാഖ ഒരു പഴയ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അതിന്റെ മുന്‍വശത്തായി അല്‍പ്പം അകലെ വലിയൊരു മാവുണ്ടായിരുന്നു. നിറയെ ശാഖകളുള്ള പടര്‍ന്നു പന്തലിച്ച ആ മാവിന്റെ ചുവട്ടിലാണ് കുറുപ്പിന്റെ കാപ്പിക്കട. കട എന്നൊന്നും അതിനെ പറയാനാവില്ല. നാലു സൈക്കിള്‍ചക്രങ്ങള്‍ക്കുമീതെ തകരംകൊണ്ടു മറച്ച ബോഡി. മുന്‍വശം മാത്രം തുറക്കാനാവും. ഏതാനും ഗ്ലാസ്സുകള്‍, ഒരു പമ്പിങ്ങ് സ്റ്റൌ, വലിയൊരു അലുമിനിയം കലം, നാലഞ്ച് കുപ്പിഭരണികള്‍, ഒരു കുടം എന്നിവയാണ് അതിനകത്ത് ഉണ്ടായിരുന്നത്. ഡെസ്ക്കോ, ബെഞ്ചോ ഒന്നും ഉണ്ടായിരുന്നില്ല. നിന്നുകൊണ്ടു വേണം കാപ്പി കുടിക്കാന്‍. മാവിന്റെ പൊന്തി നില്ക്കുന്ന വേരുകളിലിരിക്കുന്നവരുമുണ്ട്. സ്റ്റേറ്റ് ബാങ്കില്‍ ചലാനടയ്ക്കാന്‍ ചെല്ലുമ്പോള്‍ ഞാന്‍ ആ കാപ്പിക്കടയില്‍ നിന്ന് കാപ്പി കുടിക്കാറുണ്ട്. </b></span><br /><span style="color: blue;"></span><br /><span style="color: blue;"><b>വല്ലാതെ മുഷിവു തോന്നുന്ന ഏര്‍പ്പാടാണ് ചലാനടയ്ക്കല്‍. അല്‍പ്പം ഉഷാറ് കാണിച്ചില്ലെങ്കില്‍ ഒരു ദിവസം പോയതുതന്നെ. ആദ്യം ജില്ല ട്രഷറിയില്‍ചെന്ന് ചലാന്‍ നമ്പറിട്ടു വാങ്ങണം. മിക്ക ദിവസവും അവിടെ ഒരു പൂരത്തിനുള്ള തിരക്ക് കാണും. ക്യൂ എത്ര നീളം കൂടിയാലും നമ്പറിടാന്‍ ഒരാളേ ഉണ്ടാവൂ. കൂടുതല്‍ ആളെ നിയോഗിക്കാറില്ല. ഒരു വിധം ചലാന്‍ നമ്പറിട്ടു കിട്ടിയാല്‍ അതുമായി സ്റ്റേറ്റ് ബാങ്കിലേക്ക് ഒറ്റനടത്തമാണ്. ആ കാലത്ത് ഓട്ടോറിക്ഷകള്‍ അപൂര്‍വ്വമായിരുന്നു. കോട്ടയുടെ കിടങ്ങിനുചുറ്റുമുള്ള മതിലിന്റെ പൊളിഞ്ഞ ഭാഗത്തുകൂടി കടന്നാല്‍ എളുപ്പത്തില്‍ ബാങ്കിലെത്താം </b></span><br /><span style="color: blue;"></span><br /><span style="color: blue;"><b>സ്റ്റേറ്റ് ബാങ്കില്‍ ട്രഷറിയിലുള്ളതില്‍വെച്ച് വലിയ ക്യൂ ആയിരിക്കും. സര്‍ക്കാര്‍ ബില്ലുകള്‍ ക്യാഷ് ചെയ്യാനും ചലാനടയ്ക്കാനും എത്തുന്നവര്‍ക്കു പുറമെയാണ് സാധാരണ ബാങ്കിടപാടുകള്‍ക്ക് എത്തുന്നവര്‍. പണം സ്വീകരിക്കുവാന്‍ നാലോ അഞ്ചോ കാഷ്യര്‍മാര്‍ ഉണ്ടാവും, പണം നല്കാന് രണ്ടുപേരും. ഒരു വിധത്തില്‍ പണം അടച്ചുപോരുമ്പോഴേക്ക് നിന്നുനിന്ന് കാല് വേദനിക്കാന്‍ തുടങ്ങും.</b></span><br /><span style="color: blue;"></span><br /><span style="color: blue;"><b>ചലാന്‍ കിട്ടാന്‍ പിന്നേയും സമയമെടുക്കും. സ്ക്രോളും, ചലാന്‍, പേ ഇന്‍ സ്ലിപ് എന്നിവയും കാഷ്യര്‍മാരുടെ സൌകര്യമനുസരിച്ചാണ് അസ്സിസ്റ്റന്റ് മാനേജര്‍ക്ക് കൊടുത്തയക്കുക. അദ്ദേഹം ഒപ്പിട്ടതിന്നുശേഷമേ ചലാന്‍ കയ്യില്‍കിട്ടു. അത്രയും നേരം ചിലവഴിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാത്തതിനാലാണ് ആളുകള്‍ കുറുപ്പിന്റെ കാപ്പിക്കടയെ ശരണം പ്രാപിക്കുന്നത്. </b></span><br /><span style="color: blue;"></span><br /><span style="color: blue;"><b>ട്രഷറിയിലും ബാങ്കിലും തിരക്ക് കുറവായ അല്‍പ്പം ചില ദിവസങ്ങളില്‍ കുറുപ്പ് എത്തുന്നതിന്നുമുമ്പ് ഞാന്‍ കടയിലെത്തും. ബാങ്കിന്റെ ഗെയിറ്റ് കടന്നാല്‍ കുറുപ്പ് സൈക്കിളില്‍ നിന്ന് ഇറങ്ങും. പിന്നെ അത് ഉരുട്ടിയാണ് വരിക. കാരിയറിലും ഹാന്‍ഡില്‍ബാറിലും കടയിലേക്ക് ആവശ്യമായ സാധനസാമഗ്രികളടങ്ങിയ സഞ്ചികള്‍ ഉണ്ടാവും. </b></span><br /><span style="color: blue;"></span><br /><span style="color: blue;"><b>കട തുറന്ന് വൃത്തിയായ വെള്ളത്തുണികൊണ്ട് അയാള്‍ കടയ്ക്കകം നന്നായി തുടയ്ക്കും. പിന്നെ സഞ്ചികളിലെ സാധനങ്ങള്‍ കടയിലെടുത്തുവെക്കും. ഒരു ചന്ദനത്തിരി കത്തിച്ചുവെച്ചശേഷം അലുമിനിയം കുടവുമായി ബാങ്കിന്റെ ഒരു വശത്തുള്ള പൈപ്പില്‍ നിന്ന് വെള്ളം പിടിച്ചു വരും. </b></span><br /><span style="color: blue;"></span><br /><span style="color: blue;"><b>പമ്പിങ്ങ് സ്റ്റൌ കത്തിച്ച് പാലും വെള്ളവും തിളപ്പിക്കാന്‍ വെച്ചുകഴിഞ്ഞാല്‍ കുറുപ്പ് പ്ലംസ്കേയ്ക്കെടുത്ത് മുറിച്ച് കുപ്പിയിലാക്കാന്‍ തുടങ്ങും. ഇതെല്ലാം നോക്കി ഞാന്‍ ഒരു ഭാഗത്ത് ഒതുങ്ങി നില്ക്കും. കാപ്പി തയ്യാറാവുമ്പോഴേക്ക് ധാരാളം ആളുകള്‍ എത്തിയിട്ടുണ്ടാവും. പേ കമ്മീഷന് റിപ്പോര്‍ട്ട് , വിവിധ ജി. ഒ. കള്‍, റിലീസായ പുതിയ സിനിമയുടെ കഥ തുടങ്ങി കല്യാണാലോചനവരെ അവിടെ ചര്‍ച്ചാവിഷയമാവും.</b></span><br /><span style="color: blue;"></span><br /><span style="color: blue;"><b>എല്ലാ ദിവസവും വിവിധ ഓഫീസുകളില്‍ ജോലി ചെയ്യുന്ന എട്ടോ പത്തോ കെ.എസ്.ഇ.ബി യിലെ സഹപ്രവര്‍ത്തകരെ അവിടെവെച്ച് കണ്ടുമുട്ടാറുണ്ട്. കുറച്ചു ദിവസംകൊണ്ട് ഞാനും അവരില്‍ ഒരാളായി. </b></span><br /><span style="color: blue;"></span><br /><span style="color: blue;"><b> '' രാജാങ്കം '' ജോലിയില്‍ പ്രവേശിച്ച് രണ്ടുമാസം മാത്രമായ എന്നെ അമ്പതു വയസ്സ് പിന്നിട്ട് സെയ്ത് സാര്‍ ഒരു ദിവസം വിളിച്ച് രഹസ്യമായി ഇങ്ങിനെ പറഞ്ഞു '' നാളെ മുതല്‍ നമ്മള് ഒറ്റയ്ക്കൊറ്റയ്ക്ക് കാശുകൊടുത്ത് കാപ്പി കുടിക്കുന്ന പതിവുണ്ടാവില്ല. പകരം നമ്മള് എല്ലാവരുടേയും പേരെഴുതി നറുക്കെടുക്കും. ആരുടെ പേരു വന്നുവോ അയാള്‍ അന്നത്തെ ചിലവു ചെയ്യും ''.</b></span><br /><span style="color: blue;"></span><br /><span style="color: blue;"><b>'' ഭായ്, എല്ലാവര്ക്കും അത് സമ്മതമാണോ '' ഞാന്‍ സംശയം പ്രകടിപ്പിച്ചു.</b></span><br /><span style="color: blue;"></span><br /><span style="color: blue;"><b>'' അതൊക്കെ ഞാന്‍ ഇന്നലെ എല്ലാവരോടും പറഞ്ഞ് റെഡിയാക്കിയിട്ടുണ്ട്. നീ ഇന്നലെ വരാത്തതോണ്ട് അറിയാഞ്ഞതാ ''.</b></span><br /><span style="color: blue;"></span><br /><span style="color: blue;"><b>'' എന്നാല്‍ അങ്ങിനെ ആവട്ടെ. എനിക്ക് വിരോധമൊന്നുമില്ല ''.</b></span><br /><span style="color: blue;"></span><br /><span style="color: blue;"><b>'' അതല്ല കാര്യം '' അദ്ദേഹം തുടര്‍ന്നു '' ആളെണ്ണി ഞാന്‍ നറുക്കുണ്ടാക്കി തരും. കണ്ണന് അതില്‍ പേരെഴുതണം ''.</b></span><br /><span style="color: blue;"></span><br /><span style="color: blue;"><b>'' ഞാന്‍ എഴുതാം ''.</b></span><br /><span style="color: blue;"></span><br /><span style="color: blue;"><b>'' പിന്നെ എന്റെ പേരും നിന്റെ പേരും നറുക്കില്‍ എഴുതരുത് ''.</b></span><br /><span style="color: blue;"></span><br /><span style="color: blue;"><b>'' അത് മോശമല്ലേ ഭായ് ''.</b></span><br /><span style="color: blue;"></span><br /><span style="color: blue;"><b>'' എന്തു മോശം. നമ്മള് ആരുടേയും മുതല്‍ തട്ടിപ്പറിച്ച് കോട്ട കെട്ടാനൊന്നും പോണില്ലല്ലോ ''.</b></span><br /><span style="color: blue;"></span><br /><span style="color: blue;"><b>'' അപ്പോള്‍ രണ്ടു കടലാസ്സ് ബാക്കി വരില്ലേ ''.</b></span><br /><span style="color: blue;"></span><br /><span style="color: blue;"><b>'' അതില്‍ സര്‍ദാറിന്റേയോ, വിച്ചാന്റേയോ. ഗോപിയുടേയോ, മേനോന്റേയോ ആരുടെ പേര് വേണച്ചാലും എഴുതിക്കോ ''.</b></span><br /><span style="color: blue;"></span><br /><span style="color: blue;"><b>'' ആരെങ്കിലും അത് കണ്ടു പിടിച്ചാലോ ''.</b></span><br /><span style="color: blue;"></span><br /><span style="color: blue;"><b>'' നറുക്കെടുത്ത് ആരുടേയെങ്കിലും കയ്യില്‍ വായിക്കാന്‍ കൊടുത്തിട്ട് ബാക്കി ഞാന്‍ അപ്പോള്‍ത്തന്നെ കീറിക്കളയും ''.</b></span><br /><span style="color: blue;"></span><br /><span style="color: blue;"><b>സ്റ്റേറ്റ് ബാങ്കില്‍ ചലാനടയ്ക്കുന്ന രീതി നിര്‍ത്തലാക്കുന്നതുവരെ ഭായിക്ക് നറുക്ക് വീണതേയില്ല, എനിക്കും.</b></span><br /><span style="color: blue;"></span><br /><span style="color: blue;"></span><br /><span style="color: blue;"></span></div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com9tag:blogger.com,1999:blog-5229194494130351578.post-62719612941788599672016-06-26T06:59:00.000-07:002016-06-26T06:59:00.906-07:00കരയാനറിയാത്ത സ്ത്രീ.<div dir="ltr" style="text-align: left;" trbidi="on">
<b>എന്റെ കുട്ടിക്കാലത്ത് മദ്ധ്യവേനലവധിയായാല്‍ ഞാന്‍ വിരുന്നു പോവും. അത്തരം ഒരവസരത്തിലാണ് ഞാനവരെ കാണുന്നത്. ചെറിയൊരു വീട്ടിലാണ് ആ സ്ത്രീയും മക്കളും താമസിച്ചിരുന്നത്. കാലം ഒരുപാട് കഴിഞ്ഞെങ്കിലും ഇന്നും അവരും ആ കുടുംബവും എന്റെ ഓര്‍മ്മയിലുണ്ട്.<br /><br />നാലോ അഞ്ചോ കുട്ടികളാണ് അവര്‍ക്കുണ്ടായിരുന്നത്. മൂത്തത് രണ്ടും പെണ്‍കുട്ടികള്‍. ഭര്‍ത്താവില്ല, സംരക്ഷിക്കാന്‍ ആരുമില്ല, വരുമാനമാര്‍ഗ്ഗം ഒന്നും തന്നെയില്ല. അരയേക്കറില്‍ താഴെ വരുന്ന പുരയിടത്തിലെ പ്ലാവുകളും മാവുകളും മാത്രമാണ് ആകെയുള്ള ആശ്രയം.<br /><br />കരച്ചിലോ ചിരിയോ ഉച്ചത്തിലുള്ള സംഭാഷണമോ ഒന്നും ആ വീട്ടില്‍ നിന്ന് കേട്ടിട്ടില്ല. മനുഷ്യവാസമുള്ള വീടാണോ അതെന്ന് ചിലപ്പോള്‍ തോന്നിയിട്ടുണ്ട്.<br /><br />എത്ര കഷ്ടം ഉണ്ടെങ്കിലും അതൊന്നും അവര്‍ പുറത്തു കാണിക്കില്ല. എല്ലാം ഉള്ളിലൊതുക്കും. ആരേയെങ്കിലും കണ്ടുമുട്ടിയാല്‍ മുഖത്ത് നേരിയൊരു പുഞ്ചിരി വിടര്‍ത്തും. നല്ല ധൈര്യമുള്ള കൂട്ടത്തിലാണ് അവരെന്ന് അയല്‍ക്കാര്‍ പറയുന്നത് കേട്ടിട്ടുണ്ട്. കരയാനറിയാത്ത സ്ത്രീ എന്നാണ് ഞാന്‍ മനസ്സില്‍ അവര്‍ക്കു നല്കിയ പേര്.<br /><br />എങ്ങിനെയാണ് അവര്‍ കഴിഞ്ഞുകൂടുന്നത് എന്ന് ആ പ്രായത്തിലും ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. '' ചില ദിവസം ആരെങ്കിലും അറിഞ്ഞു വല്ലതുംകൊടുക്കും</b><br />
<b> '' ഒരിക്കല്‍ ഒരു സമപ്രായക്കാരന്‍ എന്നോടു പറഞ്ഞു '' എന്റിഷ്ടാ, എത്രകാലം ഇങ്ങിനെ കഴിയും. നോക്കിക്കോ ഒരു ദിവസം അയമ്മയും മക്കളും കോളാമ്പിക്കായ അരച്ചുകലക്കി കുടിച്ചിട്ട് ചാവും ''.<br /><br />എനിക്ക് വല്ലാത്ത സങ്കടം തോന്നി. ജീവിക്കാന്‍ വഴി കാണാതെ ഒരു കുടുംബം ഒന്നാകെ ജീവനൊടുക്കുവാന്‍ പോവുകയാണ്. ഈശ്വരാ, അവരെ എങ്ങിനെയെങ്കിലും രക്ഷിക്കൂ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. എന്റെ പ്രാര്‍ത്ഥനയുടെ ഫലം കൊണ്ടല്ലെങ്കിലും അവരാരും മരിച്ചില്ല. എങ്ങിനെയൊക്കെയോ ആ കുട്ടികള്‍ പഠിച്ചു വലുതായി. <br /><br />പെണ്‍കുട്ടികള്‍ സുന്ദരികളായതുകൊണ്ട് നല്ല വീടുകളില്‍ നിന്നുള്ള രണ്ടു ചെറുപ്പക്കാര്‍ അവരെ കല്യാണം കഴിച്ചു. മൂത്ത മരുമകന്റെ സഹായത്തോടെ ആണ്മക്കള് ദൂരെയെവിടേയോ ജോലിക്കാരായി. സ്വപ്നം കണ്ടിട്ടില്ലാത്ത ഒരു നിലയിലേക്ക് അവരെത്തി.<br /><br />പില്ക്കാല ജീവിതത്തില്‍ കഷ്ടപ്പെട്ട് മക്കളെ വളര്‍ത്തി വലുതാക്കിയ ഒട്ടനവധി വിധവകളെ ഞാന്‍ കണ്ടിട്ടുണ്ട്. നിറയൌവനത്തില്‍ തുണ നഷ്ടപ്പെട്ട സ്ത്രീകള്‍ പലതരം പ്രലോഭനങ്ങളേയും ചൂഷണങ്ങളേയും അതിജീവിച്ചാണ് മക്കളെ വളര്‍ത്തുക. കുട്ടികള്‍ വളര്‍ന്നുകഴിഞ്ഞാല്‍ അവരുടെ സംരക്ഷണത്തില്‍ ശേഷിച്ച ജീവിതകാലം സമാധാനമായി കഴിയാമെന്ന ആശയാണ് അവര്‍ക്കുള്ളത്. നിര്‍ഭാഗ്യമെന്നു പറയട്ടെ ഇത്തരക്കാരില്‍ പത്തില്‍ ഏഴോ എട്ടോ പേര്‍ക്കും സമാധാനത്തിന്നു പകരം കൂടുതല്‍ ദുരിതങ്ങളാണ് നേരിടേണ്ടിവരുന്നത്.<br /><br />അച്ഛനില്ലാത്ത കുട്ടികളല്ലേ, അവര്‍ക്ക് ഒരു കുറവും വന്നുകൂടാ എന്ന ധാരണയില്‍ ചോദിക്കുന്നതെന്തും സാധിച്ചുകൊടുക്കാന്‍ വിധവകള്‍ ജാഗ്രത പുലര്‍ത്താറുണ്ട്. അമ്മയ്ക്ക് വിദ്യാഭ്യാസം കുറവാണെങ്കില്‍ മക്കള്‍ക്ക് അവരെ പറഞ്ഞുപറ്റിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരില്ല. ക്രമേണ ആവശ്യങ്ങള്‍ സാധിച്ചുതരാനുള്ള ഒരാളായിട്ടാണ് അമ്മയെ കാണുക.<br /><br />'' എന്റച്ഛന് മരിച്ചതുകൊണ്ടാണ് നിങ്ങള്‍ക്ക് ഈ ജോലി കിട്ടിയത്. അല്ലാതെ നിങ്ങളുടെ മിടുക്കുകൊണ്ടല്ല. അതുകൊണ്ട് നിങ്ങളുടെ സമ്പാദ്യത്തില്‍ എനിക്കാണ് അവകാശം '' എന്ന് ആശ്രിതനിയമനം വഴി ജോലിലഭിച്ച എന്റെ ഒരു സഹപ്രവര്‍ത്തകയോട് അവരുടെ പ്രായപൂര്‍ത്തിയായ മൂത്തമകന് പറഞ്ഞതായി ഒരിക്കല്‍ അവര്‍ എന്നോട് സങ്കടം പറഞ്ഞിട്ടുണ്ട്.<br /><br />ഒരുപണിക്കും പോവാതെ അമ്മയുടെ വരുമാനംകൊണ്ട് ആര്‍ഭാടപൂര്‍വ്വം ജീവിക്കുക, ആവശ്യപ്പെട്ട പണം കിട്ടിയില്ലെങ്കില്‍ അവരെ ഭീഷണിപ്പെടുത്തുക, മദ്യപിച്ചു വന്ന് പെറ്റു വളര്‍ത്തിയ അമ്മയെ മര്‍ദ്ദിക്കുക തുടങ്ങിയ ഏര്‍പ്പാടുകളുള്ള എത്രയോ മക്കളുണ്ട്. ഉള്ള പണവും ആഭരണങ്ങളുമായി അമ്മയറിയാതെ കാമുകനോടൊപ്പം ഒളിച്ചോടുകയും ഒടുവില്‍ എല്ലാം നഷ്ടപ്പെട്ട് ആ ബന്ധത്തിലുണ്ടായ മക്കളുമായി വീണ്ടും അമ്മയെ ശരണം പ്രാപിക്കുകയും ചെയ്ത പെണ്‍കുട്ടികളും കുറവല്ല. <br /><br />ഈ ദുരവസ്ഥ വിധവകളായ അമ്മമാര്‍ മാത്രമല്ല നേരിടുന്നത്. ഭാര്യ മരിച്ചശേഷം മക്കളുടെ ഭാവിയോര്‍ത്ത് പുനര്‍വിവാഹം ചെയ്യാതെ അവര്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച പുരുഷന്മാരുടെ അവസ്ഥയും ഏതാണ്ട് ഇതൊക്കെത്തന്നെയാണ്. മക്കളില്‍നിന്ന് ശാരീരിക പീഡനം ഏല്‍ക്കേണ്ടി വരുന്ന സംഭവങ്ങള്‍ പുരുഷന്മാരുടെ കാര്യത്തില്‍ തീരെ കുറവാണ്. എങ്കിലും മക്കളുടെ അനുസരണക്കേട്, താന്തോന്നിത്തരം എന്നിവ അവരേയും അലട്ടിക്കൊണ്ടിരിക്കും.<br /><br />അച്ഛന്റേയും അമ്മയുടേയും നോട്ടമുണ്ടായിട്ടുകൂടി കുട്ടികളുടെ നിയന്ത്രണം കൈവിട്ടുപോവുന്ന കാലത്ത് ആരെങ്കിലും ഒരാള്‍ ഇല്ലെങ്കിലത്തെ അവസ്ഥ പരിതാപകരമാണ്. അതോര്‍ക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കുമ്പാണെങ്കില്‍കൂടി കരയാനറിയാത്ത സ്ത്രീയുടെ മക്കള്‍ നല്ലനിലയിലെത്തിയതിന്ന് ദൈവത്തിന്റെ ഒരു കൈതാങ്ങ് ഉണ്ടായിട്ടുണ്ടാവും എന്നാണ് ഞാന്‍ കരുതുന്നത്. </b></div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com4tag:blogger.com,1999:blog-5229194494130351578.post-21983419650596250512016-06-09T07:33:00.002-07:002016-06-09T07:33:33.485-07:00മകനെ ഈ വോട്ടൊന്നു കുത്തിത്താടാ.<div dir="ltr" style="text-align: left;" trbidi="on">
<br /><b>ഉദ്യോഗത്തിലുള്ളപ്പോള്‍ പലതവണ തിരഞ്ഞെടുപ്പുജോലിക്ക് പോവേണ്ടി വന്നിട്ടുണ്ട്. സന്തോഷത്തോടെയല്ല ഒരിക്കലും ആ ജോലിക്ക് പോവാറ്. പോളിങ്ങ്സ്റ്റേഷനിലെ അസൌകര്യങ്ങള്‍ തന്നെയാണ് ഇഷ്ടക്കേടിന്ന് മുഖ്യകാരണം. എങ്കിലും ഓരോ തവണ തിരഞ്ഞെടുപ്പുജോലിക്ക് പോയി തിരിച്ചുവരുമ്പോഴും ഒരിക്കലും മറക്കാനാവാത്ത എന്തെങ്കിലും ഒരനുഭവം കൂട്ടിനുണ്ടാവും. ആ വിധത്തിലുള്ള ഒരനുഭവം ഇന്നും ആലോചിക്കുമ്പോള്‍ എന്നില്‍ ചിരിയുണര്‍ത്തും. <br /><br />വൈകുന്നേരം മൂന്നുമണികഴിഞ്ഞതേയുള്ളു. അതുവരെയുള്ള പോളിങ്ങ് വിവരം പോലീസുകാരന് വന്ന് അനേഷിച്ചുപോയി. കുറെനേരമായി ബൂത്തില്‍ വോട്ടര്‍മാരുടെ ക്യൂ ഇല്ല. വല്ലപ്പോഴും ഓരോരുത്തര് വന്ന് വോട്ടു രേഖപ്പെടുത്തും. ഞാന്‍ ആ സമയത്ത് എഴുന്നേറ്റുചെന്ന് ബാലറ്റ്പേപ്പറിന്നു പുറകില്‍ ഒപ്പിട്ടുകൊടുക്കും. ( ആ കാലത്ത് വോട്ടിങ്ങ് മെഷീന് ഉണ്ടായിരുന്നില്ല. പ്രിസൈഡിങ്ങ് ഓഫീസര്‍ ബാലറ്റ് പേപ്പറിന്റെ പുറകില്‍ ഒപ്പിടേണ്ടതുണ്ട് ) <br /><br />ഒപ്പിട്ടതും ഉപയോഗിക്കാത്തതുമായ ബാലറ്റ് പേപ്പറുകളുടെ എണ്ണം രേഖപ്പെടുത്തേണ്ട കോളത്തില്‍ '' ഒന്നുമില്ല '' എന്ന് കാണിക്കാനുള്ള വിദ്യയാണത് ( മാത്രമല്ല അത്തരം ബാലറ്റ്പേപ്പറുകള്‍ ഒരു പ്രത്യേക കവറിലിട്ട് തിരിച്ചേല്‍പ്പിക്കണം. അതൊക്കെ ഒഴിവാക്കാന്‍ ഇതാണ് പറ്റിയ വഴി ). <br /><br />പോളിങ്ങ് കഴിഞ്ഞാല്‍ ഒട്ടേറെ രേഖകള്‍ തയ്യാറാക്കാനുണ്ട്. ബാലറ്റ് ബോക്സിനോടൊപ്പം കൊടുക്കാനുള്ളവയാണ് അവ. ചിലതൊക്കെ പോളിങ്ങ് കഴിയും മുമ്പേ തയ്യാറാക്കാന്‍ പറ്റുന്നവയാണ്. ആ വക രേഖകളും കവറുകളുടെ പുറത്ത് എഴുതാനുള്ളതുമെല്ലാം മുന്‍കൂട്ടി എഴുതിവെക്കാം. <br /><br />ഞാന്‍ ആ പണികളില്‍ വ്യാപൃതനായിരിക്കുമ്പോഴാണ് ആ സ്ത്രീ എത്തിയത്. ഫസ്റ്റ് പോളിങ്ങ് ഓഫീസര്‍ സ്ലിപ്പ് നോക്കി അവരുടെ പേരുവിളിച്ചതും ഞാന്‍ ചെന്ന് ബാലറ്റ് പേപ്പറില്‍ ഒപ്പിട്ടുകൊടുത്ത് എന്റെ സീറ്റിലേക്ക് മടങ്ങി ജോലിയില്‍ മുഴുകി. <br /><br />'' എന്താ ഈ കാട്ടുന്ന് '' എന്ന ഒച്ച കേട്ടു ഞാന്‍ നോക്കിയപ്പോള്‍ ആ സ്ത്രീ ബാലറ്റ് പേപ്പറും സീലുമായി എന്റെ മേശയ്ക്കുമുമ്പില്‍ വന്നു നില്ക്കുന്നു.<br /><br />'' അതാ അവിടെ പോയി വോട്ടു ചെയ്യൂ '' ഞാന്‍ അവര്‍ക്ക് വോട്ടിങ്ങ് കമ്പാര്‍ട്ട്മെന്റ് ചൂണ്ടി കാട്ടി.<br /><br />'' എന്റെ മകനെ ഈ വോട്ടൊന്നു കുത്തിത്താടാ '' അവര്‍ ബാലറ്റ് എന്റെ നേരെ നീട്ടുകയാണ്.<br /><br />'' വല്യേമ്മേ, നിങ്ങളുടെ വോട്ട് എനിക്ക് ചെയ്യാന്‍ പാടില്ല. നിങ്ങളന്നെ അത് ചെയ്യണം '' ഞാന്‍ പറഞ്ഞു.<br /><br />'' അതിന് എനിക്ക് കണ്ണു കാണാന്‍ പാടില്ല ''.<br /><br />'' എങ്കില്‍ ആരേയെങ്കിലും തുണയ്ക്ക് കൂട്ടീട്ടു വരായിരുന്നില്ലേ ''.<br /><br />'' കൂടെ വരുന്ന പിള്ളര് ഞാന്‍ പറയുന്നതില്‍ത്തന്നെ കുത്ത്വോ എന്ന് എന്താ ഉറപ്പ് ''. എനിക്ക് തമാശ തോന്നി.<br /><br />'' വല്യേമ്മേ, നിങ്ങള്‍ പറയുന്ന ആള്‍ക്ക് ഞാന്‍ വോട്ടുകുത്തും എന്ന് ഉറപ്പുണ്ടോ ''.<br /><br />'' എന്താ സംശയം '' അവര്‍ ചെറുതായോന്ന് ചിരിച്ചു '' എന്റെ മകനെ കാണുമ്പോള്‍ ചത്തു പോയ എന്റെ ഭാസ്ക്കരനെപോലെ ഉണ്ട് ''.<br /><br />'' രണ്ടാളും തമ്മില്‍ ഒരു വ്യത്യാസവും ഇല്ലേ ''. അവര്‍ എന്നെ ഒന്നു കൂടി സൂക്ഷിച്ചു നോക്കി.<br /><br />'' അവന് എന്റെ മകന്റെ അത്ര നിറം ഇല്ല ''.<br /><br />'' അതുശരി. കണ്ണു കാണില്ല എന്ന് നുണ പറഞ്ഞതാണല്ലേ ''.<br /><br />അബദ്ധം പറ്റിയതുപോലെ അവരൊന്ന് പരുങ്ങിനിന്നു. എന്നിട്ട് നേരെ വോട്ടിങ്ങ് കമ്പാര്‍ട്ട്മെന്റിലേക്ക് നടന്നു. തിരിച്ചു പോവുമ്പോള്‍ എന്നെ നോക്കി കൈകൂപ്പി. എന്നിട്ട് വേഗം നടന്നകന്നു. <br /><br />എന്തുകൊണ്ടാണ് അവര്‍ ഈ നാടകം കളിച്ചതെന്ന് അന്നും ഇന്നും എനിക്കറിയില്ല.<br /><br /></b></div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com9tag:blogger.com,1999:blog-5229194494130351578.post-43537043399549170852016-05-25T05:34:00.001-07:002016-05-25T05:34:46.195-07:00അലി ഉസ്മാന്.<div dir="ltr" style="text-align: left;" trbidi="on">
<b>അലി ഉസ്മാനെ ഞാന്‍ ഒരു നോക്കു മാത്രമേ കണ്ടിട്ടുള്ളു. അതും ഏതാനും നിമിഷങ്ങള്‍ മാത്രം. സത്യം പറഞ്ഞാല്‍ ആ മുഖം ഞാന്‍ വ്യക്തമായി കണ്ടതുപോലുമില്ല. എന്നിട്ടും മനസ്സിലേക്ക് ദുഃഖത്തിന്റെ ഒരു അഗ്നിപര്‍വ്വതം വാരിയെറിഞ്ഞ് അയാള്‍ കടന്നു പോയി. ആലോചിക്കുമ്പോള്‍ എല്ലാം ഒരു സ്വപ്നംപോലെ തോന്നുന്നു. <br /><br />വീട്ടില്‍ കിണര്‍ കുഴിച്ചുകെട്ടിയിട്ട് മുപ്പത്തിനാലുകൊല്ലം കഴിഞ്ഞു. വേനല്‍കാലത്തുപോലും വെള്ളത്തിന്ന് വലിയ ക്ഷാമം വരാറില്ല. പക്ഷെ മഴക്കാലമായാല്‍ വെള്ളം കലങ്ങും. പിന്നെ തിരിമുറിയാതെ മഴ പെയ്യുമ്പോഴേ വെള്ളം തെളിയൂ.<br /><br />'' ഇക്കൊല്ലം എന്തായാലും കിണറിന്റെ ഉള്‍വശം സിമന്റ് തേക്കണം '' എന്ന് കുറെകാലമായി ഭാര്യ പറയാറുള്ളതാണ്. പല കാരണങ്ങളാല്‍ അത് നടന്നില്ല. ഇത്തവണ എന്തായാലും അതു ചെയ്തേ മതിയാവൂ എന്ന് ഞങ്ങള്നിശ്ചയിച്ചു.<br /><br />കഴിഞ്ഞ ആഴ്ച രണ്ടു കെട്ടുപണിക്കാരനും ഒരു കയ്യാളും എത്തി. അതിന്നു മുമ്പേ സിമന്റും എം. സാന്‍ഡും വാങ്ങി കരുതിയിരുന്നു. അഞ്ചു ദിവസം കൊണ്ട് അവര്‍ പണി മുഴുമിച്ചു.<br /><br />'' നാളെ ഞായറാഴ്ച ഒഴിവാണ് സാറേ. ഞങ്ങള്‍ പണിക്കു വരില്ല. തിങ്കളാഴ്ച വരുമ്പോള്‍ പണി ചെയ്യാന്‍ കിണറില്‍ കെട്ടിയ ചാരം ( പ്ലാറ്റ്ഫോം ) അഴിക്കണം. കിണറിന്റെ ഉള്ളു മുഴുവന്‍ കഴുകി വൃത്തിയാക്കണം. എന്താ വേണ്ടത് '' ശനിയാഴ്ച പണി കഴിഞ്ഞു പോവുമ്പോള്‍ പണിക്കാരന് ചന്ദ്രന് ചോദിച്ചു.<br /><br />'' കഴിഞ്ഞ ആഴ്ച മരുമകളുടെ വീട്ടിലിലെ കിണര്‍ കഴുകിച്ചിരുന്നു. അയാളോട് ചോദിക്കട്ടെ '' എന്ന് ഭാര്യ മറുപടി നല്കി.<br /><br />തിങ്കളാഴ്ച രാവിലെ എട്ടരയോടെ പണിക്കു വരുമ്പോള്‍ സാധാരണ വരാറുള്ള മൂന്നുപേരോടൊപ്പം നാലാമതൊരാള്‍ കൂടിയുണ്ട്.<br /><br />'' കിണറ് കഴുകാന്‍ ഞാന്‍ ഇയാളെ കൂട്ടീട്ടു വന്നതാണ് '' പണിക്കാരന് മണി പറഞ്ഞു '' എന്റെ വീടിന്റെ അടുത്തുള്ള ആളാണ്. എക്സ്പര്‍ട്ട് പണിക്കാരനാണ്. കിണറു കുഴിക്കും, റിങ്ങ് ഇറക്കും, ചേറു വാരി കണറ് കഴുകി വൃത്തിയാക്കും ''. .<br /><br />'' എന്താ ഇയാളുടെ കൂലി '' ഭാര്യ ചോദിച്ചു.<br /><br />'' മുവ്വായിരം ഉറുപ്പിക തരിന് '' കിണറിനകത്തേക്ക് നോക്കിയിട്ട് ആഗതന് പറഞ്ഞു. <br /><br />'' നല്ല കണക്ക്. കഴിഞ്ഞ തവണ സുരേന്ദ്രന് ഞാന്‍ അഞ്ഞൂറാണ് കൊടുത്തത്. അതാണെങ്കില്‍ മതി '' ഭാര്യ പറഞ്ഞു.<br /><br />പണിക്കാരും അയാളും എന്റെ ഭാര്യയും സംസാരിക്കുന്നത് ഞാന്‍ കേട്ടുകൊണ്ടിരുന്നു. ഞാന്‍ ഇതിലൊന്നും ഇടപെടാറില്ല. എന്തെങ്കിലും പറയാന്‍ ചെന്നാല്‍ അത് അബദ്ധത്തിലേ കലാശിക്കാറുള്ളു.<br /><br />'' നോക്കിനേ, കിണറിന് ആകെ എട്ടു പടവേ ഉള്ളൂ. അതില്‍ ഏഴും വെളീല് കാണുന്നുണ്ട്. ഒരുപടവും അടിയിലെ മൂന്ന് ചെറിയ റിങ്ങും മാത്രമേ വെള്ളമുള്ളു '' മണി പണിയുടെ വിവരം പറയുകയാണ്.<br /><br />'' ചെറിയ കിണറല്ലേ. പത്തിരുപത് അടി താഴ്ചയല്ലേ ഉള്ളൂ. പാകം പോലെ ഒരു കൂലി പറയിന്‍. '' എന്ന് ചന്ദ്രനും പറഞ്ഞു.<br /><br />'' എന്നാലും പമ്പും കയറും ഒക്കെ വീട്ടിന്ന് കൊണ്ടു വരണ്ടേ ''.<br /><br />'' എന്തിനാ അത്. ഇന്നലെ സാറ് നൂറ്റമ്പത് ഉറുപ്പിക കൊടുത്ത് ഒരു പുതിയ കയറ് വാങ്ങീട്ടുണ്ട്. ഇതില്‍ മോട്ടോറും പമ്പും ഉണ്ട്. അതു പോരേ ''. </b><br />
<br />
<b>കൂടിയാലോചനയില്‍ ഉണ്ടാകാവുന്ന തീരുമാനവും കാത്ത് ഞാന്‍ ഇരുന്നു.<br /><br />'' ആയിരം ഉറുപ്പിക ചോദിക്കുന്നു. കൊടുത്തോട്ടെ '' ഒടുവില്‍ ഭാര്യ വന്നു ചോദിച്ചു. ശരി എന്ന മട്ടില്‍ ഞാന്‍ തലയാട്ടി.<br /><br />'' ഇവിടെ ഗ്യാസിനുള്ള ഗുളികയുണ്ടോ സാറേ. അയാള്‍ക്ക് ഒന്ന് വേണം എന്നു പറയുന്നു '' അടുത്ത ആവശ്യവുമായി ചന്ദ്രനെത്തി.<br /><br />'' എവിടേയാ ഉള്ളത് എന്ന് എനിക്കറിയില്ല. മക്കളാരെങ്കിലും വരട്ടെ. വാങ്ങി കൊടുക്കാം '' ഞാന്‍ അറിയിച്ചു.<br /><br />അയാള്‍ വേഷംമാറ്റി കിണറില്‍ ഇറങ്ങി, മറ്റു മൂന്നുപേര്‍ മുകളിലും. ആദ്യം കിണറിനകത്തു നിന്ന് ഇരുമ്പു കോണി പുറത്തേക്കെടുത്തു. പിന്നെ അയാള്‍ പ്ലാറ്റ്ഫോമിന്റെ പലകകള്‍ അഴിച്ച് കയറില്‍ കെട്ടിക്കൊടുത്തു. മുകളിലുള്ളവര്‍ അത് വലിച്ചു കയറ്റി കിണറില്‍ നിന്ന് അല്‍പ്പം അകലെ അടുക്കിവെച്ചു. <br /><br />'' അയാള്‍ ഒരു കത്തി വേണംന്ന് പറയുന്നു '' ചന്ദ്രന് വാതില്ക്കല് വന്നു പറഞ്ഞു '' ചൂടി അറക്കാനാണ് ''.<br /><br />ഞാന്‍ കത്തിയുമായി കിണറിനടുത്തേക്ക് ചെന്നു. ചന്ദ്രന് പ്ലാസ്റ്റിക്ക് ബാഗിലിട്ട് അത് താഴേക്ക് കൊടുത്തു അയാള്‍ പനങ്കട്ടയിലിരുന്ന് ചൂടിക്കയര്‍ അഴിക്കുകയാണ്. പ്ലാറ്റ്ഫോമില്‍ നിന്ന് ഒരടി താഴെ തെളിഞ്ഞവെള്ളം കാണുന്നുണ്ട്. ഒന്നുരണ്ടു മിനുട്ട് ഞാനതു നോക്കിനിന്ന ശേഷം അകത്തേക്കു ചെന്നു.<br /><br />'' സാറേ '' പുറകു വശത്തു നിന്നും വീണ്ടും പണിക്കാരന്റെ വിളി. ഗ്ലാസിലൊഴിച്ച ചായ അവിടെത്തന്നെവെച്ച് ഞാന്‍ പുറത്തെത്തി. '' ഇരുമ്പിന്റെ ഒരു ബക്കറ്റ് വേണമെന്ന് അയാള്‍ പറയുന്നു ''.<br /><br />കുറെ കാലമായി വീട്ടില്‍ തകരത്തിന്റെ ബക്കറ്റ് വാങ്ങാറില്ല. ഒരു ദിവസം രാവിലെ എഴുന്നേറ്റു നോക്കുമ്പോള്‍ കുളിമുറിയില്‍ വെച്ച ഉപയോഗിച്ച സോപ്പിനും പകുതി തീര്‍ന്ന ടൂത്ത് പേസ്റ്റിനുമൊപ്പം കിണറിന്റെ ആള്‍മറയില്‍ വെച്ച ബക്കറ്റ് കയറില്‍ നിന്നഴിച്ച് ആരോ കൊണ്ടു പോയിരുന്നു. പിന്നീട് റബ്ബറിന്റെ ഒരു ചെറിയ ബക്കറ്റാണ് ഉപയോഗിക്കാറ്.<br /><br />'' മക്കള്‍ രണ്ടാള് കാറില്‍ വരുന്നുണ്ട്. ഒറ്റപ്പാലത്ത് എത്താറായി. അവരോട് വാങ്ങിയിട്ടു വരാന്‍ പറയാം '' ഞാന്‍ സമ്മതിച്ചു. <br /><br />മൊബൈലുമെടുത്ത് ഞാന്‍ മുന്‍വശത്തുചെന്ന് മക്കളോട് വിവരം പറഞ്ഞു കഴിഞ്ഞതേയുള്ളു, പുറകില്‍ നിന്നൊരു ബഹളം കേട്ടു.<br /><br />'' അയാള്‍ കിണറില്‍ വീണൂ '' ഭാര്യ ഉറക്കെ നിലവിളിക്കുകയാണ്. ഞാന്‍ ചെന്നു നോക്കുമ്പോള്‍ പനങ്കട്ടയ്ക്കരികെ വെള്ളത്തില്‍ ആള് കമിഴ്ന്നു കിടക്കുകയാണ്. ചന്ദ്രനും മണിയും കരഞ്ഞുകൊണ്ട് അതു നോക്കി നില്‍പ്പാണ്. സംഗതിയുടെ ഗൌരവം എനിക്കു മനസ്സിലായി. ഞാന്‍ മുന്‍വശത്തെ റോഡിലേക്കോടി, റോഡിലൂടെ ഇടമുറിയാതെ വരുന്ന വാഹനങ്ങള്‍ക്കുനേരെ കൈകാണിച്ചു. വിവരമറിഞ്ഞ ഒട്ടേറെ ബൈക്ക് യാത്രികരും ഓട്ടോറിക്ഷക്കാരും എനിക്കുമുമ്പേ വീട്ടിലേക്ക് കുതിച്ചു.<br /><br />വീട്ടിലെത്തുമ്പോള്‍ കിണറിന്നുചുറ്റും വലിയ ജനക്കൂട്ടമായിക്കഴിഞ്ഞു. തൊട്ടടുത്ത വീട്ടില്‍ പെയിന്റ് ചെയ്യാനെത്തിയ തൊഴിലാളി അയാളെ താങ്ങിപ്പിടിച്ചിട്ടുണ്ട്. ബൈക്കില്‍ വന്ന ഒരു ചെറുപ്പക്കാരന് ഷൂസ് അഴിച്ചുവെച്ച് പാന്റിന്റെ അടിവശം തെറുത്തു കയറ്റി മടികൂടാതെ കിണറിലേക്കിറങ്ങി. രണ്ടുപേരും ചേര്‍ന്ന് അയാളെ വെള്ളത്തില്‍ നിന്നു പൊക്കി. പെയിന്റര്‍ പനങ്കട്ടയിലിരുന്ന് അവശനിലയിലുള്ള ആളെ മടിയില്‍ കിടത്തി ഉഴിഞ്ഞുകൊണ്ടിരുന്നു.<br /><br />'' കസേല കെട്ടി ഇറക്കി ആളെ കയറ്റാം '' ആരോ പറഞ്ഞു.<br /><br />'' അതു റിസ്ക്കാണ്. ഫയര്‍ ഫോഴ്സിനെ വിളിക്കാം '' വേറൊരാള് നിര്‍ദ്ദേശിച്ചു. ഞാന്‍ ഉടനെ ഫയര്‍സ്റ്റേഷനിലേക്ക് വിവരം കൊടുത്തു. അതിനകം എന്റെ മൂന്നു മക്കളും സ്ഥലത്തെത്തി. മൂന്നാമത്തെ മകന് ധൃതിയില്‍ കിണറിലേക്ക് ഇറങ്ങി. <br /><br />അല്‍പ്പസമയത്തിനകം ഫയര്‍ഫോഴ്സെത്തി കയറുപയോഗിച്ച് ആളെ മുകളിലെത്തിച്ച് സ്ട്രെക്ചറില്‍ കിടത്തി അവരുടെ വണ്ടിയില്‍ ജില്ല ആസ്പത്രിയിലേക്ക് കുതിച്ചു. എന്റെ മൂന്നു മക്കളും പണിക്കാരും ചില നാട്ടുകാരും അവരെ കാറില്‍ അനുഗമിച്ചു.<br /><br />'' പേടിക്കാനില്ല. മുകളില്‍ കയറ്റിയിട്ട് വെള്ളം കൊടുത്തപ്പോള്‍ ആള് അത് ഇറക്കി '' എന്ന് ഒരു കാഴ്ചക്കാരന് പറഞ്ഞപ്പോള്‍ ആശ്വാസം തോന്നി. അധികം വൈകാതെ മകന്റെ ഫോണ്‍ വന്നു. <br /><br /> '' ആള് പോയി '' അവന് പറഞ്ഞു. ഇനി എന്തെല്ലാമാണ് ഉണ്ടാവുക എന്നോര്‍ത്ത് ഞാന്‍ മുറ്റത്തേക്ക് നോക്കിയിരുന്നു. അയാള്‍ വന്ന മോപ്പഡ് നില്‍പ്പുണ്ട്.<br /><br />കേട്ടറിഞ്ഞ് ആളുകള്‍ വന്നുകൊണ്ടിരുന്നു. എല്ലാവരോടും നടന്ന സംഭവങ്ങള്‍ വിവരിക്കാനേ എനിക്ക് സമയമുള്ളു. ചിലരൊക്കെ അഭിപ്രായങ്ങള്‍ പറയുന്നുമുണ്ട്.<br /><br />'' നിങ്ങള്‍ പണിക്ക് വിളിച്ച ആളല്ലല്ലോ. പണിക്കാര് കൂട്ടീട്ട് വന്നതല്ലേ. എനിക്കറിയില്ല എന്നു പറഞ്ഞാല്‍ മതി. വെറുതെ തൂങ്ങിത്തിരിയാന്‍ നില്ക്കണ്ടാ ''. മനുഷ്യര്‍ എത്ര സ്വാര്‍ത്ഥികളാണ്. ഒരു സാധുമനുഷ്യന്റെ ശ്വാസം നിലച്ചിട്ട് അധിക നേരമായിട്ടില്ല. അതിനുമുമ്പ് ഉപദേശിക്കാന്‍ വന്നിരിക്കുന്നു.<br /><br />'' കുടിക്കാനുള്ള വെള്ളത്തിന്ന് എന്താ ഇനി ചെയ്യാ '' വേറൊരാള്‍ക്ക് അതാണ് അറിയേണ്ടത്.<br /><br />'' കുഴല്‍കിണറുണ്ട് '' ഞാന്‍ പറഞ്ഞു. <br /><br />ഒരു പോലീസുകാരന് വന്ന് വിവരം അന്വേഷിച്ചുപോയി. വൈകാതെ സബ്ബ് ഇന്‍സ്പെക്ടറും സംഘവുമെത്തി സ്ഥലം പരിശോധിച്ചു.<br /><br />'' അയാളുടെ ബന്ധുക്കള്‍ എത്തി '' ആസ്പത്രിയില്‍ നിന്ന് മകന് വിളിച്ചു '' രണ്ടുമൂന്ന് ദിവസമായി അയാള്‍ക്ക് സുഖമില്ലാത്രേ. പണിക്ക് പോണ്ടാ എന്ന് പറഞ്ഞതു കേള്‍ക്കാതെ ചായ കുടിച്ചിട്ടു വരാമെന്നു പറഞ്ഞ് പോന്നതാണത്രേ ''.<br /><br />'' എന്താ അയാളുടെ പേര് ''.<br /><br />'' അലി ഉസ്മാന് എന്നാണത്രേ. ആള് കാസര്ക്കോടുകാരനാണ്. ഭാര്യ വീടാണ് കരിങ്കരപ്പുള്ളിയില്‍ ''.<br /><br />പോലീസ് സ്റ്റേഷനിലും മോര്‍ച്ചറിക്കു മുന്നിലും വെച്ച് ഞാനവരെ കണ്ടു സംസാരിച്ചു. നല്ല ആളുകളാണ് അവരെല്ലാം. തലേ ദിവസം കല്യാണവീട്ടില്‍ ചെന്ന് ഉറക്കമിളച്ചതാണ് അയാളെന്നും മസാലദോശ തിന്നതുകൊണ്ട് ഗ്യാസ് ഇളകിയതാണെന്നും ഒക്കെ പറഞ്ഞു കേട്ടു. <br /><br />അയാള്‍ നെഞ്ഞുതടവിക്കൊണ്ടിരുന്നതു കണ്ട് '' വയ്യെങ്കില്‍ നിങ്ങള്‍ പണിക്ക് ഇറങ്ങണ്ടാ '' എന്ന് പറഞ്ഞുവെന്നും '' അതൊന്നും സാരമില്ല '' എന്നു പറഞ്ഞ് അയാള്‍ ഇറങ്ങിയതാണെന്നും പിന്നീടാണ് ചന്ദ്രന് എന്നോട് പറയുന്നത്.<br /><br />ഇന്ന് മോപ്പഡ് കൊണ്ടു പോവാന്‍ മണിയോടൊപ്പം ]മരിച്ച ആളുടെ അളിയനെത്തി. കിണറിനരികില്‍ അയാള്‍ അഴിച്ചുവെച്ച ചെരിപ്പുകള്‍ ഒരു ക്യാരിബാഗിലാക്കി കൊണ്ടുപോവുന്നതും നോക്കി നിന്നപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.<br /><br /><br /></b></div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com11tag:blogger.com,1999:blog-5229194494130351578.post-68553844300291841262016-04-10T08:12:00.000-07:002016-04-10T08:12:03.497-07:00സഹസ്രനാമചരിതം.<div dir="ltr" style="text-align: left;" trbidi="on">
<b>ഈ സഹസ്രനാമചരിതത്തിന്റെ ഉത്ഭവം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റാറിലോ തൊണ്ണൂറ്റിയേഴിലോ എന്ന് വ്യക്തമായി ഓര്‍ക്കുന്നില്ല. അന്ന് ഞാന്‍ ഡിവിഷന് ഓഫീസില്‍ ജോലിചെയ്യുകയാണ്. വൈകുന്നേരം നാലുമണിയ്ക്ക് കാന്റീനിലേക്ക് ഒരു പോക്കുണ്ട്. സഹപ്രവര്‍ത്തകരായ രാജേട്ടന്, ജയപ്രകാശ്, ഹരിപ്രസാദ് പിന്നെ ഞാന്‍ ഇത്രയും പേരടങ്ങിയ ഒരു സംഘമായിട്ടാണ് ഞങ്ങള്‍ എന്നും ചെല്ലാറ്.<br /><br />'' ഉണ്ണിസ്സാറേ, കഴിഞ്ഞ ദിവസം ഞാനൊരു പ്രഭാഷണത്തിന്ന് പോയിരുന്നു '' ചായ ഊതികുടിക്കുന്നതിന്നിടയില് ജയപ്രകാശ് പറഞ്ഞു '' ലളിത സഹസ്ര നാമം നിത്യവും പാരായണംചെയ്യുന്നതിന്റെ ഗുണം അപ്പോഴാണ് എനിക്കു മനസ്സിലായത് ''. <br /><br />വളരെകാലമായി വിഷ്ണുസഹസ്രനാമവും ലളിതസഹസ്രനാമവും ഞാന്‍ മുടങ്ങാതെ ചൊല്ലാറുള്ളതാണ്. തൊട്ടടുത്ത സീറ്റുകളിലാണ് ജയപ്രകാശും ഞാനും ഇരിക്കുന്നതെങ്കിലും അയാള്‍ ലളിത സഹസ്രനാമം ചൊല്ലാറുള്ള വിവരം പിന്നീടാണ് ഞാന്‍ അറിയുന്നത്. സ്വാഭാവികമായും ഞങ്ങളുടെ സംഭാഷണവിഷയത്തില്‍ നാമംചൊല്ലലും ഇടംപിടിച്ചു. രാജേട്ടനും ഏറെ വൈകാതെ ഞങ്ങളോടൊപ്പം ചേര്‍ന്നു. ചില ഒഴിവുദിവസങ്ങളില്‍ ഞങ്ങള്‍ മൂന്നാളും ഏതെങ്കിലും ക്ഷേത്രത്തില്‍ ചെന്ന് നാമം ജപിക്കും.<br /><br />'' അപ്പോഴേ ഉള്ള പുണ്യം നിങ്ങള്‍ മൂന്നാളും കൂടി പങ്കിട്ടെടുക്കാനാണോ ഭാവം. അതു വേണ്ടാ. ഇത്തിരിയെങ്കിലും എനിക്ക് ബാക്കി വെക്കണം. ഒന്നുമില്ലെങ്കിലും ഞാന്‍ നിങ്ങളുടെകൂടെ നടക്കാറുള്ളതല്ലേ '' ജയപ്രകാശ് കൂടുതലെന്തെങ്കിലും പറയുന്നതിന്നു മുമ്പ് ഹരിപ്രസാദ് ഇടപെട്ടു.<br /><br />'' അതിനെന്താ വിരോധം. നിങ്ങളും ലളിതസഹസ്രനാമം ചൊല്ലൂ '' രാജേട്ടന് ഉപദേശിച്ചു.<br /><br />'' എനിക്ക് എന്താ വേണ്ടത് എന്നറിയില്ല. നിങ്ങളത് പറഞ്ഞുതന്നിട്ടും ഇല്ല '' അയാള്‍ പരിഭവിച്ചു.<br /><br />'' ഹരി, ശാന്താ ബുക്ക്സ്റ്റാളില് സഹസ്രനാമത്തിന്റെ പുസ്തകം കിട്ടും. അതു വാങ്ങി വായിച്ചാല്‍ മതി '' ഞാന്‍ അയാളെ ആശ്വസിപ്പിച്ചു.<br /><br />'' എന്തു സഹസ്രനാമം എന്നാ പറയേണ്ടത് ''.<br /><br />'' ലളിത സഹസ്രനാമം എന്നു പറഞ്ഞാല്‍ മതി '' രാജേട്ടന് വ്യക്തമാക്കി.<br /><br />'' നിങ്ങള്‍ അതാണോ ചൊല്ലാറ് ''.<br /><br />'' ഞങ്ങള്‍ മൂന്നാളും ലളിത സഹസ്രനാമം ചൊല്ലാറുണ്ട്. ഉണ്ണിസ്സാറ് മാത്രം വിഷ്ണു സഹസ്രനാമവും ചൊല്ലും ''.<br /><br />'' എന്നാല്‍ എനിക്കും രണ്ടും വേണം ''.<br /><br />'' അതിനെന്താ വിരോധം. നമുക്ക് ഒരു ദിവസം പോയി വാങ്ങാം ''.<br /><br />'' അങ്ങിനെ പറഞ്ഞാല്‍ പറ്റില്ല. ഇപ്പോള്‍ത്തന്നെ പോണം '' ഹരിയുടെ ഉത്സാഹം ഞങ്ങളില്‍ സന്തോഷം ഉണര്‍ത്തി.<br /><br />'' ശുഭസ്യ ശീഘ്രം എന്നാണല്ലോ പ്രമാണം . ഇനി മടിച്ചു നില്ക്കണ്ടാ. പക്ഷെ ഈ ഉത്സാഹം എന്നും ഉണ്ടാവണം '' ഞാന്‍ ഹരിയെ പിന്താങ്ങി. ചായ കുടി കഴിഞ്ഞതും നാലാളും കൂടി സുല്‍ത്താന്‍പേട്ടയിലേക്ക് ഒറ്റ നടത്തം.<br /><br />പുസ്തകം വാങ്ങി കഴിഞ്ഞതും ഓര്‍ക്കാപ്പുറത്ത് മഴയെത്തി. അതോ നല്ല ഉഗ്രന്‍ മഴ.<br /><br />'' നല്ല കാര്യത്തിന്ന് ഒരുങ്ങുമ്പോള്‍ പ്രകൃതി അനുഗ്രഹം ചൊരിയും. അതാ ഈ മഴ '' ജയപ്രകാശ് കാരണം കണ്ടെത്തി.<br /><br />സമയം നീങ്ങിക്കൊണ്ടിരുന്നു. മഴ നിലയ്ക്കുന്ന മട്ടില്ല. <br /><br />'' ഓഫീസ് അടയ്ക്കുംമുമ്പ് ബാഗ് എടുക്കണം '' എന്നായി ഹരി. കടയുടെ വാതില്ക്കല് ഞങ്ങള്‍ നിന്നു. ഒരു ഓട്ടോ വരുന്നതിനെ രാജേട്ടന് കൈകാട്ടി വിളിച്ചു. ഓട്ടോയില്‍ കയറിപ്പറ്റുമ്പോഴേക്ക് നാലാളും നനഞ്ഞു കുളിച്ചു. മഴ വകവെക്കാതെ റെയില്‍വേ ഗെയിറ്റിനരികെ രാജേട്ടന് ഇറങ്ങി. അവിടെ നിന്ന് മുനിസിപ്പല്‍ ബസ്സ് സ്റ്റാന്റിലേക്ക് കുറച്ചു ദൂരമേയുള്ളു. ഓട്ടോയുടെ സൈഡ് കര്ട്ടന് കടന്നെത്തിയ മഴവെള്ളത്തില്‍ ഞങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ കുളിച്ചു. <br /><br />ഞാന്‍ ഓഫീസില്‍ കയറാതെ അതേ ഓട്ടോയില്‍ ടൌണ്‍ബസ്സ് സ്റ്റാന്റിലേക്ക് വിട്ടു. പിറ്റേന്ന് ഞായറാഴ്ചയായിരുന്നു. <br /><br />'' താന്‍ പുസ്തകം വായിച്ചു നോക്കിയോ '' തിങ്കളാഴ്ച ഹരിയെ കണ്ടതും ഞാന്‍ ചോദിച്ചു.<br /><br />'' ഇല്ല ഉണ്ണ്യേട്ടാ. നല്ലൊരു ദിവസം നോക്കി തുടങ്ങണം ''.<br /><br />പക്ഷെ ഞങ്ങള്‍ നാലാളും ജോലിയില്‍നിന്ന് വിരമിക്കുന്നതുവരെ ഹരിക്കു പറ്റിയ നല്ല ദിവസം ലഭിച്ചില്ല. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ജയപ്രകാശ് ഓര്‍മ്മയായി മാറി.<br /><br />വളരെ കാലത്തിന്നുശേഷം ( ഉദ്ദേശം പതിനാലു കൊല്ലം ) ഞാനും രാജേട്ടനും ഹരിപ്രസാദും കഴിഞ്ഞാഴ്ച കണ്ടുമുട്ടി. ഞങ്ങള്‍ക്കുണ്ടായ സന്തോഷത്തിന്ന് അതിരില്ല. വളരെ നേരം ഞങ്ങള്‍ സംസാരിച്ചു നിന്നു.<br /><br />'' ഉണ്ണ്യേട്ടന് ഇപ്പോഴും നാമം ചൊല്ലാറുണ്ടോ '' പിരിയുന്നതിന്നുമുമ്പ് ഹരി ചോദിച്ചു.<br /><br />'' അതിനുമാത്രം മുടക്കം വരുത്തിയിട്ടില്ല '' ഞാന്‍ പറഞ്ഞു '' ഹരി ഇപ്പോള്‍ ചൊല്ലുന്നുണ്ടോ ''.<br /><br />'' ഇല്ല ഉണ്ണ്യേട്ടാ. പക്ഷെ ഞാനൊരു സൂത്രം ഒപ്പിച്ചിട്ടുണ്ട് ''.<br /><br />'' എന്താ അങ്ങിനെയൊരു സൂത്രം ''.<br /><br />'' ഞാന്‍ ലളിത സഹസ്രനാമത്തിന്റെ പുസ്തകം കൃഷ്നന്റെ വിഗ്രഹത്തിന്നു മുമ്പില്‍ വെച്ചു. വിഷ്ണു സഹസ്രനാമത്തിന്റെ പുസ്തകം ഭഗവതിയുടെ ഫോട്ടോ വെച്ച സ്റ്റാന്റിലും ''.<br /><br />'' അതുകൊണ്ട് എന്താ മെച്ചം ''.<br /><br />'' നമുക്ക് നൂറുകൂട്ടം പ്രാരാബ്ധം ഉണ്ട്. അവര്‍ രണ്ടാളും പണിയും തൊരവും ഇല്ലാതെ ഒരു ഭാഗത്ത് മിണ്ടാതിരിപ്പല്ലേ. വേണച്ചാല്‍ അയാള്‍ അയമ്മയുടെ നാമം ചൊല്ലിക്കോട്ടെ, അയമ്മ അയാളുടേതും '' അതും പറഞ്ഞ് ഹരി ഉറക്കെ ചിരിച്ചപ്പോള്‍ ഞാന്‍ അന്തംവിട്ടു നില്‍ക്കുകയായിരുന്നു.<br /><br /><br /><br /></b></div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com5tag:blogger.com,1999:blog-5229194494130351578.post-33097214994549207202016-03-25T00:57:00.001-07:002016-03-25T00:57:19.849-07:00സൌമിത്രേയം.<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
കര്‍ക്കിടകമാസക്കാലത്ത് രാമായണപാരായണം ചെയ്യുന്ന പതിവ് വളരെ മുമ്പു മുതലേ വീട്ടിലുണ്ടായിരുന്നു. ആദ്യകാലത്ത് എന്റെ മുത്തശ്ശിയാണ് വായിച്ചിരുന്നത്. ഉച്ചയൂണിന്നുശേഷവും രാത്രിയിലും ആണ് വായിക്കാറ്. കുളി കഴിഞ്ഞാല്‍ ഈറനോടുകൂടി മുത്തശ്ശി അഹല്യാവൃത്താന്തവും ആദിത്യസ്തുതിയും ജപിക്കും. അവര്‍ക്ക് അതെല്ലാം ഹൃദിസ്ഥമായിരുന്നു. അതെല്ലാം കേട്ടാണ് ഞാന്‍ വളര്‍ന്നത്. മുത്തശ്ശിക്കുശേഷം അമ്മ രാമായണം വായിക്കുന്ന ദൌത്യം ഏറ്റെടുത്തു. രണ്ടു ദശാബ്ദങ്ങള്‍ക്കുശേഷം അമ്മയും മണ്മറഞ്ഞു. ഇപ്പോള്‍ ഞാനും ഭാര്യയും അതു നിര്‍വ്വഹിക്കുന്നു. </div>
<div style="text-align: justify;">
<br />ഓരോ തവണ വായിച്ചു തീരുമ്പോഴും ലക്ഷ്മണന് എന്ന കഥാപാത്രം എന്റെ മനസ്സില്‍ വേദന പകരാറുണ്ട്. ഇതിഹാസനായകനെ നിഴല്‍പോലെ എന്നും പിന്തുടര്‍ന്ന ഈ അനുജന് തന്റേതായ അഭിപ്രായങ്ങളോ അഭിലാഷങ്ങളോ ഉണ്ടായിരുന്നില്ല. ജ്യേഷ്ഠന്റെ ആജ്ഞാനുവര്‍ത്തി മാത്രമായിരുന്നു അയാള്‍ ജീവിതംതന്നെ ജ്യേഷ്ഠന് സമര്‍പ്പിച്ചതാണ് . എന്നിട്ടും അയാള്‍ക്കായി വിധി ഒരുക്കിയത് ഒരു ദുരന്തമായിരുന്നു. </div>
<div style="text-align: justify;">
<br />ലക്ഷ്മണനിലൂടെ രാമായണം അവതരിപ്പിക്കണമെന്ന് എനിക്കു മോഹം തോന്നി. ഒരു ദിവസം ഒരു അദ്ധ്യായം വീതം ഒരു കര്‍ക്കിടകമാസത്തില്‍ ഞാനിത് എഴുതി തീര്‍ത്തു. അങ്ങിനെയാണ് ''സൌമിത്രേയം '' എന്ന ഈ കൃതി രൂപം കൊള്ളുന്നത് രാമായണമാണ് ഇതിവൃത്തമെങ്കിലും ഒരു നോവലിന്റെ രസനീയതയോടെ ഇത് വായിച്ചാസ്വദിക്കാനാകും.</div>
<div style="text-align: justify;">
<br />എന്റെ സുഹൃത്തും കഥാകൃത്തുമായ ശ്രി.സി.വി. കൃഷ്ണകുമാര്‍ ധാരാളം വായിക്കുന്ന ഒരാളാണ്. ഈ നോവലിന്ന് അവതാരിക എഴുതിയതിന്നു പുറമേ ചിത്രകലയില്‍ ബിരുദധാരിയായ അദ്ദേഹം ഇതിന്റെ കവര്‍പേജും വരച്ചുതന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
<div class="separator" style="clear: both; text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEghE2858gID8FArzfwAR0WPq69wExcfyp_cEcUDj9LelAAnqhY92f4M_-KwUMZKI7h3nuNmHGukcpZE3vvZs4JhTfMprVE77cYS07Lx7-y3UMF4MDXGFlmwEmlbvzxJAvvqhFWuiHWqpik/s1600/20160318_170551.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEghE2858gID8FArzfwAR0WPq69wExcfyp_cEcUDj9LelAAnqhY92f4M_-KwUMZKI7h3nuNmHGukcpZE3vvZs4JhTfMprVE77cYS07Lx7-y3UMF4MDXGFlmwEmlbvzxJAvvqhFWuiHWqpik/s320/20160318_170551.jpg" width="180" /></a></div>
<div class="separator" style="clear: both; text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgVNCYSEExOWXuTCMgOsJhr1Nti37kNoLjXuWX5bbx-KRNWcZeS4S_xclNyCAvQA-ohiPeYYtOWId8L_uZVsw0jE0wCtK1xwaHi8w-5tmuEXxLUPPjZ9TqxwGgvc5XGWMyqudRn0unhZKo/s1600/20160318_170612.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgVNCYSEExOWXuTCMgOsJhr1Nti37kNoLjXuWX5bbx-KRNWcZeS4S_xclNyCAvQA-ohiPeYYtOWId8L_uZVsw0jE0wCtK1xwaHi8w-5tmuEXxLUPPjZ9TqxwGgvc5XGWMyqudRn0unhZKo/s320/20160318_170612.jpg" width="180" /></a></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
</div>
<div style="text-align: justify;">
</div>
<div style="text-align: justify;">
</div>
<div style="text-align: justify;">
</div>
<div style="text-align: justify;">
<br /> '' ഏകതത്വ പബ്ലിക്കേഷന്‍സ് പാലക്കാടാണ് '' പുസ്തകം പ്രസിദ്ധീകരിച്ചത്. ഈ കഴിഞ്ഞ പതിനേഴാം തിയ്യതി ( 2016 മാര്‍ച്ച് 17 ) രാമനവമിയായിരുന്നു. പാലക്കാട് കോട്ടയിലുള്ള ഹനുമാന് ക്ഷേത്രത്തില്‍ '' ആഞ്ജനേയ സേവാ സമിതി ''യുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഒമ്പതു ദിവസം നീണ്ടു നില്ക്കുന്ന ആഘോഷങ്ങളുടെ പരിസമാപ്തി അന്നാണ്. ആ വേദിയില്‍വെച്ച് എന്റെ പുസ്തകം പ്രകാശനം ചെയ്യാന്‍ കഴിയുന്നത് ഒരു ഭാഗ്യമാണെന്ന് ഞാന്‍ കരുതി. ആഞ്ജനേയ സേവാ സമിതിയുടെ ഭാരവാഹികളുമായി ഞാന്‍ ബന്ധപ്പെട്ടു. എല്ലാവിധ സഹായസഹകരണങ്ങളും ചെയ്യാമെന്ന് അവര്‍ ഏറ്റു.<br />ആ സമയത്തിന്ന് പുസ്തകം തയ്യാറാവണമല്ലോ. ഞാന്‍ പബ്ലിഷറോട് വിവരം പറഞ്ഞു. അദ്ദേഹം പുസ്തകം ലഭ്യമാക്കാമെന്ന് ഉറപ്പുനല്‍കി. പതിനാറാം തിയ്യതി വൈകുന്നേരം പുസ്തകം എത്തിച്ചു തരികയും ചെയ്തു. രാമനവമി ഉത്സവദിവസം രാവിലെ ഞാന്‍ പാലക്കാട് കോട്ടയിലെത്തി. കോട്ടമൈതാനത്തേക്കുള്ള വഴിയില്‍ വാഹനത്തിരക്കായിരുന്നു. പ്രസാദ ഊട്ടില്‍ പങ്കെടുക്കാനെത്തിയവരെക്കൊണ്ട് കോട്ടയുടെ വിസ്തൃതമായ മുന്‍വശവും പാര്‍ക്കിങ്ങ് ഗ്രൌണ്ടും നിറഞ്ഞിരുന്നു. തൊഴാനെത്തിയവരുടെ ക്യൂ നീണ്ടു കിടക്കുകയാണ്. ഞാന്‍ സംഘാടകരെ കണ്ടു. ഭഗവാന്റെ മുന്നില്‍ പുസ്തകത്തിന്റെ ഒരു കോപ്പി സമര്‍പ്പിക്കാന്‍ അവര്‍ അവസരം ഉണ്ടാക്കിത്തന്നു.</div>
<div style="text-align: justify;">
<br />ഉത്സവം പ്രമാണിച്ചുണ്ടാക്കിയ പ്രത്യേകവേദിയില്‍ സംഗീതകച്ചേരി പത്തു മണിക്ക് ആരംഭിക്കുമെന്ന അറിയിപ്പുണ്ടായി. അതിനുമുമ്പാണ് പ്രസാദ ഊട്ടിന്റെ ഉല്‍ഘാടനകര്‍മ്മം. പാലക്കാട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ശ്രിമതി പ്രമീളാ ശശിധരന്, കൌണ്‍സിലര്‍മാര്‍ ആഞനേയ സേവാസമിതി ഭാരവാഹികള്‍ എന്നിവരടങ്ങിയ വേദിയിലേക്ക് എന്നേയും ക്ഷണിച്ചു. ഉല്ഘാടനകര്മ്മത്തിന്നുശേഷം പുസ്തകത്തിന്റെ ഒരു കോപ്പി നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രിമതി പ്രമീളാ ശശിധരന് ആഞ്ജനേയ സേവാ സമിതി പ്രസിഡണ്ട് ശ്രി. കെ. ശങ്കരന്ന് നല്കി പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ആശംസ പ്രസംഗങ്ങള്‍ പുസ്തകത്തെക്കുറിച്ചുള്ള എന്റെ ലഘുവിവരണം, ആഞ്ജനേയ സേവാ സമിതി നിര്‍ദ്ധനരായ രോഗികള്‍ക്ക് നല്‍കിവരാറുള്ള ചികിത്സാ സഹായം നിര്‍ദ്ധനകുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് നല്കുന്ന മംഗല്യ സഹായം എന്നിവയുടെ വിതരണം എന്നീ ചടങ്ങുകളോടെ യോഗം സമാപിച്ചു. പുസ്തകത്തിന്റെ കവര്‍ച്ചിത്രം വരച്ചുതരികയും ചെയ്ത എന്റെ സുഹൃത്ത് ശ്രി. സി.വി.കൃഷ്ണകുമാര്‍, പുസ്തകം പ്രസിദ്ധീകരിച്ച ഏകതത്വ പബ്ലിക്കേഷന്‍സ് പാലക്കാട്, ഉടമ ശ്രി. ഇ.ടി. മുരളിധരന്, ആഞ്ജനേയ സേവാ സമിതി, കദളിവനം, പാലക്കാടിന്റെ ഭാരവാഹികള്‍, വിശിഷ്യ സെക്രട്ടറി ശ്രി. വി. കാശിവിശ്വനാഥന് എന്നിവരോട് എനിക്കുള്ള കൃതജ്ഞത ഞാന്‍ രേഖപ്പെടുത്തുന്നു.<br /><br /><br /><br /></div>
</div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com4tag:blogger.com,1999:blog-5229194494130351578.post-13814374328760460462015-12-25T22:04:00.003-08:002015-12-25T22:04:28.062-08:00തിരുവാതിര.<div dir="ltr" style="text-align: left;" trbidi="on">
<b>യാതൊരു ആഘോഷവുമില്ലാതെ ഒരു തിരുവാതിര കടന്നുപോവുമ്പോള്‍ മനസ്സ് അരനൂറ്റാണ്ടിന്നു മുമ്പുള്ള ധനുമാസത്തിലെ തിരുവാതിരയിലേക്ക് തിരിച്ചു പോവുകയാണ്. ഓണം, വിഷു എന്നിവയെപ്പോലെ ഒരു പ്രധാന വിശേഷ ദിവസമായിട്ടാണ് ആ കാലത്ത് ധനുമാസത്തിലെ തിരുവാതിരയെ കണക്കാക്കിയിരുന്നത്. ചിലവാക്കുന്ന പണത്തിന്റെ കണക്കുനോക്കിയാല്‍ ഓണത്തിന്നും വിഷുവിനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍. തിരുവാതിര പ്രമാണിച്ച് പുതുവസ്ത്രങ്ങളൊന്നും വാങ്ങാറില്ല. സദ്യയും ഉണ്ടാവാറില്ല. ആയതിനാല്‍ തിരുവാതിരയ്ക്ക് പണച്ചിലവും അദ്ധ്വാനവും കുറവാണ്. എന്നാല്‍ ഒരുക്കങ്ങളുടെ കാര്യത്തില്‍ ഒന്നാംസ്ഥാനം അതിനുതന്നെ. <br /><br />വൃശ്ചികമാസം ആവുമ്പോഴേക്ക് മുത്തശ്ശിക്ക് വേവലാതി തുടങ്ങും. ഒരു മാസേ ഉള്ളൂ തിരുവാതിരയ്ക്ക്. അതിന്നു മുമ്പ് വേലി കെട്ടിക്കണം. മുറ്റം മണ്പണി ചെയ്യണം. ചിതലും മാറാലയും തട്ടണം. മണ്ണിലെ നനവ് പോവും മുമ്പ് ചെറുകിഴങ്ങും കാവുത്തും കൂവയും പറിപ്പിക്കണം. ഇതിനൊക്കെ ആര്‍ക്കാ താല്‍പ്പര്യം. മുത്തശ്ശി ഇങ്ങിനെ പറയുമെങ്കിലും എല്ലാ പണിയും സമയത്തിനുതന്നെ തീരും. കാരണം അന്നൊക്കെ തൊഴിലവസരങ്ങള്‍ നന്നേ കുറവായിരുന്നു. ജോലിക്ക് ആളുകളെ കിട്ടാന്‍ പ്രയാസമുണ്ടായിരുന്നില്ല.<br /><br />അണക്കെട്ടും ജലസേചനസൌകര്യവും ഇല്ലാത്തതിനാല്‍ വൃശ്ചിക മാസം ആദ്യത്തോടെ രണ്ടാമത്തെ വിളവെടുപ്പു കഴിയും. പിന്നെ വേലി കെട്ടുന്ന പണിയാണ്. അപൂര്‍വ്വം ചിലവീടുകള്‍ക്കേ മതിലുണ്ടാവൂ. ബാക്കിയെല്ലാം മുള്ളുവേലിയുള്ളവയാണ്. മിക്ക വീട്ടുവളപ്പുകളിലും പരുവകൂട്ടങ്ങള്‍ ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ മുള്ളും മുളയും പണം കൊടുത്തു വാങ്ങേണ്ടി വരാറില്ല. വാങ്ങുകയാണെങ്കിലും വലിയ വിഷമം തോന്നില്ല. അത്ര നിസ്സാരവിലയ്ക്ക് മുള്ള് ലഭിക്കും. മുള പൊളിച്ച് പാകത്തിനുള്ള വീതിയില്‍ അലകുകളാക്കി അവ വാരിവെച്ചുണ്ടാക്കുന്ന മുള്ളുവേലി കാണാന്‍ നല്ല ഭംഗിയായിരിക്കും.<br /><br />മുള വെട്ടുംമുമ്പ് പണിക്കാരനോട് നല്ലതൊരെണ്ണം മാറ്റിവെക്കാന്‍ പറയും. അത് ഊഞ്ഞാലിടാനാണ്. മുള മാത്രമല്ല, കരിമ്പനപ്പട്ടയുടെ വഴുകത്തണ്ടും വണ്ണം കുറഞ്ഞ ഒരു പുളിങ്കമ്പും ഊഞ്ഞാലുണ്ടാക്കാന്‍ ആവശ്യമാണ്. <br /><br />വീട്ടുമുറ്റത്തുള്ള മാവിലോ വളപ്പിലുള്ള വല്ല പുളിമരത്തിലോ ആണ് ഊഞ്ഞാലിടുക. വഴുക തേഞ്ഞു പൊട്ടാതിരിക്കാന്‍ കീറച്ചാക്കോ മറ്റോ തീറ്റവെച്ചു കൊടുക്കും.<br /><br />മുറ്റം മുഴുവന്‍ മണ്ണുതേച്ച് നിരപ്പാക്കും. ചുറ്റുഭാഗവും മണ്ണുകൊണ്ട് തിട്ടുണ്ടാക്കി മെഴുകും. മണ്ണ് ഉണങ്ങിയാല്‍ ചാണകം കലക്കിയൊഴിച്ച് ചൂലുകൊണ്ടടിച്ചു തേച്ചുപിടിപ്പിക്കും.<br /><br />കൂവ കിളച്ചെടുക്കുന്ന ജോലി മാത്രമേ പണിക്കാര്‍ക്കുള്ളു. അതിന്റെ തൊലി കളഞ്ഞ് വൃത്തിയായി കഴുകി, ചെറുതായി നുറുക്കി, ആട്ടുകല്ലില്‍ അരച്ച് നല്ല വെള്ളത്തില്‍ അരിച്ചെടുത്ത് ആ വെള്ളം അനങ്ങാതെ വെച്ച് അടിഞ്ഞു കൂടുന്ന മാവെടുത്ത് ഉണക്കിയെടുക്കുന്ന പണി വീട്ടുകാരാണ് ചെയ്യുക.<br /><br />പഴുക്കാന്‍ മൂത്ത കുന്നന്‍കായയോ, പാളയംകോടനോ വെട്ടി പുകയിടും. തിരുവതിര ദിവസത്തെ പ്രാതലിന്റെ പ്രധാനവിഭവം കൂവ വിരകിയതും വാഴപ്പഴവുമാണ്. പപ്പടം കാച്ചിയതും കൂട്ടിനുണ്ടാവും. <br /><br />'' തിരുവാതിര കുളിച്ചുവന്നു കുപ്പായം ഊരി കിണറില്‍ ചാടി '' മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അടുത്തിരുന്ന കുട്ടി ഇതു പറഞ്ഞ് '' എന്താ ഇത് എന്ന് കുട്ടിയ്ക്കറിയ്യോ '' എന്നു ചോദിച്ചു. എനിക്കതിനുള്ള ഉത്തരം അറിയില്ല. '' ശരി. വേണ്ടാ. തിരുവാതിര ദിവസം കുട്ടി എന്താ കഴിക്ക്യാ ''. '' കൂവനൂറ് '' ഞാന്‍ പറഞ്ഞു. '' പിന്നെന്താ? '' അടുത്ത ചോദ്യം. '' പപ്പടം ''. '' അതേ ഉള്ളൂ? ''. '' അല്ല. പഴം തിന്നും '' അതോടെ എല്ലാ വിഭവങ്ങളുമായി. '' അതാ ഞാന്‍ പറഞ്ഞത്. തിരുവാതിര കുളിച്ചുവന്നാല്‍ പഴം തിന്നും. തോല് കളഞ്ഞിട്ടല്ലേ കുട്ടി തിന്ന്വാ. അതാണ് കുപ്പായം ഊരി കിണറ്റില്‍ ചാടി എന്നു പറയുന്നത്. ഇപ്പൊ മനസ്സിലായോ? ''. തിരുവാതിര എന്നു കേള്‍ക്കുമ്പോള്‍ ഈ സംഭാഷണം ഓര്‍മ്മവരും. <br /><br />സ്ത്രീകള്‍ ഏഴുദിവസം തിരുവാതിര കുളിക്കാന്‍ പോവും. നാലു നാലര മണിയോടെ സംഘം ചേര്‍ന്ന് പാട്ടുപാടി കമ്പിറാന്തലിന്റെ വെളിച്ചത്തില്‍ പുഴയിലേക്കു ചെല്ലും. അയല്‍വീടുകളിലെ സ്ത്രീകളെല്ലാം ഒരുമിച്ചാണ് പോവുക. കൂട്ടത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉണ്ടാവും. <br /><br />സ്ത്രീകള്‍ തുടിച്ചു കുളിക്കുന്നതും നോക്കി തോര്‍ത്തും പുതച്ച് വലിയൊരു പാറയുടെ മുകളില്‍ ഞാന്‍ ഇരിക്കും. കമ്പിറാന്തലിന്റെ ചില്ലില്‍ ഉള്ളംകൈ വെക്കും. ചൂടു കിട്ടാനാണ് അങ്ങിനെ ചെയ്യുന്നത്. എത്ര നിര്‍ബ്ബന്ധിച്ചാലും വെള്ളത്തില്‍ ഇറങ്ങില്ല. ഒടുവില്‍ ആരെങ്കിലും വെള്ളം തേവി നനച്ചാല്‍ പുഴയിലേക്ക് ഒരു ചാട്ടമാണ്. പിന്നെ തണുപ്പു തോന്നില്ല. കുറച്ചു നേരം വെള്ളത്തില്‍ ചാടിക്കളിച്ച് അതിന് അമ്മയുടെ ശകാരം കിട്ടിയിട്ടേ കുളിച്ചു കയറൂ. ആകെ മുങ്ങിയാല്‍ കുളിരില്ല എന്നു പറയുന്നത്എത്ര ശരിയാണ്. കുളി കഴിഞ്ഞ് ഈറന്‍ മാറിയ ശേഷം വിസ്തരിച്ച് വെറ്റില മുറുക്കിയിട്ടേ സ്ത്രീകള്‍ വീട്ടിലേക്ക് തിരിച്ചുപോവാറുള്ളു. ഏതൊക്കേയൊ ഇലകളും മറ്റും തലയില്‍ ചൂടാറുമുണ്ട്. അമ്പലത്തിലേക്ക് പോവുന്ന സമയം തീരുമാനിച്ചിട്ട് എല്ലാവരും പിരിയും.<br /><br />വേലി കെട്ടലും മണ്‍പണിയും ഊഞ്ഞാലും സംഘം ചേര്‍ന്ന്കുളത്തിലോ പുഴയിലോ ചെന്നുള്ള സ്ത്രീകളുടെ തുടിച്ചുകുളിയും എന്നോ ഇല്ലാതായി. അമ്പലത്തിലേക്കുപോലും സ്ത്രീകളാരും ഒന്നിച്ചു ചെല്ലാറില്ല. ഒന്നുകില്‍ ഭര്‍ത്താവോ മക്കളോ അമ്പലത്തിലേക്ക് കാറിലെത്തിക്കും, അല്ലെങ്കില്‍ സ്വയം വാഹനമോടിച്ചു പോവും. ആര്‍ക്കും ആരേയും വേണ്ടാ. കാലം പോയ പോക്ക്.<br /></b></div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com6tag:blogger.com,1999:blog-5229194494130351578.post-41805557137305017772015-12-13T01:27:00.000-08:002015-12-13T01:27:36.754-08:00സ്നേഹത്തിന്റെ തൂവല്‍സ്പര്‍ശം <div dir="ltr" style="text-align: left;" trbidi="on">
<b>ശനിയാഴ്ച വൈകുന്നേരം മൂന്നേകാലിനാണ് അമ്മ മരിക്കുന്നത്. അന്ന് ഞാന്‍ ലീവായിരുന്നു. തലേന്ന് അല്‍പ്പം മഴ നനഞ്ഞതിനാല്‍ രാവിലെ നേരിയ പനിയും ജലദോഷവും തോന്നി. മരുന്നു കഴിച്ച് ഒരു ദിവസം വിശ്രമിക്കാമെന്ന് കരുതി ലീവെടുത്തതാണ്.<br /><br />രണ്ടു ദിവസമായി അമ്മയ്ക്ക് ചുമയും ജലദോഷവുമുണ്ടായിരുന്നു എന്നല്ലാതെ കിടപ്പിലൊന്നുമായിരുന്നില്ല. ഡോക്ടറെ കാണിച്ച് വേണ്ട മരുന്നു വാങ്ങി കൊടുത്തതുമാണ്.<br /><br />രാവിലെ പത്തുമണിയോടെ അമ്മ ഞാന്‍ കിടക്കുന്ന കട്ടിലിന്നരികെ വന്നു നെറ്റിയിലും ദേഹത്തും തൊട്ടു നോക്കി. '' ചെറുതായിട്ട് ഒരു ചൂടുണ്ട്. ജനല്‍ തുറന്നിടണ്ടാ. തണുത്ത കാറ്റ് തട്ടിയാല്‍ പനി കൂടും '' അതു പറഞ്ഞ് ജനല്‍ അടച്ചശേഷം അമ്മ കട്ടിലില്‍ എന്റെ സമീപത്തു വന്നിരുന്ന് മാറത്ത് കൈവെച്ചു. <br /><br />ഞാന്‍ ആ ശുഷ്ക്കിച്ച കൈപ്പത്തിയില്‍ പിടിച്ചു. എത്രനേരം അമ്മ അങ്ങിനെയിരുന്നുവെന്നറിയില്ല. ഞാന്‍ അറിയാതെ മയങ്ങിപ്പോയി. കണ്ണുതുറക്കുമ്പോള്‍ അമ്മ അടുത്തുതന്നെയുണ്ട്. എന്റെ പനി പകുതി മാറിയതുപോലെ തോന്നി.<br /><br />അന്ന് ഉച്ചയ്ക്ക് അമ്മ അല്‍പ്പം കഞ്ഞിയെടുത്തതില്‍ മുക്കാല്‍ പങ്കും വേണ്ടെന്നു പറഞ്ഞു കളയാനൊരുങ്ങി.<br /><br />'' ഇങ്ങിനെ പോയാല്‍ അമ്മ കിടപ്പിലാവും '' എന്നു ഞാന്‍ പറഞ്ഞത് അമ്മ ഗൌനിച്ചില്ല. ബാക്കിവന്ന കഞ്ഞി പശുവിന്നു കൊടുക്കാനുള്ള കാടിവെള്ളത്തിലൊഴിച്ചു പാത്രം കഴുകി വെച്ച് അമ്മ മുറിയിലേക്കു പോയി. അല്‍പ്പസമയം കഴിഞ്ഞു ഞാന്‍ ചെന്നു നോക്കുമ്പോള്‍ അമ്മ കട്ടിലിന്റെ തലഭാഗത്ത് തലയണയില്‍ ചാരിയിരിപ്പാണ്. അമ്മയുടെ അരികികിലായി ഞാന്‍ കട്ടിലിലിരുന്നു. എന്റെ തലയിലും മുഖത്തും തോളിലും മുതുകിലുമെല്ലാം അമ്മ വാത്സല്യത്തോടെ തലോടി. അമ്മ എന്നും അങ്ങിനെയാണ്. എനിക്കെന്തെങ്കിലും അസുഖമോ ദുഃഖമോ ഉണ്ടാവുമ്പോള്‍ അമ്മ സ്നേഹം വാരിച്ചൊരിയും.<br /><br />സമയം രണ്ടരയോടടുത്തു. '' ഇനി നീ പോയി കിടന്നോ. ഞാനും ഒന്നു തല ചായ്ക്കട്ടെ '' അമ്മ എന്റെ മുതുകത്തു നിന്ന് കയ്യെടുത്തു. എന്റെ അമ്മയുടെ അവസാനത്തെ സ്നേഹസ്പര്‍ശമാണ് അതെന്നറിയാതെ ഞാന്‍ എഴുന്നേറ്റു നടന്നു, <br /><br />അമ്മ എന്ന യാഥാര്‍ഥ്യം ഓര്‍മ്മയായി മാറിയിട്ട് കാലം കുറെയായി. വല്ലപ്പോഴും അമ്മയുടെ സ്നേഹവും വാത്സല്യവും അതു പകര്‍ന്ന ആശ്വാസവും മനസ്സിലോര്‍ക്കും. അമ്മയുടെ സാമീപ്യം അനുഭവപ്പെട്ട ഒരവസരവും ഉണ്ടായിട്ടുണ്ട്<br /><br />കുറെ ദിവസമായി വിട്ടുമാറാത്ത പനിയായിരുന്നു. രക്തസമ്മര്‍ദ്ദം കൂടിയും കുറഞ്ഞുമിരുന്നു. രാത്രി കുറെയധികം ഛര്‍ദ്ധിക്കുകയും ചെയ്തതോടെ ഞാന്‍ അവശനായി. കട്ടിലില്‍ കിടന്ന എനിക്കരികെ സുന്ദരിയിരുന്നു. അമ്മയിരിക്കാറുള്ള മട്ടിലാണ് അവളിരുന്നത്.<br /><br />'' ഡോക്ടറെ കാണിക്കണോ '' അവള് ചോദിച്ചു.<br /><br />''വേണ്ടാ ''.<br /><br />'' എന്താ തോന്നുന്നത് ''.<br /><br />'' നല്ല ക്ഷീണം തോന്നുന്നു. ശ്വാസം മുട്ടുന്നുണ്ട് ''.<br /><br />'' കുടിക്കാന്‍ എന്തെങ്കിലും വേണോ ''.<br /><br />'' വേണ്ടാ. ആ കയ്യൊന്ന് മാറത്തുവെക്കൂ ''. ഭാര്യ മാറത്ത് ചെറുതായി തടവാന്‍ തുടങ്ങി. ഞാന്‍ ആ കയ്യിലൊന്നുതൊട്ടു. മയക്കം വരുന്നത് ഞാനറിഞ്ഞു. അമ്മ അടുത്തിരിക്കുന്നതുപോലെ എനിക്കു തോന്നി. ഞാന്‍ ഉറക്കത്തിലേക്ക് വഴുതി വീണു.</b></div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com16tag:blogger.com,1999:blog-5229194494130351578.post-36205704618524623542015-11-12T02:05:00.001-08:002015-11-12T02:05:05.079-08:00നെയ്റോസ്റ്റ്.<div dir="ltr" style="text-align: left;" trbidi="on">
<b>( നിറപ്പകിട്ടില്ലാത്ത ജീവിതത്തിലേക്ക് വര്‍ണ്ണരേണുക്കള്‍ വാരി വിതറിയ കൊച്ചുകൊച്ചു അനുഭവങ്ങള്‍ ചിലപ്പോഴൊക്കെ ഉണ്ടായിട്ടുണ്ട്. മനസ്സില്‍ തങ്ങിനില്‍ക്കുന്നവയില്‍ ഒന്നാണിത്).</b><br />
<b><br />ചന്തപ്പുരയിലെ ബ്രാഹ്മണാള്‍ കാപ്പി അന്‍ഡ് ശാപ്പാട് ഹോട്ടലിലെ റോസ്റ്റ് വളരെ പ്രസിദ്ധമാണ്. റെയില്‍വേ സ്റ്റേഷന്റെ സമീപത്തുള്ള ഗെയിറ്റിന്ന് തൊട്ടടുത്തായിരുന്ന ഹോട്ടല്‍ ചന്തപ്പുരയിലേക്ക് പിന്നീട് മാറ്റിയതാണ്.</b><br />
<b><br /> നെയ്റോസ്റ്റ്, വെങ്കായറോസ്റ്റ്. മസാലറോസ്റ്റ് എന്നിവയാണ് ഹോട്ടലിലെ പ്രധാന വിഭവങ്ങള്‍. ബൂരിമസാല, കിച്ചടി, കടലച്ചൂണ്ടല്‍ എന്നിവയ്ക്കു പുറമെ ഉഴുന്നുവട, പരിപ്പുവട, ബോണ്ട, ബജ്ജി എന്നീ എണ്ണക്കടികളും നെയ്യപ്പം, കേസരി, ഇലയട എന്നിവയില്‍ ഏതെങ്കിലും മധുരപലഹാരവും വില്‍പ്പനയ്ക്കുണ്ടാവും.</b><br />
<b><br />നല്ല നെയ്യൊഴിച്ചുണ്ടാക്കുന്ന നെയ്റോസ്റ്റിനും, വെളിച്ചെണ്ണയില്‍ മൂപ്പിച്ച സവാള നിറച്ച വെങ്കായറോസ്റ്റിന്നും ഉരുളക്കിഴങ്ങും സവാളയും ചേര്‍ന്ന മസാലകൊണ്ടുണ്ടാക്കിയ മസാലറോസ്റ്റിനും ബഹുസ്വാദാണ്. </b><br />
<b><br />ഇങ്ങിനെയാണെങ്കിലും ഒരിക്കലും ഹോട്ടലില്‍ വലിയ തിരക്ക് കാണാറില്ല. പണത്തിന്ന് ആ കാലത്തുണ്ടായിരുന്ന ദുര്ഭിക്ഷം തന്നെയാണ് അതിന്നുള്ള കാരണം. </b><br />
<b><br />അറുപത് വയസ്സിനോടടുത്ത ഒരുസ്വാമിയാണ് ഹോട്ടലിന്റെ ഓണര്‍. ഉടുത്ത ഡബിള്‍വേഷ്ടിയുടെ അടിവശം നിലത്തിഴച്ചുകൊണ്ടു നടന്ന് ആ ഹോട്ടലില്‍ എത്തുന്ന എല്ലാവരുടേയും അടുത്തെത്തി അവര്‍ക്ക് വേണ്ടതെന്താണെന്ന് സ്വാമി അന്വേഷിക്കും. ചായയും കാപ്പിയും അടിക്കുന്നതും അടുക്കളയില്‍ നിന്ന് സാധനങ്ങള്‍ കൊണ്ടുവന്നു വിളമ്പുന്നതും പണം വാങ്ങുന്നതുമെല്ലാം അയാള്‍ തന്നെ.</b><br />
<b><br />ഉള്ളിസ്സാമ്പാറും കട്ടിച്ചട്ടിണിയുംകൂട്ടി റോസ്റ്റ് തിന്നാനുള്ള മോഹംകാരണം ചില വൈകുന്നേരങ്ങളില്‍ ഞാന്‍ ആ ഹോട്ടലില്‍ ചെല്ലാറുണ്ട്. </b><br />
<b><br />'' യെശ്മാന്‍, നെയ്റോസ്റ്റ് വെങ്കായറോസ്റ്റ്, മസാലറോസ്റ്റ് ഏതു പോടണം '' സ്വാമി ആവശ്യം അന്വേഷിക്കും.</b><br />
<b><br />'' നെയ്റോസ്റ്റന്നെ ആയിക്കോട്ടെ '' എന്ന് ഞാന്‍ പറഞ്ഞാല്‍ ഉടനെ അദ്ദേഹം അകത്തേക്കു തിരിഞ്ഞ് '' ടേയ്, നമ്മ യെശ്മാനുക്ക് ഒരു നെയ്റോസ്റ്റ്, നല്ലാ മുറുകല്‍ '' എന്ന് ഉറക്കെ വിളിച്ചു പറഞ്ഞിട്ട് അകത്തേക്ക് നടക്കും. </b><br />
<br />
<b>ഒരു തട്ടത്തില്‍ ചൂടുള്ള റോസ്റ്റും മറുകയ്യില്‍ ഒരു ഇലത്തുണ്ടുമായിട്ടാണ് പിന്നെ അദ്ദേഹം പ്രത്യക്ഷപ്പെടുക. തട്ടം മേശപ്പുറത്തുവെച്ച് തോളിലിട്ട മുഷിഞ്ഞ് തോര്‍ത്തുകൊണ്ട് ഇല വിസ്തരിച്ചൊന്ന് തുടച്ചു മേശപ്പുറത്തിട്ട് അതില്‍ അയാള്‍ റോസ്റ്റ് വിളമ്പും. ഓര്‍ഡര്‍ വിളിച്ചു പറഞ്ഞ് അകത്തേക്കുപോയ സ്വാമി തിരിച്ചുവരുന്നതുവരെയുള്ള മുഷിഞ്ഞ ഇരുപ്പിനിടയില്‍ ഇയാള്‍ എന്താ അകത്ത് കാട്ടുന്നത് എന്ന് പലപ്പോഴും ഞാന്‍ ആലോചിക്കാറുണ്ട്. </b><br />
<b><br />'' സ്വാമി ഓര്‍ഡര്‍ കൊടുത്തിട്ട് അകത്തേക്ക് പോയശേഷം താന്‍ മെല്ലെ കൈ കഴുകാന്‍ ചെന്നിട്ട് അടുക്കളയിലേക്ക് നോക്ക്. അപ്പോള്‍ തനിക്ക് ഒരു രസം കാണാം '' എന്ന് ഈ കാര്യം പറഞ്ഞപ്പോള്‍ ഒരുകൂട്ടുകാരന്‍ പറഞ്ഞുതന്നു.</b><br />
<b><br />അടുത്ത തവണ ഞാനത് പ്രയോഗത്തില്‍ വരുത്തി. കൈ കഴുകുന്നതിനിടെ അടുക്കളയിലേക്ക് എത്തി നോക്കിയപ്പോള്‍ സ്വാമി വലിയ ഇരുമ്പുകല്ലില്‍ റോസ്റ്റ് ചുടുകയാണ്.</b></div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com7tag:blogger.com,1999:blog-5229194494130351578.post-4287897505050713592015-10-28T21:55:00.001-07:002015-10-28T21:55:34.775-07:00അമ്മേ, മഹാമായേ.<div dir="ltr" style="text-align: left;" trbidi="on">
<b>കറുത്തപുക തുപ്പിക്കൊണ്ട് തീവണ്ടി ഓടിമറഞ്ഞെങ്കിലും കല്‍ക്കരിപ്പൊടി അപ്പോഴും വീണുകൊണ്ടിരുന്നു. അത് കണ്ണില്‍പ്പെടാതിരിക്കാനായി ഞാന്‍ തലതാഴ്ത്തി നില്‍ക്കുകയാണ്.</b><br />
<b><br />ഒഴിവുദിവസങ്ങളില്‍ തീവണ്ടി കാണാന്‍ റെയില്‍വേ ഗെയിറ്റിനടുത്തേക്ക് ഓടിചെല്ലുക പതിവായിരുന്നു. എന്റെ വീടിന്റെ മുന്‍വശത്തെ വരാന്തയില്‍ ഇരുന്നാല്‍ തീവണ്ടി പോവുന്നത് നന്നായി കാണാം. പക്ഷെ അതിനുള്ളില്‍ ഇരിക്കുന്നവരെ വ്യക്തമായി കാണാനാവില്ല. </b><br />
<b><br />ആ കാലത്ത് വീടിന്നു മുന്നിലുള്ള റോഡില്‍ ഗതാഗതം കുറവായിരുന്നു. പേരിന്ന് ഒരു ബസ്സ് പോലും ഉണ്ടായിരുന്നില്ല. വല്ലപ്പോഴും ഒരു കാറോ ലോറിയോ അതിലെ കടന്നുപോയാലായി. കാളവണ്ടി, സൈക്കിള്‍ എന്നീ വാഹനങ്ങളാണ് എന്നും കാണാറുള്ളത്. അതും വളരെക്കുറച്ചു മാത്രം. അപകടഭീഷണി ഒട്ടുമില്ലാത്തതുകൊണ്ട് വീട്ടുകാര്‍ വണ്ടി കാണാനുള്ള എന്റെ ഓട്ടം തടയാറില്ല.</b><br />
<b><br />പെട്ടെന്ന് ആരോ എന്റെ കവിളില്‍ തലോടുന്നതുപോലെ എനിക്കു തോന്നി. ഞാന്‍ തലയുയര്‍ത്തി നോക്കി. മുമ്പില്‍ ഒട്ടും പരിചയമില്ലാത്ത ഒരു സ്ത്രീ.</b><br />
<b><br />'' കുട്ടാ '' അവരെന്റെ കീഴ്ത്താടിയില്‍ പിടിച്ചു ചെറുതായൊന്നു കുലുക്കി ആ വിരലുകളില്‍ ചുംബിച്ചുകൊണ്ട് ചോദിച്ചു '' എന്താ ഇവിടെ ഒറ്റയ്ക്ക് നില്ക്കുന്ന് ''.</b><br />
<b><br />'' വണ്ടി കാണാന്‍ വന്നതാ '' ഞാന്‍ മറുപടി നല്കി.</b><br />
<b><br />'' കുട്ടന്റെ വീട് എവിട്യാ ''.</b><br />
<b><br />ഞാന്‍ വീടിന്നു നേരെ വിരല്‍ ചൂണ്ടി.</b><br />
<b><br />'' അപ്പോള്‍ തമ്പുരാന്കുട്ടിയാണല്ലേ ''.</b><br />
<b><br />അതെന്താണെന്ന് എനിക്കു മനസ്സിലായില്ല. ഞാന്‍ മിണ്ടാതെ നിന്നു.</b><br />
<b><br />'' എന്താ കുപ്പായം ഇടാത്തത് ''.</b><br />
<b><br />'' എനിക്ക് അയക്കോലിന്ന് എടുക്കാനെത്തില്ല ''.</b><br />
<b><br />'' അമ്മടെ അടുത്തു പറഞ്ഞ് എടുക്കണം. കുപ്പായം ഇട്ടില്ലെങ്കില്‍ കുട്ടന് എന്നെപ്പോലെ കറുക്കും ''.</b><br />
<b><br />അപ്പോഴാണ് ഞാനവരെ നല്ലതുപോലെ ശ്രദ്ധിച്ചത്. ഏതോ വീട്ടില്‍ കണ്ട ദേവിയുടെ ചിത്രത്തിലുള്ളതുപോലെ മനോഹരമായ മുഖം. സമൃദ്ധമായ കറുത്തു ചുരുണ്ട മുടി കുളികഴിഞ്ഞ് ചീകി ഒതുക്കി പിന്നില്‍ തുമ്പുകെട്ടി ഇട്ടിട്ടുണ്ട്. നെറ്റിയില്‍ ഭസ്മക്കുറി. ചിരിക്കുമ്പോള്‍ കാണുന്ന നിരയൊത്ത പല്ലുകളെ മുറുക്കി ചുവപ്പിച്ച ചുണ്ടുകള്‍ മറയ്ക്കുന്നുണ്ട്. അലക്കി വെളുപ്പിച്ച മുണ്ടാണ് അവര്‍ ഉടുത്തിരിക്കുന്നത്. വേറൊരു മുണ്ടുകൊണ്ട് ദേഹം മറച്ചിരുന്നു. ജാക്കറ്റ് ഇട്ടിട്ടില്ല. കറുത്ത എണ്ണമയമുള്ള ദേഹത്തു തട്ടി സൂര്യവെളിച്ചം ചിതറി തെറിക്കുന്നു. </b><br />
<b><br />'' ഇവിടെ ഇങ്ങിനെ ഒറ്റയ്ക്ക് വന്ന് നില്‍ക്കരുത്. ആരെങ്കിലും പിടിച്ചിട്ടു പോയാലോ ? '' അവര്‍ വാത്സല്യപൂര്‍വ്വം എന്റെ ശിരസ്സില്‍ തലോടിയിട്ട് നടന്നുപോയി.</b><br />
<b><br />'' മുത്തശ്ശീ, ഇന്നൊരു കാര്യം ഉണ്ടായി '' അന്നു രാത്രി മുത്തശ്ശിയെ കെട്ടി പിടിച്ച് കിടക്കുമ്പോള്‍ ഞാന്‍ പറഞ്ഞു '' വണ്ടി കാണാന്‍ പോയപ്പോള്‍ ഒരു സ്ത്രീ എന്റെ കവിളില്‍ തൊട്ടു ''.</b><br />
<b><br />'' ആരാ ആള് ''.</b><br />
<b><br />'' അതെനിക്കറിയില്ല. പക്ഷെ നല്ല ഭംഗീണ്ട്. കണ്ടാല്‍ ഭഗവതിയെപ്പോലെ തോന്നും ''.</b><br />
<b><br />'' എന്താ അവളുടെ വേഷം. കാണാനെങ്ങിനെയുണ്ട് ''.</b><br />
<b><br />'' നല്ലോണം കറുത്തിട്ടാണ്. ചുരുണ്ട മുടിയുണ്ട്. നെറ്റീല് ഭസ്മം തൊട്ടിട്ടുണ്ട്. വെറ്റില മുറുക്കി ചുണ്ടൊക്കെ ചൊകചൊകാനാക്കീട്ടുണ്ട്. വെളുത്ത മുണ്ട് ചുറ്റീട്ടുണ്ട്. മേത്ത് വേറൊരുമുണ്ട് ഇട്ടിട്ടുണ്ട്. ബ്ലൌസ്സ് ഇട്ടിട്ടില്ല '' സാമാന്യം നല്ലൊരു വിവരണം ഞാന്‍ നല്കി.</b><br />
<b><br />'' ഇങ്ങിനെ പറഞ്ഞാല്‍ എനിക്കെങ്ങിനേയാ ആളെ മനസ്സിലാവ്വാ ''.</b><br />
<b><br />'' അതേയ് മുത്തശ്ശി. ലോകത്തിലേക്ക് ഏറ്റവും ചന്തൂള്ള ആളാ അവര്‍ ''.</b><br />
<b><br />'' അമ്മേ, മഹാമായേ. കലികാലവൈഭവം എന്നല്ലാതെ എന്താ പറയേണ്ടത്. ചെക്കന്റെ ഒരുജാതി കൂട്ടം കേട്ടില്ലേ '' മുത്തശ്ശി ഉറക്കെ ആത്മഗതം ചെയ്തു. എന്നിട്ട് എന്നോടായി ഇങ്ങിനെ പറഞ്ഞു </b><br />
<b><br />'' മുട്ടേന്ന് വിരിഞ്ഞ് ഇറങ്ങീട്ടില്ല. അപ്പോഴേക്കും പെണ്ണുങ്ങളുടെ ചന്തം നോക്കാന്‍ തുടങ്ങി. ഇനി ഇമ്മാതിരി വര്‍ത്തമാനം പറഞ്ഞാല്‍ അടിച്ച് നിന്റെ തോല് ഞാനെടുക്കും ''.</b><br />
<b><br />ആ ഭാവമാറ്റം ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല. മുത്തശ്ശിയോടു പിണങ്ങി ഞാന്‍ ചുമരോരത്തേക്ക് തിരിഞ്ഞു കിടന്നു.<br /><br /> </b></div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com5tag:blogger.com,1999:blog-5229194494130351578.post-24660923251584995522014-12-30T21:27:00.000-08:002014-12-30T21:27:29.510-08:00വാസ്തുബലി.<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<b>നേരത്തെ ഉണ്ടായിരുന്ന എന്റെ വീട്ടില്‍ താമസം തുടങ്ങിയിട്ട് ഏറെ നാളാവുന്നതിന്നുമുമ്പാണ് അയാളെ പരിചയപ്പെടുന്നത്. എന്റെ ഒരു സുഹൃത്തിനോടൊപ്പം ഒരു ഞായറാഴ്ച ദിവസം അയാള്‍ എന്നെ കാണാന്‍ വന്നതായിരുന്നു. <br /><br />'' അറിയില്ലേ '' സുഹൃത്ത് എന്നോട് ചോദിച്ചു '' മെമ്പറാണ് ''.<br /><br />ഞാന്‍ അയാളെ നോക്കി. അറുപത് അറുപത്തഞ്ചു വയസ്സ് പ്രായം തോന്നിക്കും. അലക്കി വെളുപ്പിച്ച മല്ലുമുണ്ടും തോര്‍ത്തുമാണ് വേഷം. ഒരു കാലന്‍കുട കയ്യിലുണ്ട്. അയാള്‍ കൈകൂപ്പിത്തൊഴുതു.<br /><br />'' വരൂ '' ഞാന്‍ ഇരുവരേയും അകത്തേക്ക് ക്ഷണിച്ചു.<br /><br />'' വന്നത് ഒരു കാര്യത്തിനാണ് '' ഇരുന്നശേഷം അയാള്‍ പറഞ്ഞു.<br /><br />'' എന്താ വേണ്ടത് ''.<br /><br />'' ഈ വീടിന്റെ പ്ലാന്‍ തര്വോ. മകള്‍ക്ക് വീടുണ്ടാക്കാനാണ് ''.<br /><br />'' അതിനെന്താ വിരോധം '' ഞാന്‍ പ്ലാന്‍ കൊടുത്തു എന്നു മാത്രമല്ല വീടിന്റെ എല്ലാ ഭാഗവും കാണിച്ചു കൊടുക്കുകയും ചെയ്തു.<br /><br />'' പുരപണി കഴിഞ്ഞു. ലേശം തേപ്പും നിലം പണിയും ബാക്കിയുണ്ട്. ഇടവത്തില്‍ കയറിയിരിക്കണം എന്നാണ് മോഹം '' പിന്നീടൊരിക്കല്‍ റോഡില്‍വെച്ച് കണ്ടപ്പോള്‍ അയാള്‍ പറഞ്ഞു '' പാലു കാച്ചുമ്പോള്‍ സാറ് വരണം. ഞാന്‍ വീട്ടിലേക്ക് വിളിക്കാന്‍ വരുന്നുന്നുണ്ട് ''.<br /><br />പിന്നീടെന്നോ അയാള്‍ ക്ഷണിക്കാന്‍ വന്നതായി അമ്മ പറഞ്ഞിരുന്നു. എന്തോ അസൌകര്യം കാരണം എനിക്ക് പോവാന്‍ കഴിഞ്ഞില്ല.<br /><br />ഏതാനും മാസങ്ങള്‍ കടന്നുപോയി. മെമ്പറുടെ മകളും മരുമകനും ആത്മഹത്യ ചെയ്തു എന്ന വാര്‍ത്തയാണ് ഒരുദിവസം ഞാന്‍ കേട്ടത്.<br /><br />കുടിപാര്‍പ്പിന്ന് വിളിച്ചിട്ട് ചെല്ലാഞ്ഞതില്‍ എനിക്ക് വിഷമം തോന്നി. ഞാന്‍ സൈക്കിളില്‍ അവിടേക്ക് പുറപ്പെട്ടു.<br /><br />പുതിയ വീടിന്റെ മുറ്റത്ത് ജഡങ്ങള്‍ കിടത്തിയിട്ടുണ്ട്. ഇരുവരുടേയും തൊലിക്ക് ഒരു നിറവ്യത്യാസം.<br /><br />'' എന്താ സംഭവം '' അടുത്തു കണ്ട ഒരാളോട് ഞാന്‍ ചോദിച്ചു.<br /><br />'' രാത്രി മൂത്രം ഒഴിക്കാന്‍ പുറത്തേക്ക് ഇറങ്ങിയ സമയത്ത് ആ പെണ്ണിനെ വലിച്ച് കിണറ്റിലിട്ട് അവനും ചാടിയതാണത്രേ. ദേഹം കണ്ട്വോ. വെള്ളത്തില്‍ കിടന്നിട്ടാ ഈ നിറവ്യത്യാസം ''.<br /><br />'' എന്താ കാരണം ''.<br /><br />'' അതറിയില്ല. പോലീസ് വരാന്‍ കാത്തിരിക്കുകയാണ്. എന്നിട്ടു വേണം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ കൊണ്ടു പോവാന്‍ ''.<br /><br />എന്റെ മനസ്സിലൂടെ ചിന്തകള്‍ കടന്നു വരാന്‍ തുടങ്ങി. മകള്‍ക്ക് ഒരു വീട് എത്ര താല്‍പ്പര്യത്തോടെയാണ് അയാള്‍ ഉണ്ടാക്കിക്കൊടുത്തത്. അവളതില്‍ സന്തോഷത്തോടെ കഴിയുമെന്ന് ആ മനുഷ്യന് മോഹിച്ചു കാണും. വയസ്സുകാലത്ത് അയാള്‍ക്ക് വല്ലാത്തൊരു ദൌര്‍ഭാഗ്യമാണ് നേരിടേണ്ടി വന്നത്. മനുഷ്യന് എന്തൊക്കേയോ മോഹിക്കുന്നു, മറ്റു ചിലത് സംഭവിക്കുന്നു. വിധി എന്നു പറയുന്നത് ഇതായിരിക്കും . <br /><br />തോര്‍ത്തുമുണ്ടുകൊണ്ട് ഇടയ്ക്കിടെ കണ്ണീരൊപ്പി പുതിയ വീടിന്റെ മുന്‍വശത്തെ തിണ്ണയിലിരിക്കുന്ന അയാളുടെ അടുത്തേക്ക് ഞാന്‍ ചെന്നില്ല. ചെല്ലാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം അല്‍പ്പനേരംകൂടി അവിടെനിന്ന് ഞാന്‍ തിരിച്ചുപോന്നു.</b></div>
</div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com15tag:blogger.com,1999:blog-5229194494130351578.post-4377639853827260712014-12-06T08:12:00.005-08:002014-12-06T08:12:38.109-08:00ഭാഗവതര്‍.<div dir="ltr" style="text-align: left;" trbidi="on">
<b>'' എന്താ ഒരു ചൂട്. കന്നിമാസത്തെ വെയില് കള്ളനും കൂടി കൊള്ളില്ല എന്ന് പറയുന്നത് വെറുതെയല്ല '' ഉഴുതു കഴിഞ്ഞ വയല്‍ നോക്കി വന്നതിന്നു ശേഷം ഭാര്യ പറഞ്ഞു '' നാലു ദിവസം ഇങ്ങിനെ നിന്നാല്‍ പാടത്തെ വെള്ളം വറ്റും. പിന്നെ ഞാറുപാകാന്‍ പറ്റില്ല. അതിനു മുമ്പ് കിളയ്ക്കാന്‍ ഒരാളെ ഏര്‍പ്പാടാക്കണം ''.<br /><br />മൂന്നു നാലു ദിവസമായി ഇത് പറയാന്‍ തുടങ്ങിയിട്ട്. അന്വേഷിക്കാത്ത കുറ്റമല്ല. കോട്ടായിയില്‍ നിന്നാണ് കൃഷിപ്പണിക്ക് ഒരാള്‍ വരാറുള്ളത്. അവിടെ തിരക്കിട്ട പണി നടക്കുകയാണ്. അതു കഴിഞ്ഞ ശേഷമേ അയാള്‍ വരികയുള്ളു. <br /><br />സമീപ പ്രദേശങ്ങളില്‍ അന്വേഷിച്ചു പാകത്തിന് ഒരാളെ കിട്ടണ്ടേ. കെട്ടുപണിക്ക് പോവാനാണ് ആളുകള്‍ക്ക് താല്‍പ്പര്യം. അതാവുമ്പോള്‍ ചളിയില്‍ ഇറങ്ങേണ്ടാ. <br />തരക്കേടില്ലാത്ത കൂലിയും കിട്ടും. <br /><br />'' കണ്ണാ, എവിടെ നിന്നെങ്കിലും കുട്ടി ഒരാളെ പണിക്ക് സംഘടിപ്പിക്ക് '' ഇളയ മകനോട് ഞാന്‍ പറഞ്ഞു '' വരമ്പ് പൊതിയുന്നത് പതിവ് പണിക്കാരന് വന്നിട്ടു മതി. ഞാറ് ഇടുന്ന ഭാഗത്ത് ചെറുതായി ഒരുവരമ്പിട്ട് മണ്ണ് ലെവലാക്കി അയാള്‍ പൊയ്ക്കോട്ടെ ''.<br /><br />മകന് '' നോക്കട്ടെ '' എന്ന് പറഞ്ഞുവെങ്കിലും എനിക്ക് അത്ര പ്രതീക്ഷയൊന്നും <br />ഉണ്ടായിരുന്നില്ല. പക്ഷെ പിറ്റേന്നു കാലത്ത് പണിക്ക് ആളെത്തി.<br /><br />'' കിളയ്ക്കാന്‍ ആള് വന്നിട്ടുണ്ട് '' ഭാര്യ വിളിച്ചതും വായിച്ചുകൊണ്ടിരുന്ന പേപ്പര്‍ മടക്കിവെച്ച് ഞാനെത്തി.<br /><br />അഞ്ചടിയില്‍ താഴെ പൊക്കമുള്ള കറുത്ത് തടിച്ച ഒരു മനുഷ്യന് മുറ്റത്ത് നില്‍പ്പുണ്ട്. നെറ്റിയില്‍ ചന്ദനക്കുറി തൊട്ട് അതിനു നടുവില്‍ കുങ്കുമംകൊണ്ട് പൊട്ടിട്ടുണ്ട്. പുറകോട്ട് ചീകി ഒതുക്കിയ നീട്ടി വളര്‍ത്തിയ മുടി അയാളെ ഒരു നര്‍ത്തകനെപോലെയുള്ള തോന്നിച്ചു. തൂവെള്ള ഷര്‍ട്ടും മുണ്ടും തോളിലിട്ട തോര്‍ത്തുമാണ് വേഷം. ഇയാളാണോ കിളക്കാന്‍ </b><br />
<b>എത്തിയിരിക്കുന്നത്? എനിക്ക് അത്ഭുതം തോന്നി.<br /><br />'' പണിക്ക് ആളെ അന്വേഷിച്ചു എന്ന് കേട്ടു '' അയാള്‍ പറഞ്ഞു.<br /><br />'' ഉവ്വ്. പാടത്താണ്- പണി '' ഞാന്‍ മറുപടി നല്കി '' ഞാറിടാണ്‍ കുറച്ചു സ്ഥലം കൊത്തി ക്കിളച്ച് ലെവലാക്കണം. എന്നിട്ട് അതിനുചുറ്റും ഒരു ചെറിയ വരമ്പും ഇടണം ''.<br /><br />'' ശരി. കൈക്കോട്ട് എവിടെ '' അയാള്‍ തയ്യാറായി.<br /><br />'' ആദ്യം കൂലി എത്രയാ എന്ന് പറയിന്‍. പണി കഴിഞ്ഞ് നിങ്ങള്‍ എന്തെങ്കിലും ചോദിച്ചാല്‍ തരാന്‍ പറ്റില്ല '' ഭാര്യ ഇടപെട്ടു.<br /><br />'' ഇവിടെ എത്രയാ കൊടുക്കാറ് ''.<br /><br />'' നാനൂറ് ''.<br /><br />'' എന്നാല്‍ അതു തന്നാല്‍ മതി ''.<br /><br />'' പത്തു മണി കഴിഞ്ഞാല്‍ വന്നോളിന്‍. ചായയും പലഹാരവും തരാം ''.<br /><br />അയാളോടൊപ്പം ഞാന്‍ ചെന്നു നിലം ഒരുക്കാനുള്ള ഭാഗം കാണിച്ചു കൊടുത്ത് തിരിച്ചു പോന്നു. <br /><br />പത്തരയായിട്ടും അയാളെ കാണാഞ്ഞതിനാല്‍ ഞാന്‍ അന്വേഷിച്ചു ചെന്നു. ഷര്‍ട്ടും <br />മുണ്ടും അഴിച്ചുവെച്ച് ഒരു തോര്‍ത്തു മുണ്ടു ചുറ്റി അയാള്‍ കിള പണിയില്‍ <br />മുഴുകിയിരിക്കുകയാണ്. വേറാരെങ്കിലും ചെയ്യുകയാണെങ്കില്‍ തീരുന്നതിന്റെ പാതിപോലും പണി നീങ്ങിയിട്ടില്ല.<br /><br />'' വല്ലാത്ത വെയില്. തല ചുറ്റുന്നതുപോലെ '' എന്നോടൊപ്പം വീട്ടിലേക്ക് നടക്കുന്നതിന്നിടയില്‍ അയാള്‍ പറഞ്ഞു.<br /><br />സുന്ദരി കൊടുത്ത ഇഡ്ഢലിയും സാമ്പാറും കഴിച്ച് ചായയും കുടിച്ച് അയാള്‍ എഴുന്നേറ്റു.<br /><br />'' ആഹാരം അകത്ത് ചെന്നപ്പോള്‍ ഒരു ഉഷാര്‍ വന്നു. ഇനി പണി ദാ എന്ന് പറയുമ്പോഴേക്ക് തീരും '' അയാള്‍ ഒട്ടും സമയം കളയാതെ നടന്നു.<br /><br />പന്ത്രണ്ടര ആയപ്പോഴേക്ക് അയാള്‍ തിരിച്ചു പോന്നു.<br /><br />'' ഒരുവിധം തീര്‍ത്തിട്ടുണ്ട് '' അയാള്‍ പറഞ്ഞു '' ഇനി വയ്യാ ''.<br /><br />'' എന്തു പറ്റി ''.<br /><br />'' ഒന്നാമത് എനിക്ക് ഇതൊന്നും ചെയ്ത ശീലമില്ല. പോരാത്തതിന്ന് വല്ലാത്ത ക്ഷീണവും ''.<br /><br />'' പിന്നെന്തിനാ പണിക്ക് വന്നത് ''.<br /><br />'' ഞാന്‍ ഭാഗവതരാണ്. കുറച്ചായിട്ട് പരിപാടിയൊന്നും കിട്ടാറില്ല. എന്തെങ്കിലും കിട്ട്വോലോ എന്നു വിചാരിച്ച് വന്നതാണ് ''.<br /><br />'' വരിന്. എന്തായി എന്ന് നോക്കട്ടെ ''.അയാളോടൊപ്പം ഞാന്‍ പാടത്തേക്ക് ചെന്നു. ഉദ്ദേശിച്ചതുപോലെ ഒന്നും ആയിട്ടില്ല. വേറെ ആരേയെങ്കിലും വിളിച്ച് ബാക്കി ചെയ്യേണ്ടി വരും. അല്ലാതെ നിവൃത്തിയില്ല.<br /><br />വീട്ടിലെത്തിയതും അയാള്‍ പൈപ്പില്‍ നിന്ന് വെള്ളമെടുത്ത് മുഖവും കയ്യും കാലും കഴുകി വസ്ത്രം മാറ്റി. ഞാന്‍ നൂറിന്റെ നാല് നോട്ടുകള്‍ നീട്ടി.<br /><br />'' ഇതു മതി '' മൂന്നെണ്ണം എടുത്ത് ഒരു നോട്ട് തിരികെ തന്ന് കൈകൂപ്പി തൊഴുത് അയാള്‍ നടന്നു. അയാള്‍ പോവുന്നതും നോക്കി ഞാനിരുന്നു.</b></div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com11tag:blogger.com,1999:blog-5229194494130351578.post-83834603258117858402014-09-21T19:25:00.001-07:002014-09-21T19:25:28.750-07:00ബിജ്നി.<div dir="ltr" style="text-align: left;" trbidi="on">
<b>ഞങ്ങളുടെ മൂത്തമകന് ഗുരുവായൂരില്‍വെച്ച് ചോറുകൊടുക്കാമെന്ന് നേര്‍ന്നത് എന്റെ അമ്മയായിരുന്നു. ചോറൂണ്ണിന്ന് ചെല്ലുന്നതുവരെ കുട്ടിക്ക് പേരിടേണ്ട കാര്യത്തില്‍ </b><br />
<b>ഞങ്ങള്‍ തീരുമാനത്തിലെത്തിയിരുന്നില്ല. ആ കാര്യം ഗൌരവമായി ചിന്തിച്ചിരുന്നില്ല എന്നതാണ് സത്യം. <br /><br />'' ഗുരുവായൂരില്‍വെച്ച് ആവുമ്പോള്‍ ഭഗവാന്റെ പേരുതന്നെയാവണം '' എന്ന് അമ്മ പറഞ്ഞപ്പോള്‍ മറിച്ചൊന്നും ചിന്തിക്കാതെ അവന് '' ഉണ്ണികൃഷ്ണന് '' എന്ന് പേരിട്ടു. <br /><br />രണ്ടാമത്തെ പുത്രന്റെ ചോറൂണും ഗുരുവായൂരിലായതിനാല്‍ മുന്‍ഗാമിയുടെ പേരിന്ന് ചെറിയൊരു ഭേദഗതി വരുത്തി. അവന് '' കൃഷ്ണനുണ്ണി '' ആയി.<br /><br />എന്നാല്‍ ഈ രണ്ടു പേരുകള്‍ക്കും വിളിപ്പേര് ആവാനുള്ള ഭാഗ്യംപോലും ഉണ്ടായില്ല. <br /><br />എല്‍.കെ.ജി.യില്‍ മൂത്തമകനെ ചേര്‍ത്ത സമയത്ത് എന്റെ ഭാര്യ കുട്ടിയുടെ പേര് പരിഷ്ക്കരിച്ചു. '' ഉണ്ണികൃഷ്ണന് '' എന്ന പേര് '' ബിജോയ് '' ക്ക് വഴി മാറി. പേരുകള്‍ തമ്മിലുള്ള സാദൃശ്യം നില നിര്‍ത്താന്‍ രണ്ടാമന്റെ പുത്രന്റെ പേര് '' ബിനോയ് '' എന്നാക്കി.<br /><br />മൂന്നാമതും ഗര്‍ഭം ധരിച്ചപ്പോള്‍ '' ഇത്തവണ തീര്‍ച്ചയായും പെണ്കുട്ടിയാവും '' എന്ന് ഭാര്യ ഉറപ്പിച്ചുപറഞ്ഞു.<br /><br />'' അതെങ്ങിനേയാടോ ഉറപ്പിച്ച് പറയാന്‍ സാധിക്കുക '' ഞാന്‍ ചോദിച്ചു.<br /><br />'' അത് അങ്ങിനെയാണ്. രണ്ടു പ്രാവശ്യവും ഗര്‍ഭം ഉണ്ടായപ്പോള്‍ എനിക്ക് ഛര്‍ദ്ദി ഉണ്ടായിരുന്നു. ഇത്തവണ അതില്ല '' ഭാര്യ പറഞ്ഞു '' പോരാത്തതിന്ന് ഇക്കുറി എരിവും പുളിയും മധുരവും ഒക്കെ ഒരുപോലെ ഇഷ്ടം തോന്നുന്നുണ്ട് ''.<br /><br /> രണ്ടു മക്കളുടെ പേര് ഭാര്യ തീരുമാനിച്ച അവസ്ഥയ്ക്ക് ഉണ്ടാവാന്‍ പോവുന്ന കുട്ടിയുടെ പേര് ഞാന്‍ കണ്ടെത്തുമെന്ന് മനസ്സില്‍ നിശ്ചയിച്ചു. <br /><br />എന്താണ്- പേരിടേണ്ടത് എന്ന് ഞാന്‍ പലവട്ടം ചിന്തിച്ചു. എന്തായാലും അത് രണ്ടുപേരുടേയും പേരിനോട് സാമ്യമുള്ളതായിരിക്കണം. എങ്കിലല്ലേ പറയാനും <br />കേള്‍ക്കാനും ഒരു രസമുണ്ടാകൂ.<br /><br />ബിജോയിയും ബിനോയിയും എന്റെ മനസ്സില്‍ പലവട്ടം വീണുരുണ്ടു. ഒടുവില്‍ <br />ഇതാ കിടക്കുന്നു നല്ല കിടിലന്‍ പേര് '' ബിജ്നി ''. ആ പേര് ഞാന്‍ ഭാര്യയില്‍ <br />നിന്നുപോലും മറച്ചുവെച്ചു. തക്ക സമയത്തേ ആ രഹസ്യം പരസ്യമാക്കുകയുള്ളു. അപ്പോഴുണ്ടാവുന്ന ത്രില്‍ ഞാന്‍ പലകുറി മനസ്സില്‍ അനുഭവിച്ചറിഞ്ഞു.<br /><br />രണ്ടാമന്റെ മൂന്നാം പിറന്നാള്‍ കഴിഞ്ഞതിന്റെ പിറ്റേ ദിവസം കാലത്ത് ഞാന്‍ പത്രം </b><br />
<b>വായിച്ചിരിക്കുമ്പോള്‍ ഭാര്യ മുറ്റമടിക്കുകയാണ്. ആ പണി തീര്‍ത്ത് ചൂല് ഒരു ഭാഗത്ത് വെച്ചശേഷം അവള് എന്റെ അടുത്തെത്തി.<br /><br />'' എനിക്കെന്തോ വയ്യാ എന്ന് തോന്നുന്നു '' അവള് പറഞ്ഞു.<br /><br />'' ആസ്പത്രിയിലേക്ക് പോയാലോ '' ഞാന്‍ ചോദിച്ചു.<br /><br />'' വേണ്ടാ. എനിക്ക് സുധാക്ലിനിക്കിലേക്ക് പോയാല്‍ മതി. രണ്ടാമത്തെ കുട്ടിയെ അവിടെയല്ലേ പ്രസവിച്ചത് ''.<br /><br />'' എന്നാല്‍ വേഗം പോയി കാറ് വിളിച്ചിട്ടു വാ '' ഞങ്ങളുടെ സംഭാഷണം കേട്ട് അടുക്കളയില്‍ നിന്നു വന്ന അമ്മ പറഞ്ഞു.<br /><br />'' കാറൊന്നും വേണ്ടാ. എനിക്ക് അത്ര വയ്യായയൊന്നുമില്ല. ഞങ്ങള്‍ മെല്ല നടന്നു പൊവാം ''.<br /><br />പത്തായപ്പുരക്കാരുടെ പൊറ്റക്കണ്ടവും ഇടുങ്ങിയ വയല്‍വരമ്പുകളും കടന്ന് റെയില്‍വേലൈന്‍ താണ്ടി അവള് മുമ്പേ നടന്നു. <br /><br />സുധാ ക്ലിനിക്കിലെ ബാലന് ഡോക്ടറും അദ്ദേഹത്തിന്റെ ഭാര്യയും ഞങ്ങളുടെ<br />പരിചയക്കാരാണ്. ഡോക്ടറുടെഭാര്യ മുമ്പ് മിഡ്വൈഫായി ജോലി ചെയ്തിരുന്നു.<br /><br />'' പെയിന്‍ തുടങ്ങിയിട്ടുണ്ട്. ദാസ് വീട്ടില്‍ പോയി അമ്മയെ വരാന്‍ പറയൂ '' അവര്‍ പറഞ്ഞു.<br /><br />മൂത്ത മകന് ജനിച്ചത് ഏപ്രില്‍ 28 നാണ്. രണ്ടാമന് നവമ്പര്‍ 28 ന്നും. ഇന്ന് വേറൊരു നവമ്പര്‍ 28. ബിജ്നി അവളുടെ ഏട്ടന്മാരുടെ പാരമ്പര്യം കാത്തു എന്ന് വീട്ടിലേക്ക് നടക്കുമ്പോള്‍ ഞാനോര്‍ത്തു.<br /><br />വിവരമറിഞ്ഞതും '' നീ വേഗം കുളിച്ച് ആഹാരം കഴിച്ച് അങ്ങോട്ട് വാ. ഞാനും കുട്ടികളും </b><br />
<b>കഴിച്ചു '' എന്നും പറഞ്ഞ് അമ്മ ക്ലിനിക്കിലേക്ക് നടന്നു.<br /><br />കുളിയും ഭക്ഷണം കഴിക്കലും പെട്ടെന്നാക്കി. കുട്ടികളേയും കൂട്ടി വീട് പൂട്ടി ഞാന്‍ ഇറങ്ങി. വഴിക്കുവെച്ച് അമ്മ തിരിച്ചുവരുന്നത് കണ്ടു.<br /><br />'' സുന്ദരി പ്രസവിച്ചു. ഇതും ആണ്‍കുട്ടിയാണ്- '' അമ്മ പറഞ്ഞു. ആ നിമിഷം ബിജ്നി എന്റെ</b><br />
<b> മനസ്സില്‍ നിന്ന് ചാടിയിറങ്ങി എങ്ങോട്ടോ ഓടി മറഞ്ഞു.<br /><br />'' പെണ്‍കുട്ടിയായില്ല എന്നു വിചാരിച്ച് നീ സങ്കടപ്പെടേണ്ടാ. ഇവര്‍ മൂന്നാളും വലുതായി </b><br />
<b>കല്യാണം കഴിക്കുമ്പോള്‍ മൂന്ന് പെണ്‍കുട്ടികള്‍ വരില്ലേ. അവരെ സ്വന്തം മക്കളായി കരുതിയാല്‍ മതി '' അമ്മ പറഞ്ഞു '' അവള്‍ക്ക് നിന്നേക്കാള്‍ സങ്കടമുണ്ട്. കുട്ടിയെ </b><br />
<b>നോക്കുംകൂടി ചെയ്യാതെ കരഞ്ഞുംകൊണ്ട് കിടപ്പായിരുന്നു. ഞാന്‍ സമാധാനിപ്പിച്ചു. നീയും </b><br />
<b>പറഞ്ഞു കൊടുക്ക്. ഞാന്‍ കുറച്ച് തുണികളെടുത്ത് ഇപ്പൊ വരാം '' താക്കോലും വാങ്ങി അമ്മ വീട്ടിലേക്ക് നടന്നു. അനിയന് കുട്ടിയെ കാണാനുള്ള ഉത്സാഹത്തില്‍ മക്കള്‍ രണ്ടാളും </b><br />
<b>റോഡിലൂടെ ഓടി.<br /><br />'' പത്തുമണി കഴിഞ്ഞാല്‍ പഞ്ചായത്ത് ഓഫീസില്‍ .ചെന്ന് കുട്ടി ജനിച്ച വിവരം അറിയിക്ക്. </b><br />
<b>അതിനുവേണ്ടി ഇനി ഒരു ദിവസം ലീവെടുക്കാതെ കഴിക്കാമല്ലോ '' ഫ്ലാസ്ക്കില്‍ കാപ്പിയും ഒരു ബാഗില്‍ മറ്റു സാധനങ്ങളുമായി എത്തിയതും അമ്മ എന്നോട് പറഞ്ഞു.<br /><br />പഞ്ചായത്ത് ഓഫീസിലേക്ക് നടക്കുമ്പോള്‍ പേരിനെക്കുറിച്ചുള്ള ആലോചന വീണ്ടും </b><br />
<b>മനസ്സില്‍ കടന്നുവന്നു. ഇത്തവണ ഏറെനേരം ചിന്തിക്കേണ്ടിവന്നില്ല.'' ബിജോയി '' യില്‍ </b><br />
<b>നിന്നും '' ബിനോയി '' യില്‍ നിന്നും '' ബിനോജ് '' എന്ന പേര് ഉരുത്തിരിഞ്ഞു<br /></b></div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com28tag:blogger.com,1999:blog-5229194494130351578.post-83374052898601938522014-06-21T05:17:00.000-07:002014-06-21T05:17:37.426-07:00എന്നെക്കാള്‍ എത്രയോ ഉയരെ.<div dir="ltr" style="text-align: left;" trbidi="on">
<b>രാവിലത്തെ നടത്തം കഴിഞ്ഞ് തിരിച്ചെത്തിയാല്‍ കുറച്ചു നേരം പേരക്കുട്ടികളോടൊത്ത് ചിലവഴിക്കും. കുളിയും നാമജപവും അതിന്നുശേഷമാണ്. അങ്ങിനെയുള്ള സമയത്താണ് അണ്ണന്റെ ഫോണ്‍ വന്നത്.<br />''അച്ഛനാണ് ഫോണ്‍'' കാള്‍ അറ്റന്‍ഡ് ചെയ്ത മകന് വിളിച്ചു പറഞ്ഞു.<br />ഞാന്‍ അകത്തു ചെന്ന് അവന്റെ കയ്യില്‍നിന്ന് റിസീവര്‍ വാങ്ങി.<br />''എടാ, ഇത ഞാനാ, വിശ്വംഭരന്" മറുഭാഗത്തു നിന്ന് അണ്ണന്റെ ശബ്ദം കേട്ടു.<br />''അണ്ണാ, എന്തൊക്കെയുണ്ട് വിശേഷം'' ഞാന്‍ അന്വേഷിച്ചു.<br />''ഓ,അങ്ങിനെ പോവുന്നു. നിനക്ക് എങ്ങിനെയുണ്ട്''.<br />'' സുഖംതന്നെ"".<br />''ഞാന്‍ വിളിച്ചത് ഒരു കാര്യം പറയാനാണ്. ഇന്ന് എന്റെ എഴുപതാമത്തെ പിറന്നാളാണ്"<br />''ഹാപ്പി ബെര്‍ത്ത്ഡേ" ഞാന്‍ ആശംസ അറിയിച്ചു.<br />''താങ്ക്സ്. ചെറിയൊരു ആഘോഷം ഉണ്ട്. നീ വരണം. വരുമ്പൊ സുന്ദരിയേയും മക്കളേയും പേരക്കുട്ടികളേയും കൂട്ടിക്കോ ''.<br />''ഉറപ്പായിട്ടും വരാം"<br />''എങ്കില്‍ വൈകുന്നേരം അഞ്ചു മണിയോടെ കഞ്ചിക്കോട് അട്ടപ്പള്ളത്തുള്ള മരിയന്‍ വില്ലേ ജിലേക്ക് വാ. പരിപാടി അവിടെവെച്ചാണ്".<br />അങ്ങോട്ടുള്ളവഴി അണ്ണന് പറഞ്ഞുതന്നെങ്കിലും എനിക്കത് മനസ്സിലായില്ല. കുറെ കഴിഞ്ഞ് ഞാന്‍ വീണ്ടുംവിളിച്ചു. ഫോണെടുത്തത് അണ്ണന്റെഭാര്യ കാര്‍ത്ത്യായനിമാഡമാണ്. അവര്‍ കുറച്ചുകൂടി വ്യക്തമായി പറഞ്ഞു തന്നു.<br />''ഇനിയെന്തെങ്കിലും സംശയമുണ്ടെങ്കില്‍ വരുന്ന വഴിക്ക് വിളിച്ചു ചോദിച്ചോളൂ. പറഞ്ഞു തരാം". അവര്‍ തന്ന മൊബൈല്‍ നമ്പര്‍ ഞാന്‍ കുറിച്ചുവെച്ചു.<br />വൈകുന്നേരം എനിക്കും സുന്ദരിക്കുമൊപ്പം മൂത്ത മകനും ഇളയമകനും പുറപ്പെട്ടു. രണ്ടാ മനും ഭാര്യയും വന്നില്ല. കുട്ടികളെ പരിപാടിക്ക് കൊണ്ടുപോവാനാവില്ല. എപ്പോഴാണ് അവരുടെ ശീലം മാറുക എന്നറിയില്ലല്ലോ.<br />പലരോടും വഴി ചോദിച്ച് അട്ടപ്പള്ളത്തെ സ്റ്റോപ്പിലെത്തി. അവിട്ന്നങ്ങോട്ട്മരിയന്‍ വില്ലേ ജിലേക്കുള്ള വഴി കാണിക്കുന്ന ചൂണ്ടു പലകകളുണ്ട്. പറഞ്ഞ സമയത്തു തന്നെ ഞങ്ങള്‍ സ്ഥലത്തെത്തി. അണ്ണന് സ്ഥലത്തില്ല.<br />''ഇപ്പോഴെത്തും" കാര്‍ത്ത്യായനി മാഡം പറഞ്ഞു "തൊട്ടടുത്ത് വേറൊരു സ്ഥലംകൂടിയുണ്ട്. അങ്ങോട്ട് പോയതാണ്". അവര്‍ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി അവിടം മുഴുവന്‍ കാണി ച്ചു തന്നു. അന്തേവാസികളില്‍ നല്ലൊരുപങ്കും മാനസീകാസ്വാസ്ഥ്യമുള്ളവരാണ്. അസുഖം ഭേദപ്പെട്ടവര്‍ ജോലികളില്‍ സഹായിക്കുമെന്ന് അവര്‍ പറഞ്ഞു. ഉറ്റവരും ഉടയവരും ഇല്ലാ ത്തവരും അവരാല്‍ ഉപേക്ഷിക്കപ്പെട്ടവരുമായ ഇത്തരം രോഗി കളെ പലകാലത്തായി പല ഭാഗത്തു നിന്നും കണ്ടെത്തി കൂട്ടിക്കൊണ്ടുവന്നതാണത്രേ. ഇവിടെ വന്നതിന്നു ശേഷം ഒട്ടേറെ രോഗികള്‍ക്ക് അസുഖം മാറി സാധാരണ ജീവിതം നയിക്കാറായിട്ടുണ്ടെന്നും അറിഞ്ഞപ്പോ ള്‍ അവരെ പരിചരിക്കാനായി ശിഷ്ടജീവിതം ഉഴിഞ്ഞുവെച്ച അണ്ണനോട് മനസ്സില്‍ തോന്നി യ ആദരവ് വര്‍ണ്ണിക്കാനാവില്ല.<br />നന്നായി കായ്ച്ചു നില്ക്കുന്ന ധാരാളം തെങ്ങുകള്‍ക്ക് പുറമേ പലതരം ചെടികളും വൃക്ഷ ങ്ങളും നിറഞ്ഞ സ്ഥലം കൌതുകത്തോടെ ഞങ്ങള്‍ നോക്കിനിന്നു. അവയ്ക്കിടയില്‍ ഒട്ടേറെ വാഴകള്‍ കായ്ച്ചു നില്ക്കുന്നു. പശുക്കള്‍, മുയലുകള്‍, താറാവ്, കോഴി, അരയന്നം എന്നി ങ്ങനെ പക്ഷി മൃഗാദികളെ വളര്‍ത്തുന്നുമുണ്ട്. <br />''പണി കുറെയൊക്കെ മൂപ്പര് ചെയ്യും. ഉച്ചയ്ക്ക് മുമ്പ് ഇങ്ങോട്ട് വരും. പിന്നെ വൈകീട്ടേ തിരിച്ചെത്താറുള്ള ''.<br />രണ്ടു ദശാബ്ദത്തോലമായി സ്പോണ്ടിലൈറ്റിസ് കാരണം ഒരു വശത്തേക്ക് ചെരിഞ്ഞ ശിര സ്സുമായിട്ടാണ് അണ്ണന് ഈ നിസ്വാര്‍ത്ഥ സേവനം ചെയ്തു വരുന്നത്. എന്റെ മനസ്സിലൂടെ അദ്ദേഹം പലപ്പോഴും പറയാറുള്ള വാക്കുകള്‍ കടന്നു വന്നു.<br />''എടാ ഉണ്ണ്യേ. നീ കര്‍ത്താവിനെ വിളിച്ചാല്‍ അദ്ദേഹം നിന്റെ മുമ്പിലെത്തും. കാരണം നീ അത്രയ്ക്ക് നല്ലവനാണ്".<br />ശാരീരികാവശതകളെ അവഗണിച്ച് പാവങ്ങളെ ശുശൃക്ഷിക്കാന്‍ പാടുപെടുന്ന അണ്ണനെ വിടെ, കേവലം ഒരു ജലദോഷം വരുന്നതിന്നുമുമ്പ് തലവഴി മൂടിപുതച്ച് കിടക്കുന്ന ഞാനെ വിടെ. അണ്ണന് എന്നേക്കാള്‍ എത്രയോ ഉയരത്തില്‍ ദൈവത്തിനരുകിലാണ്<br />ഞങ്ങള്‍ സംസാരിച്ചു നില്ക്കുമ്പോള് ഒരു യുവതി അടുത്തേക്ക് വന്നു. അസ്പഷ്ടമായ ശബ്ദത്തില്‍ അവരെന്തൊക്കേയോ കാര്‍ത്ത്യായനി മാഡത്തിനോട് പറഞ്ഞത്തിന്നുശേഷം നടന്നകന്നു.<br />"പരാതി പറഞ്ഞതാണ്" അവര്‍ പറഞ്ഞു "എപ്പോഴും മറ്റുള്ളവര്‍ ഉപദ്രവിക്കുന്നു എന്ന തോന്നലാണ് അവള്‍ക്ക്".<br />കുറച്ചകലെ കൊയമ്പത്തൂര് ഭാഗത്തേക്ക് ഒരു ഗുഡ്സ് ട്രെയിന്‍ പാഞ്ഞു പോയി. ഞങ്ങള്‍ മുന്‍വശത്തേക്ക് തിരിച്ചു.<br />'' അതാ വരുന്നുണ്ട്" കാര്‍ത്ത്യായനി മാഡം ചൂണ്ട്ക്കാട്ടി. ഒരു പ്ലാവിന് തെയ്യുമായിട്ടാണ് അണ്ണന് വന്നത്.<br />''സത്യം പറയാലോടാ ഉണ്ണ്യേ, നീ വരില്ല എന്നാ ഞാന്‍ കരുതിയത്. ഞാന്‍ പറയാതെ തന്നെ നിനക്കതിന്റെ കാരണം അറിയാം . എങ്കിലും ഞാന്‍ ഒരിക്കല്‍ കൂടി പറയ്യാണ്. നീ ഭൂലോക ഉഴപ്പനാണ്. എങ്ങിനെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാതിരിക്കണം എന്നതാണ് നിന്റെ നോട്ടം" അണ്ണന് ചിരിച്ചു കൊണ്ട് പറഞ്ഞു "ഞാന്‍ പോയി ഈ തെയ്യൊന്ന് വെക്കട്ടെ. എഴുപതാം പിറന്നാള്‍ പ്രമാണിച്ച് ഇതൊന്ന് വെക്കണം എന്ന് പലരും പറഞ്ഞു. അത് ചെയ്തില്ല എന്നു വരണ്ടാ".<br />അണ്ണന്റെ മകളും കുടുംബവും എത്താന്‍ വൈകിയതിനാല്‍ പരിപാടി തുടങ്ങാന്‍ അല്‍പ്പം വൈകി. അതിനു മുമ്പേ അന്തേവാസികള്‍ക്ക് ആഹാരം നല്കി. അവര്‍ വിശന്ന് ഇരുന്നു കൂടാ.<br />പ്രാര്‍ത്ഥനയ്ക്കുശേഷം സമൃദ്ധിയായ ഭക്ഷണം. എല്ലാം കഴിഞ്ഞ് ഞങ്ങള്‍ എഴുന്നേറ്റു.<br />''സന്തോഷായി നീനക്കും കുടുംബത്തിനും ദൈവം നല്ലതുവരുത്തട്ടെ '' യാത്ര പറയാന്‍ ചെന്ന എന്റെ കൈ പിടിച്ച് അണ്ണന് പറഞ്ഞു.<br />"അണ്ണാ, അണ്ണന്റെ എണ്‍പതാമത്തേയും തൊണ്ണൂറാമത്തേയും നൂറാമത്തേയും പിറന്നള് ഇവിടെവെച്ചുതന്നെ ആഘോഷിക്കണം" ഞാന്‍ പറഞ്ഞു"ദൈവം അതിനനുഗ്രഹിക്കട്ടെ".<br />അത് വെറുതെ പറഞ്ഞതായിരുന്നില്ല. തിരിച്ചുപോരുമ്പോള്‍ ഞാന്‍ ഇതേക്കുറിച്ചായിരുന്നു ചിന്തിച്ചിരുന്നത്. ഇത്തരം സദ്പ്രവര്‍ത്തികള്‍ കാരണമാണ് സമാധാനവും സന്തോഷവും ലോകത്ത് നിലനില്‍ക്കുന്നത്. ഇത്തരം നിഷ്ക്കാമകര്‍മ്മം അനുഷ്ഠിക്കുന്ന അണ്ണനെപ്പോലെ ഹൃദയത്തില്‍ കാരുണ്യമുള്ളവര്‍ക്ക് ദീര്‍ഘായുസ്സ് ഉണ്ടാവണം. എങ്കിലേ വളരെകാലം നല്ല പ്രവര്‍ത്തികള്‍ അവര്‍ക്ക് ചെയ്യാനാവൂ. ദൈവം അണ്ണന് ദീര്‍ഘായുസ്സ് നല്കട്ടെ എന്നാണ് എന്റെ പ്രാര്‍ത്ഥന.</b></div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com14tag:blogger.com,1999:blog-5229194494130351578.post-75515855784063415322014-02-27T10:47:00.000-08:002014-02-27T10:47:03.814-08:00ഹന്ത ഭാഗ്യം ജനാനം.<div dir="ltr" style="text-align: left;" trbidi="on">
<b>ബസ്സ് ഗുരുവായൂരിലെത്തുമ്പോൾ ഒരുമണി കഴിഞ്ഞിരുന്നു. പടിഞ്ഞാറേ നടയിൽ ബസ്സിറങ്ങി ഞാനും സുന്ദരിയും വേഗത്തിൽ നടന്നു. കുളത്തിൻറെ മറുവശത്തെത്തിയതും ബാഗും ചെരിപ്പും മൊബൈൽ ഫോണും ചെരിപ്പുകളും അവ സൂക്ഷിക്കുന്ന ഇടങ്ങളിൽ ഏൽപ്പിച്ച് മുൻവശത്തേക്ക് ഓടി. ഭാഗ്യവശാൽ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് അകത്തേക്ക് പ്രവേശിക്കുന്ന ഭക്തന്മാരെ പരിശോധിക്കുന്ന ഉദ്യോഗസ്ഥൻറെ മുന്നിൽ അഞ്ചോ ആറോ പേർ മാത്രം. അവരുടെ പുറകെ ഞങ്ങളും നിന്നു. നട അടക്കാനായതു കൊണ്ടാവാം പെട്ടെന്ന് ദർശനം കിട്ടി.<br /><br />'' ഈശ്വരാനുഗ്രഹംതന്നെ. ഇപ്പോൾ തൊഴാൻ പറ്റുമെന്ന് വിചാരിച്ചതേയില്ല '' ക്ഷേത്രത്തിൽ നിന്ന് പുറത്തു വന്നപ്പോൾ സുന്ദരി പറഞ്ഞു. <br /><br />ഏൽപ്പിച്ച മുതലുകൾ തിരിച്ചു വാങ്ങി. അടുത്തത് ഭക്ഷണം. അടുത്തു കണ്ട ഹോട്ടലിൽ കയറി. മുളകിൽ ചാലിച്ചെടുത്ത കറികളും ഉപ്പേരിയും വായിൽ വെക്കാൻ കൊള്ളില്ല. അൽപ്പം മോരു ചേർത്ത് കഴിച്ചെന്നുവരുത്തി അവിടെ നിന്നിറങ്ങി. താമസസൗകര്യം ഏർപ്പെടുത്തിയ ജോയ് ലോഡ്ജിൻറെ പേരു പറഞ്ഞു തന്നിട്ടുണ്ട്. മൂന്നുമണിയോടെ അങ്ങോട്ട് ചെല്ലാമെന്നു കരുതി മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന്നു മുന്നിൽ ഇരിക്കുമ്പോൾ ജോയിയുടെ ഫോൺ വന്നു.<br /><br />'' ദാസേട്ടൻ റൂമിലേക്ക് പോയില്ലേ '' അദ്ദേഹം ചോദിച്ചു. നാട്ടിലെത്തുമ്പോൾ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത് ജോയിയാണ്. ഒരു സൗഹൃദക്കൂട്ടയ്മയിലെ അംഗങ്ങളാണ് ഞങ്ങൾ രണ്ടുപേരും. എറണാകുളത്തുവെച്ച് നടത്തിയ ആദ്യത്തെ സംഗമത്തിൽ പങ്കെടുക്കണമെന്ന് ഉറച്ചതാണ്. അന്നുപുലർച്ചെ പത്മിനിയോപ്പോൾ മരിച്ചു. യാത്ര മുടങ്ങി. കൊച്ചിയിൽ കൂടിയ രണ്ടാമത്തെ സംഗമ ദിവസം കൊയ്ത്തായിരുന്നു. അന്നും പറ്റിയില്ല.<br /><br />'' ഇല്ല. ഡാൻസ് പ്രോഗ്രാം കാണാമെന്നു കരുതി ഇരിക്കുകയാണ് '' ഞാൻ പറഞ്ഞു.<br /><br />'' ലോഡ്ജിൽചെന്ന് എൻറെ പേരുപറഞ്ഞാൽ മതി. റൂം കിട്ടും ''. ഞങ്ങൾ എഴുന്നേറ്റു. യാത്ര ചെയ്തതിൻറെ ക്ഷീണമുണ്ട്. കുറച്ചുനേരം വിശ്രമിക്കണം. <br /><br />നാലുമണി കഴിഞ്ഞതും വാതിൽക്കൽ മുട്ടുന്ന ശബ്ദം കേട്ടു. സുന്ദരി എഴുന്നേറ്റു വാതിൽ തുറന്നു. മുന്നിൽ ജോയിയോടൊപ്പം ഒരു സ്ത്രീയും രണ്ടുകുട്ടികളുമെത്തി. ജോയിയെ കണ്ടതും എനിക്ക് മനസ്സിലായി. മനസ്സിലെ പരിപാടികളുടെ ഫോട്ടോകളിൽ കണ്ട ഓർമ്മയുണ്ട്.<br /><br />'' ദാസേട്ടാ. ഇതാരാണെന്ന് അറിയാമോ '' അദ്ദേഹം ചോദിച്ചു. എവിടേയോ കണ്ടതുപോലെ തോന്നുന്നുണ്ട്. ആരാണെന്ന് മനസ്സിലാവുന്നില്ല.<br /><br />'' ഇതാണ് മീനൂ '' ജോയ് പരിചയപ്പെടുത്തി.<br /><br />'' ദാസേട്ടൻകാണാൻ ഇതുപോലെയായിരിക്കും എന്ന് വിചാരിച്ചതേയില്ല. പ്രൊഫൈലിൽ ഏതോ ഒരു വയസ്സൻറെ ഫോട്ടോയിട്ട് ഞങ്ങളെ പറ്റിക്കുകയായിരുന്നു അല്ലേ '' മുഖത്തിൻറെ ഇരുപതു ശതമാനത്തോളം കയ്യേറിയ കണ്ണടയ്ക്ക് പുറകിൽ മീനുവിൻറെ കുസൃതി തുളുമ്പുന്ന കണ്ണുകൾ. '' വേഗം ആ ഫോട്ടോ മാറ്റി വേറൊന്ന് ഇട്ടോളൂ. ഇല്ലെങ്കിൽ ഞാനത് മാറ്റും '' മീനു ഭീഷണിപ്പെടുത്തി.<br /><br />'' വളരെ കുറച്ചുപേരേ ഉണ്ടാവൂ '' ജോയ് പറഞ്ഞു '' കെ.കെ. വന്നുകൊണ്ടിരിക്കുന്നു. കുറച്ച് കഴിയുമ്പോഴെത്തും. ഡാവിഞ്ചി സുരേഷും കുടുംബവും വരും. ഗീത ടീച്ചർ രാവിലെയെത്തും. വരുമെന്ന് പ്രതീക്ഷിച്ച നളിനച്ചേച്ചിക്ക് വരാൻ കഴിയില്ല. സുഖമില്ലാതെ ചികിത്സയിലാണ് ''.<br /><br />അവരെ നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്. പലവട്ടം എൻറെ കൺവെട്ടത്തു കൂടി അവർ കടന്നു പോയിട്ടുണ്ട്. എങ്കിലും ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല.ഞങ്ങൾ അവർക്ക് ഫോൺ ചെയ്തു. പരിപാടിയിൽ പങ്കെടുക്കണമെന്ന് അവർക്കും വിശ്വനാഥൻ സാറിനും മോഹമുണ്ട്. പക്ഷെ വരാൻ പറ്റാത്ത സാഹചര്യമാണ്.<br /><br />അൽപ്പ നേരത്തെ കുശലം പറച്ചിലിന്നുശേഷം ക്ഷേത്രത്തിലേക്ക് പോവാനുള്ള ഒരുക്കമായി. എൻറേയും സുന്ദരിയുടേയുംകൂടെ മീനുവും കുട്ടികളും പോന്നു. മൊബൈൽ ഫോണിൽ ജോയ് ഞങ്ങളുടെ നിരവധി ഫോട്ടോകളെടുത്തു. കിഴക്കെ നടയിലെ തിരക്കിൽ ജോയ് അലിഞ്ഞു ചേർന്നു.<br /><br />ഉച്ചത്തേതിനേക്കാൾ ആളുകളുണ്ടെങ്കിലും വലിയ തിരക്കില്ല. തൊഴാനുള്ള ക്യൂ വേഗം നീങ്ങി. '' ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം '' ഞാൻ വിഷ്ണു സഹസ്രനാമം ജപിക്കാൻ തുടങ്ങി. അകത്ത് ചുറ്റുവിളക്ക് തെളിയിക്കുന്ന സമയമാണ്. ഒരു തിരി ഞാനും കത്തിച്ചുവെച്ചു. <br /><br />ശ്രീകോവിലിന്ന് മുന്നിൽ തൊഴുകയ്യോടെ നിൽക്കുന്ന സമയത്ത് മനസ്സിനകത്ത് ഒരു മിന്നൽ. എഴുതാനിരിക്കുന്ന നോവലുകളുടെ ശൃംഖലയിലേക്ക് ഒരു കഥാതന്തു അതിഥിയായി എത്തി. എല്ലാം കണ്ടിട്ടും കാണാത്ത മട്ടിലിരിക്കുന്ന ദേവൻ ഒരു കഥാപാത്രമാവുകയാണ്. ഇത് ഞാൻ എഴുതും എന്ന് അവിടെവെച്ച് നിശ്ചയിച്ചു.<br /><br />തിരിച്ച് ലോഡ്ജിലെത്തിയപ്പോൾ കെ.കെ. എത്തിയതായി ജോയ് മീനുവിനെ അറിയിച്ചു. അവരെ തിരഞ്ഞ് മീനുവും കുട്ടികളും ഇറങ്ങി. അൽപ്പനേരം കഴിഞ്ഞ് ഞങ്ങളും. ഭക്ഷണം കഴിച്ച് ഓരോ കുപ്പി സെവൻഅപ്പും മിനറൽ വാട്ടറുമായി ഞാനും സുന്ദരിയും തിരിച്ചെത്തി.<br /><br />ആറു മണിക്കു മുമ്പ് ഉണർന്നെഴുന്നേറ്റു. രാവിലെ രണ്ടുപേർക്കും ചായ വേണം. <br /><br />'' ഇതിൽ വാങ്ങിയിട്ടു വരൂ '' സെവൻ അപ്പിൻറെ കുപ്പി സുന്ദരി കഴുകിത്തന്നു. അതുമായി ഞാൻ ഇറങ്ങി.<br /><br />'' ചില്ലറയുണ്ടോ '' ചായ ഒഴിക്കുന്നതിന്നു മുമ്പ് പീടികക്കാരൻ ചോദിച്ചു. എൻറെ കയ്യിൽ ചില്ലറയില്ല ''.<br /><br />'' എന്താ വില '' ഞാൻ അന്വേഷിച്ചു.<br /><br />'' എട്ടു രൂപ ''.<br /><br />'' ശരി. അഞ്ചെണ്ണം ഒഴിച്ചോളൂ '' ഞാൻ അമ്പതിൻറെ നോട്ട് നീട്ടി '' രണ്ട് കപ്പും വേണം ''.<br /><br />'' അതിന്ന് ഒരു രൂപ വേറെ വേണം '' അയാൾ പറഞ്ഞു. അഞ്ചുകപ്പുകളിലാണ് ഞാൻ ചായ വാങ്ങുന്നതെങ്കിലോ എന്നു ഞാൻ ചോദിച്ചില്ല. വാസ്തവത്തിൽ അയാൾക്ക് മൂന്ന് കപ്പുകൾ ലാഭമായിരിക്കുകയാണ്.<br /><br />'' എൻറെ കയ്യിൽ ഒരു രൂപയില്ല. ലോഡ്ജിൽ ചെന്ന് എടുത്തിട്ടു വരണം '' ഞാൻ പറഞ്ഞു.<br /><br />'' അത് പറ്റില്ല. ഇങ്ങിനെ പറഞ്ഞു പോവുന്നവർ പണം തരാറില്ല ''. <br /><br />'' ശരി. ബാക്കി ഒമ്പത് രൂപ നിങ്ങൾ വെച്ചോളൂ. ഞാൻ ഒരു രൂപ തരുമ്പോൾ അത് തന്നാൽ മതി. എനിക്ക് നിങ്ങളെ വിശ്വാസമാണ് '' ഞാൻ പറഞ്ഞു.<br /><br />'' സാറേ. എങ്ങിനേയാ ആളുകളെ വിശ്വസിക്കുക. ഇതാ ഈ നിൽക്കുന്ന കാറിലേക്കാണ് എന്നും പറഞ്ഞ് ചായ വാങ്ങിയിട്ടു പോയി മുങ്ങുന്നവരാണ് അധികം ആളുകൾ ''. അയാൾ പത്തുരൂപ എനിക്കു നീട്ടി. ഒരു ലിറ്റർ കുപ്പിയുടെ പകുതിയിലേറെ ചായയുണ്ട്. അതുമായി ഞാൻ ലോഡ്ജിലെത്തി. <br /><br />കുളിച്ചൊരുങ്ങി അമ്പലത്തിലേക്ക് പോവുമ്പോൾ കൊടുക്കാനുള്ള ഒരുരൂപ ഞാൻ അയാൾക്ക് കൊടുത്തു. ഒരു ചിരിയോടെ അയാളതു വാങ്ങി മേശയിലിട്ടു.<br /><br />ദർശനത്തിന്നുള്ള ക്യൂ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന്ന് സമീപത്തു നിന്ന് തുടങ്ങി കിഴക്കേ നടപ്പാത അവസാനിക്കുന്നതുവരെ ചെന്ന് വളഞ്ഞശേഷം വീണ്ടും ക്ഷേത്രത്തിന്ന് മുന്നിലേക്ക് നീണ്ടു കിടക്കുന്നു. അതിനു പുറമേയാണ് പല വരികളായി തിരിച്ചഭാഗത്ത് തിങ്ങി നിൽക്കുന്ന ഭക്തന്മാർ.<br /><br />'' നമുക്ക് ഇതിൽ നിൽക്കണോ. സമയം ഒരുപാടാവും '' ഞാൻ ഭാര്യയോട് പറഞ്ഞു.<br /><br />'' ഇതുവരെ വന്നിട്ട് തൊഴാതെ എങ്ങിനേയാ '' അവൾക്ക് തൊഴാതെ വയ്യാ. <br /><br />ക്യൂവിൻറെ അറ്റത്ത് ഞങ്ങൾ ഇടം പിടിച്ചു. വിഷ്ണുസഹസ്രനാമവും ലളിതസഹസ്രനാമവും രുദ്രവും ജപിച്ചുകഴിഞ്ഞിട്ടും ക്യൂ ഏറെയൊന്നും നീങ്ങിയിട്ടില്ല. കാലിനും മുതുകത്തും വേദന തോന്നിത്തുടങ്ങി.<br /><br />'' ഏതെങ്കിലും പീടികത്തിണ്ണയിൽ ഇരുന്നോളൂ. അവിടെയെത്തുമ്പോൾ ഞാൻ വിളിക്കാം '' എൻറെ പ്രയാസം കണ്ടിട്ട് സുന്ദരി പറഞ്ഞു. ഞാൻ മുന്നോട്ടു ചെന്ന് ഒരു കെട്ടിടത്തിൻറെ മുന്നിലിരുന്നു.<br /><br />എൻറെ മുന്നിലൂടെ ഇടതടവില്ലാതെ ആളുകൾ നീങ്ങിക്കൊണ്ടിരിക്കുകയാണ്. സമൂഹത്തിലെ പല തട്ടുകളിലുള്ളവരാണവർ. എൻറെ മനസ്സിൽ കഴിഞ്ഞ ദിവസം ചേക്കേറിയ കഥാതന്തു ഉണർന്നു.<br /><br />ആർത്തലച്ച് കരയ്ക്കണഞ്ഞ് ശാന്തമായി തിരിച്ചുപോവുന്ന തിരമാലകളെ പോലെയാണ് ഈ ക്ഷേത്രനഗരിയിലെത്തുന്ന അധികം ആളുകളും. അവർക്കു വ്യത്യസ്തമായ മുഖങ്ങളാണ്. ചോറൂണ്,കല്യാണം,വഴിപാടുകൾ എന്നിവയ്ക്കായി എത്തുന്നവർ, തീരാദുഃഖങ്ങൾ ഭഗവാനെ ഉണർത്തിക്കാൻ വരുന്നവർ, ചെയ്തു കൂട്ടിയ പാപങ്ങൾക്ക് പരിഹാരം തേടിയെത്തുന്നവർ, പെട്ടിക്കടക്കാരനെപോലും പറ്റിക്കാൻ മടി കാണിക്കാത്തവർ, അങ്ങിനെ വിവിധ മുഖങ്ങൾ. എന്തിനേറെ വളരെ അപൂർവ്വമായിട്ടെങ്കിലും മടുത്തു പോയ ജീവിതത്തിന്ന് തിരശീലയിടാൻ ഇവിടുത്തെ ലോഡ്ജ് മുറികളെ അഭയം പ്രാപിക്കുന്നവരുമുണ്ട്. <br /><br />വേറേയും ചില മുഖങ്ങളുണ്ട്. ക്ഷേത്രമതിൽക്കെട്ടിനകത്തു നിന്നുയരുന്ന ജ്ഞാനപ്പാനയ്ക്കോ നാരായണീയത്തിനോ ഭക്തിഗാനങ്ങൾക്കോ അവരുടെ ദുരിതങ്ങൾ തുടച്ചു മാറ്റാൻ കഴിയില്ല. അശരണരരും ആലംബഹീനരുമാണവർ. ആർക്കും അവരെ ആവശ്യമില്ല. അവരുടെ ഏക ആശ്രയം ഗുരുവായൂരപ്പനാണ് . <br /><br />ക്യൂവിൻറെ നീളം കൂടിക്കൊണ്ടിരുന്നു. മുന്നോട്ടുള്ള നീക്കം ഏതാണ്ട് ഇല്ലെന്നു തന്നെ പറയാം. തിരക്കു കാരണം തൊഴാൻ കഴിയാതെ തിരിച്ചുപോവേണ്ടി വരുന്ന ഭക്തൻറെ സങ്കടം ആരും അറിയാതെ പോവുകയാണ്. ചുരുങ്ങിയപക്ഷം അറിയേണ്ടവർ അത് അറിയുകയോ അഥവാ അറിഞ്ഞതായി നടിക്കുകയോ ചെയ്യുന്നില്ല. <br /><br />'' ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഈ ദ്വാരകവാടത്തിൽ ഞാൻ നിൽപ്പൂ '' അടുത്തുള്ള കടയിൽ നിന്ന് ഗാനം ഉയർന്നു. '' കാറൊളി പൂമുഖം കാണാൻ കൊതിച്ചെത്തും എൻവിളി അങ്ങെന്തേ കേട്ടിരിപ്പൂ '' എന്ന് ഭഗവാനോട് ദ്വാരപാലന്മാർ അടച്ചിട്ട ഗോപുര ദ്വാരത്തിൽ നിന്ന് ഭക്തൻ സങ്കടം ഉണർത്തിക്കുകയാണ്. മനസ്സിൽ കൊള്ളുന്ന മട്ടിലാണ് ഗാനഗന്ധർവ്വൻ ആ വരികൾ ആലപിച്ചിട്ടുള്ളത്. ഒരുപക്ഷെ അത് അദ്ദേഹത്തിൻറെ തന്നെ വിലാപമായിരിക്കാം. <br /><br />ഞാൻ ഗോപുര വാതിൽക്കലേക്ക് നോക്കി. അവർണ്ണരായ ഹിന്ദുക്കൾക്ക് ക്ഷേത്രപ്രവേശനം ലഭിച്ചിട്ട് ഏതാനും ദശാബ്ദങ്ങളേ ആയിട്ടുള്ളു. അതിനായി ക്ഷേത്രത്തിൻറെ മുന്നിൽ സമരം ചെയ്തവരെ മൃഗീയമായി മർദ്ദിച്ച ചരിത്രമുണ്ട്. പിന്നീട് ആവശ്യം അംഗീകരിച്ച് പ്രവേശനം നൽകി. അതുകൊണ്ട് ഭഗവാന് എന്തെങ്കിലും അനിഷ്ടമുണ്ടായതായി കേട്ടിട്ടില്ല. പിന്നെന്താ ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കാരണം. ഭഗവാനുപോലും അത് അറിയില്ല.<br /><br />ഞാൻ എഴുന്നേറ്റ് സുന്ദരിയുടെ അടുത്തുചെന്നു. ഇപ്പോഴൊന്നും തൊഴാനാവില്ലെന്ന് അവൾക്ക് ബോദ്ധ്യപ്പെട്ടിരിക്കുന്നു. <br /><br />'' നമുക്ക് വടക്കുഭാഗത്തു കൂടി അകത്തുചെന്ന് കൊടിമരത്തിൻറെ മുന്നിൽ നിന്ന് തൊഴുകാം '' ഭാര്യ പറഞ്ഞു. ഞങ്ങൾ അകത്തു ചെന്നു. തെക്കുഭാഗത്തു കൂടി സീനിയർ സിറ്റിസൺസിനെ കടത്തി വിടുന്നുണ്ട്. ഞങ്ങളും ആ വഴിയിലൂടെ ചെന്ന് ദർശനം നടത്തി.<br /><br />ഭക്ഷണംകഴിഞ്ഞ് തിരിച്ചെത്തുമ്പോൾ ജോയിയും മീനുവും കുട്ടികളുമൊത്ത് പരിചയമില്ലാത്ത ഒരാൾകൂടി ലോഡ്ജിന്ന് വെളിയിൽ നിൽപ്പുണ്ട്.<br /><br />'' ഇതാണ് നമ്മുടെ കെ.കെ '' ജോയ് പരിചയപ്പെടുത്തി.<br /><br />ജോയിയുടേതുപോലെ അദ്ദേഹത്തിൻറെ മുഖത്തും താടിയുണ്ട്. ഭക്ഷണം കഴിക്കാനിറങ്ങിയ അവർ ഏറെ വൈകാതെ തിരിച്ചെത്തി.<br /><br />'' ഗീതടീച്ചർ വരില്ല എന്നറിയിച്ചു. സുരേഷും കുടുംബവും ഇപ്പോഴെത്തും. എന്നിട്ട് നമുക്ക് ആനകളെ കാണാൻ പോവാം '' ജോയ് പരിപാടി അവതരിപ്പിച്ചു '' അതു കഴിഞ്ഞശേഷം ചാവക്കാട് ബീച്ചിലേക്ക് ''.<br /><br />ഡാവിഞ്ചിസുരേഷിൻറെ ശിൽപ്പങ്ങളെക്കുറിച്ച് വായിച്ചറിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിനെ നേരിൽ കാണാനുള്ള അവസരം ലഭിച്ചതിൽ എനിക്ക് സന്തോഷം തോന്നി. <br /><br />അധികം വൈകാതെ അവരെത്തി. ഒരു പരിചയപ്പെടുത്തൽ കൂടി. സുരേഷ് ശിൽപ്പങ്ങളുടെ കുറെ ഫോട്ടോകൾ ഞങ്ങൾക്ക് കാണിച്ചു തന്നു. അദ്ദേഹത്തിൻറെ ശിൽപ്പങ്ങൾ പാലക്കാട് പ്രദർശിപ്പിച്ചിട്ടുള്ളപ്പോൾ ഞാൻ കണ്ടിട്ടുണ്ട്. ചെണ്ട കൊട്ടുന്ന ഭീമാകാരമായ കിങ്ങ്കോങ്ങും തുമ്പിക്കയ്യും വാലും തലയും ഇളക്കുന്ന ആനയും അദ്ദേഹത്തിൻറെ കരവിരുതിൻറെ ഉത്തമ ഉദാഹരണങ്ങളാണ്. സുരേഷിൻറെ കാറിലാണ് ഞാനും സുന്ദരിയും ആനകളെ കാണാൻ പോയത്.<br /><br />ആനകളെ കണ്ടിട്ട് കൊതി തീർന്നില്ല. സുരേഷിനെപ്പോലെ ശിൽപ്പങ്ങൾ ഉണ്ടാക്കാനുള്ള കഴിവ് എനിക്കു കിട്ടിയാൽ ഞാൻ ഒരേയൊരു ശിൽപ്പമേ ഉണ്ടാക്കൂ. അത് ആനയുടേതാവും.<br /><br />വെയിലിന്ന് ചൂട് കൂടി തുടങ്ങി. ഏതെങ്കിലും തണലിൽ ഇരുന്നേ പറ്റു. മറ്റാർക്കോവേണ്ടി സജ്ജീകരിച്ച ഗുരുവായൂർ ലൈബ്രറി ഹാൾ ഞങ്ങൾക്ക് സ്വാഗതം അരുളി. ഞങ്ങൾ കുറെ നേരം അവിടെ ചിലവഴിച്ചു.<br /><br /> '' നമുക്ക് കവിത ചൊല്ലിയാലോ '' സുരേഷ് ചോദിച്ചു '' ജോയിയെക്കുറിച്ചു തന്നെ ആവട്ടേ ''.<br />സുരേഷ് കവിത ചൊല്ലി. ചിത്രമെഴുത്തും ശിൽപ്പനിർമ്മാണവും മാത്രമല്ല കവിതയെഴുത്തും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. എനിക്ക് കവിത ചൊല്ലാൻ ആവില്ല. മനസ്സിൽ ഞാനൊരു കഥ കുറിച്ചിട്ടു.<br /><br />'' ഞാൻ ജോയ് ഗുരുവായൂർ. സദാ ആഹ്ലാദചിത്തനായതുകൊണ്ടാവാം എനിക്ക് ഈ പേരു കിട്ടിയത്. ഗുരുവായൂർ എനിക്ക് സ്വദേശം മാത്രമല്ല ഒരു വീക്ക്നെസ്സ് കൂടിയാണ്. എൻറെ ബാല്യകൗമാരങ്ങൾ കടന്നുപോയത് ഇവിടെവെച്ചാണ്. ക്ഷേത്രപരിസരം ഇന്നത്തെ മട്ടിൽ ആവുന്നതിന്നുമുമ്പ് ഇടുങ്ങിയ തെരുവുകളും അവയ്ക്കരികെ പഴഞ്ചൻ കെട്ടിടങ്ങളുമായിരുന്നു. ആ കെട്ടിടങ്ങളുടെ പുറകിലുള്ള സ്ഥലങ്ങളിൽ പന്തു തട്ടിക്കളിച്ചാണ് ഞാൻ വളർന്നത്....''.<br /><br />ഞാൻ കഥ പറഞ്ഞില്ല. നേരം വൈകുന്നു. മൂന്ന് ഇരുപതിന്ന് മംഗലാപുരം- കൊയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ പട്ടാമ്പി റെയിൽവേ സ്റ്റേഷനിലെത്തും. അതു കിട്ടിയാൽ വീടിന്നടുത്തുള്ള സ്റ്റേഷനിൽ ഇറങ്ങാം. ഞാൻ ജോയിയെ വിവരം അറിയിച്ചു.<br /><br />ജോയിയുടെ വീട്ടിലെത്തി കുടുംബാഗങ്ങളെ പരിചയപ്പെട്ടു. ജോയിയുടെ ജ്യേഷ്ഠൻ മറ്റൊരു ജോയി തന്നെ. അത്രയ്ക്ക് രൂപസാദൃശ്യം. ഭക്ഷണം കഴിഞ്ഞശേഷം അദ്ദേഹം ഞങ്ങളെ ലോഡ്ജിലെത്തിച്ചു. റൂം ഒഴിഞ്ഞുകൊടുത്ത് ബസ്സ് സ്റ്റാൻഡിലേക്ക്. ഞങ്ങൾ പട്ടാമ്പിയിൽ എത്തുമ്പോൾ മണി മൂന്നര കഴിഞ്ഞു. ട്രെയിൻ പോയി കാണും. എങ്കിലും ഒരു പരീക്ഷണം എന്ന നിലയിൽ സ്റ്റേഷനിൽ ചെന്നു.<br /><br />'' വണ്ടി ലേറ്റാണ് '' ടിക്കറ്റ് തരുന്ന ആൾ പറഞ്ഞു. എനിക്ക് സമാധാനമായി. നാലുമണിക്ക് ശേഷമാണ് വണ്ടി എത്തിയത്. ട്രെയിനായാൽ ഇങ്ങിനെ വേണം. ഒരിക്കലും സമയത്ത് എത്തരുത്. എങ്കിലേ എന്നെപ്പോലെ വൈകിയെത്തുന്നവർക്ക് യാത്ര ചെയ്യാനാവൂ. <br /><br />പറളിയിൽ ട്രെയിൻ ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ ഞാൻ ജോയിയെ വിളിച്ചു.<br /><br />'' ദാസേട്ടൻ ബുദ്ധിമുട്ടാതെ എത്തിയല്ലോ '' അദ്ദേഹം അന്വേഷിച്ചു '' ഞങ്ങൾ ബീച്ചിലേക്ക് പോയില്ല. സുരേഷ് എല്ലാവരുടേയും ചിത്രം വരക്കുന്ന തിരക്കിലായിരുന്നു ''.<br /><br />ഏറെ കാലമായി കാണാൻ കൊതിച്ച ചിലരെ കാണാൻ കഴിഞ്ഞ സന്തോഷത്തിൽ ഞാൻ വീട്ടിലേക്ക് നടന്നു.</b></div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com18tag:blogger.com,1999:blog-5229194494130351578.post-74425603021076827992013-12-10T22:05:00.001-08:002013-12-10T22:05:57.510-08:00മാധവേട്ടൻ.<div dir="ltr" style="text-align: left;" trbidi="on">
<b>പഴയ പാതയുടെ അരികിലുള്ള ഒരു വാടകകെട്ടിടത്തിലാണ് ചെമ്പോട്ടി മാധവൻ താമസിച്ചിരുന്നത്. കോളേജിലേക്ക് പോവുമ്പോഴും തിരിച്ച് വരുമ്പോഴും ഞാൻ അയാളെ കാണാറുണ്ടായിരുന്നു. ഇരുണ്ട് മെലിഞ്ഞ ഒരു കൃശഗാത്രൻ. ശിരസ്സിലെ ഏതാണ്ട് മുഴുവൻ മുടിയും താഴോട്ട് ഒലിച്ചിറങ്ങി തലയുടെ വശങ്ങളിലും മാറത്തും മുതുകിലുമായി സ്ഥലം പിടിച്ചിട്ടുണ്ട്. രണ്ടു വരിയിലേയും മുൻവശത്തെ പല്ലുകൾ ചിലതെല്ലാം കാണാനില്ല. കളംകളങ്ങളുള്ള ഒരു ലുങ്കിയാണ് സ്ഥിരമായ വേഷം. ചിലപ്പോൾ ഒരു തോർത്ത് തോളിലൂടെ ഇട്ടിരിക്കും.<br /><br />പണിയൊഴിഞ്ഞ് അയാളെ കാണാറില്ല. ഉലയിൽ പാത്രം ചൂടാക്കി ഈയം പൂശുക. പിച്ചളപ്പാത്രങ്ങളോ ഓട്ടുപാത്രങ്ങളോ നിലവിളക്കുകളോ രാകി മിനുക്കുക, വലിയ ചെപ്പുകുടങ്ങളിൽ മരംകൊണ്ടുള്ള കൊട്ടികൊണ്ട് അടിക്കുക എന്നിങ്ങനെ പലതരം ജോലികളുമായി എപ്പോഴും തിരക്കായിരിക്കും. <br /><br />വീട്ടിലെ ടോർച്ച് ലൈറ്റിലെ സ്വിച്ചിൻറെ റിവിറ്റ് വിട്ടത് ഉറപ്പിക്കാനാണ് ഞാൻ അയാളെ ആദ്യമായി സമീപിക്കുന്നത്. പെട്ടെന്നുതന്നെ അയാളത് നന്നാക്കി തന്നു. ''എന്തു തരണ ''മെന്ന എൻറെ ചോദ്യത്തിന് ഒന്നും വേണ്ടാ എന്ന അർത്ഥത്തിൽ അയാൾ കൈ ആട്ടി. പഠനം കഴിഞ്ഞ് ജോലിയിൽ ചേർന്നശേഷമാണ് ഞങ്ങൾ അടുപ്പത്തിലായത്. പിന്നീട് ഞാൻ അയാളെ '' മാധവേട്ടാ '' എന്നു വിളിച്ചു തുടങ്ങി.<br /><br />കുറെകാലം മാധവേട്ടന്ന് സഹായിയായി ഒരു തമിഴത്തി ഉണ്ടായിരുന്നു. അവർ മാധവേട്ടൻറെ ഭാര്യയായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഞാൻ പരിചയപ്പെടുമ്പോൾ അവർ വേർപിരിഞ്ഞ് പോയിരുന്നു. മാധവേട്ടന്ന് രണ്ട് അനുജന്മാരാണ്. തൊട്ടു താഴെയുള്ള കൃഷ്ണനും ഇളയവനായ വാസുവും. ഇവർ രണ്ടുപേരുമായും ഞാൻ നല്ല അടുപ്പത്തിലായിരുന്നു. വാസു ഞങ്ങളുടെ ആർട്ട്സ് ക്ലബ്ബ് നടത്തിയ നാടകത്തിൽ അഭിനയിക്കുകയുമുണ്ടായിട്ടുണ്ട്. <br /><br />'' തിരക്കിലാണോ '' പരിചയപ്പെട്ടതിന്നു ശേഷം ചില ദിവസങ്ങളിൽ ഞാൻ ആ വഴിക്ക് പോവുന്നതു കണ്ടാൽ മാധവേട്ടൻ വിളിക്കും.<br /><br />'' എന്താ വേണ്ടത് '' എന്നു ചോദിച്ച് ഞാൻ ചെല്ലും.<br /><br /> '' അഞ്ചു മിനുട്ട് നേരം ഇവിടെ ഇരുന്നൂടേ '' ആ ആവശ്യം എനിക്ക് നിരസിക്കാൻ കഴിഞ്ഞിരുന്നില്ല. കുറെ സമയം ഞങ്ങൾ രണ്ടുപേരും എന്തെങ്കിലും സംസാരിച്ച് ഇരിക്കും. പിന്നെ ഞാൻ യാത്ര പറഞ്ഞിറങ്ങും.<br /><br />'' എന്തിനാ എന്നെ വെറുതെ ഇവിടെ വിളിച്ചിരുത്തുന്നത് '' ഈ പരിപാടി കുറച്ചു പ്രാവശ്യം തുടർന്നപ്പോൾ ഞാൻ ചോദിച്ചു.<br /><br />'' ഉണ്ണി കുറച്ചുനേരം കടയിൽ ഇരുന്നാൽ വർക്കത്താണെന്ന് റൊട്ടിക്കട ബാവക്ക പറയാറുണ്ട്. അതുകൊണ്ടാണ് ''.<br /><br />'' എന്നിട്ട് എന്തെങ്കിലും ഗുണം തോന്നിയിട്ടുണ്ടോ '' എനിക്ക് അതിശയം തോന്നി. <br /><br />'' ഉള്ളത് പറയാലോ. ഉണ്ണി വരുന്ന ദിവസങ്ങളിൽ നല്ലോണം പണിയുണ്ടാവും. <br />ധാരാളം കാശും കിട്ടും ''. സത്യം പറഞ്ഞാൽ '' അമ്പട ഞാനേ '' എന്നൊരു തോന്നൽ അപ്പോൾ എൻറെ മനസ്സിലുണ്ടായി. <br /><br />പുരാണകഥകളൊക്കെ അയാൾക്ക് നന്നായി അറിയും. മഹാഭാരതത്തിലെ പല സന്ദർഭങ്ങളും ഭംഗിയായി വിവരിക്കും. ഞാൻ അതെല്ലാം കേട്ടിരിക്കും.<br /><br />മാധവേട്ടനെക്കുറിച്ചോർത്താൽ മൂന്ന് സംഭവങ്ങളാണ് മനസ്സിൽ ഓടിയെത്തുക.<br /><br />ഒരു ഒഴിവു ദിവസം ഞാൻ ആ വഴിക്ക് പോവുമ്പോൾ അയാളുടെ പണിശാലയിൽ കയറി. മാധവേട്ടൻ ഒരു പ്രതിമ ഉണ്ടാക്കിയിരിക്കുന്നു. രണ്ടടിയോളം പൊക്കമുള്ള ദുർഗ്ഗയുടെ മനോഹരമായ ഒരു വിഗ്രഹം. എനിക്ക് അത്ഭുതം തോന്നി.<br /><br />'' ഒരു കൂട്ടർ വന്ന് ഏൽപ്പിച്ചതാണ്. നാളെ കൊടുക്കണം ''.<br /><br />'' അതിനെന്താ. ഇതിൻറെ പണി കഴിഞ്ഞിട്ടുണ്ടല്ലോ ''.<br /><br />'' ഇത് മെഴുകാണ്. ഇതിനെ മണ്ണിൽ പൊതിഞ്ഞ് മൂശയുണ്ടാക്കണം. അതിൽ ഓട് ഉരുക്കി ഒഴിച്ച് വാർക്കണം. തണുത്തിന്നു ശേഷം മൂശ പൊളിച്ച് സാധനം എടുത്ത് പോളിഷ് ചെയ്യണം. എന്നാലേ കൊടുക്കാനാവൂ ''.<br /><br />'' എങ്ങിനേയാ ഇത് വാർക്കുന്നത്. എനിക്കതൊന്ന് കാണണം '' ഞാൻ പറഞ്ഞു.<br /><br />'' സാധാരണ ഇതൊന്നും ആരേയും കാട്ടാറില്ല. എല്ലാവരുടേയും കണ്ണ് ഒരുപോലെ അല്ലല്ലോ. ചിലരുടെ ദൃഷ്ടി പെട്ടാൽ മൂശ കേടുവരും. ചെയ്ത പണി വേയ്സ്റ്റാകും. ഉണ്ണി നോക്കിയാൽ കുഴപ്പം ഉണ്ടാവില്ല. ഞാൻ ആ പണി കാണിച്ചു തരാം ''.<br /><br />അയാൾ പ്രതിമ മണ്ണുപൊതിഞ്ഞ് വെയിലത്ത് ഉണക്കാൻ വെച്ചു. വൈകുന്നേരം അതെടുത്ത് ഉരുക്കി അകത്തെ മെഴുക് കളഞ്ഞു. ചെറിയൊരു പാത്രത്തിൽ ഓട് ഉരുക്കാൻ വെച്ചു. ഉരുകിയ ദ്രാവകം അതിലേക്ക് ഒഴിച്ചു. തണുത്ത ശേഷം മൂശ പൊട്ടിച്ച് പ്രതിമ പുറത്തെടുത്തു. കറുത്ത് തീരെ ഭംഗിയില്ലാത്ത ഒരു രൂപമാണ് കാണാൻ കഴിഞ്ഞത്.<br /><br />'' ഇതെന്താ ഇങ്ങിനെ '' ഞാൻ ചോദിച്ചു.<br /><br />'' ഇനിയല്ലേ ഇതിൻറെ പണി കിടക്കുന്നത്. ഇതിനെ രാകി മിനുക്കി പോളിഷ് ഇട്ട് ഭംഗിയാക്കണം. പണിതീർത്തശേഷം നാളെ കാട്ടിത്തരാം ''. പിറ്റേന്ന് മാധവേട്ടൻ എനിക്ക് മനോഹരമായ വിഗ്രഹം കാണിച്ചുതന്നു. എത്ര കഴിവുള്ള ശിൽപ്പിയാണ് എൻറെ മുന്നിലിരിക്കുന്നതെന്ന് ഞാൻ അത്ഭുതപ്പെട്ടു.<br /><br />എൻറെ വീടിൻറെ പണി നടക്കുന്ന കാലത്ത് വാടക വീട്ടിലായിരുന്നു ഞങ്ങളുടെ താമസം. ഒരു ദിവസം ജോലി കഴിഞ്ഞ് ഓഫീസിൽ നിന്ന് ഞാൻ എത്തുമ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു.<br /><br />'' വീട്ടിൽ സിമിൻറ് കൊണ്ടുവന്ന് ഇറക്കിയിട്ടുണ്ട്. വാതിലില്ലാത്തതല്ലേ. വല്ലവരും എടുത്തിട്ടുപോയാലോ എന്നാ പേടി '' അമ്മ വിഷമം പറഞ്ഞു. വാർപ്പ് കഴിഞ്ഞു. തേപ്പ്പണി ആരംഭിക്കുന്നതേയുള്ളു. വാതിലുകളുടേയും ജനാലകളുടേയും കട്ടിളകൾ മാത്രം വെച്ചിട്ടുണ്ട്. തൽക്കാലത്തേക്ക് രണ്ടുവശത്തും ഓരോ വാതിലുകൾ തല്ലിക്കൂട്ടി വെക്കാൻ ഏൽപ്പിച്ചത് ചെയ്തിട്ടില്ല.<br /><br />'' അതിനെന്താ. ഞാൻ പോയി അവിടെ കാവൽ കിടക്കാലോ '' ഞാൻ അമ്മയെ സമാധാനിപ്പിച്ചു.<br /><br />'' ഒറ്റയ്ക്കോ '' അമ്മയ്ക്ക് അതിലേറെ പരിഭ്രമമായി.<br /><br />'' പേടിക്കണ്ടാ അമ്മേ '' എന്ന് ഞാൻ പറഞ്ഞുവെങ്കിലും അമ്മ സമ്മതിക്കുന്നില്ല. അപ്പോഴാണ് ഇലക്ട്രീഷ്യൻ ഹനീഫ അതിലെ വരുന്നത്. നല്ലൊരു കൂട്ടുകാരനാണ് അയാൾ. അമ്മ വിവരം പറഞ്ഞു.<br /><br />'' അമ്മ പേടിക്കേണ്ടാ. ഞാൻ കൂടെ ചെന്നോളാം '' അയാൾ അതു പറഞ്ഞതോടെ അമ്മയ്ക്ക് സമാധാനമായി. എട്ടു മണിയായതോടെ അമ്മ ഞങ്ങൾക്ക് ഭക്ഷണം തന്നു. ടോർച്ചുമെടുത്ത് ഞങ്ങൾ ഇറങ്ങി.<br /><br />'' എവിടേക്കാ രണ്ടാളും കൂടി ഈ രാത്രിനേരത്ത് '' മാധവേട്ടൻ ഞങ്ങളെ കണ്ടതും ചോദിച്ചു. ഹനീഫ വിവരം പറഞ്ഞു.<br /><br />'' എന്നാൽ ഞാനും വരാം കൂട്ടിന്ന് '' അയാളും ഞങ്ങളോടൊപ്പം ഇറങ്ങി. ഞങ്ങൾ വീട്ടിലെത്തി. മണലിന്ന് മുകളിൽ മരപ്പലകവെച്ച് ഞങ്ങൾ ഓരോരോ ഭാഗത്തായി കിടന്നു. മാധവേട്ടൻ ബീഡി വലിക്കുകയും കഥ പറയുകയും ചെയ്യുന്നുണ്ട്. ഹനീഫ ഓരോന്ന് ചോദിക്കുന്നുണ്ട്. അതെല്ലാം കേട്ടുകേട്ട് ഞാൻ ഉറങ്ങി. <br /><br />ഒരു ഉറക്കം കഴിയുമ്പോഴേക്കും മാധവേട്ടൻ എന്നെ വിളിച്ചുണർത്തി. ഹനീഫ തല താഴ്ത്തി അടുത്തിരിപ്പുണ്ട്. ശക്തമായ ഇടിയും മിന്നലുമാണുള്ളത്. പുറത്ത് തകർത്തു പെയ്യുന്ന മഴയുടെ ചെറിയൊരംശം കാറ്റ് അകത്തെത്തിക്കുന്നു.<br /><br />'' ഇടി ഭയങ്കരമായി പൊട്ടുന്നുണ്ട് '' മാധവേട്ടൻ പറഞ്ഞു '' അതാ ഞാൻ നിങ്ങളെ വിളിച്ചുണർത്തിയത് ''. <br /><br />ഞങ്ങൾ ഉണർന്നിരുന്നതുകൊണ്ട് ഇടിയും മിന്നലും നിൽക്കില്ലല്ലോ? പിന്നെന്തിനാ ഞങ്ങളെ വെറുതെ വിളിച്ചുണർത്തിയത്. ഇല്ലെങ്കിൽ സുഖമായി ഉറങ്ങുമായിരുന്നു. എനിക്ക് ദേഷ്യം വന്നത് സ്വാഭാവികം. കണ്ണ് മഞ്ഞളിപ്പിക്കുന്ന മിന്നലിനോടൊപ്പം അതികഠിനമായ ഒരു ഇടി ആ സമയത്ത് പൊട്ടി.<br /><br />'' ഉണ്ണി ഇടിടെ ലെവല്‍ ശരിയല്ല. അപകടം ഉറപ്പാണ്. നമ്മള് മൂന്നാളും ഇവിടെ കിടന്ന് ചാവും '' മാധവേട്ടൻറെ ആ മുന്നറിയിപ്പിനോടൊപ്പം വളരെ അടുത്തുനിന്ന് മറ്റൊരു ഇടി പൊട്ടി.<br /><br />'' മൂന്നാള് മൂന്നു ഭാഗത്ത് കിടക്കണ്ടാ. ഒന്നിച്ച് ഒരു ദിക്കിലാവുമ്പോൾ ആളുകൾക്ക് ശവം കാണാൻ സൗകര്യാവും. നമുക്ക് എല്ലാവർക്കും ഒരുഭാഗത്ത് കിടക്കാം '' ആ നിർദ്ദേശം ഹനീഫയെ ചൊടുപ്പിച്ചു.<br /><br />'' മിണ്ടാതെ ഒരു ഭാഗത്ത് കിടക്കിനേ '' എന്നു പറഞ്ഞുവെങ്കിലും അവർ കിടന്ന മരപ്പലകകൾ എടുത്ത് ഹനീഫ ഞാൻ കിടക്കുന്ന ദിക്കിലേക്ക് മാറ്റി.<br /><br />'' നിങ്ങൾ രണ്ടാളും എൻറെ അപ്പുറത്തും ഇപ്പുറത്തും കിടന്നോളിൻ '' മാധവേട്ടൻ നടുവിൽ സ്ഥലം പിടിച്ചു. ഇടിയും മിന്നലും തീരുന്നതിന്നു എത്രയോ മുമ്പ് ഞാൻ ഉറങ്ങി. പിറ്റേന്ന് ഞാൻ ഉണരുമ്പോൾ മാധവേട്ടനെ കാണാനില്ല. ഹനീഫ മാത്രം വാതിൽ കട്ടിളയിൽ പുറത്തേക്കും നോക്കിയിരുപ്പാണ്.<br /><br />'' അടുത്ത ആളെവിടെ '' ഞാൻ ചോദിച്ചു.<br /><br />'' ആ ചങ്ങാതി എണീറ്റതും പോയി ''.<br /><br />ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു പോരുമ്പോൾ മാധവേട്ടൻ ബീഡിയും വലിച്ചുകൊണ്ട് ഇരിപ്പാണ്.<br /><br />'' എന്ത് പിത്തനയാണ് ഇന്നലെ നിങ്ങൾ ഉണ്ടാക്കിയത് '' ഹനീഫ റോഡിൽ നിന്ന് ചോദിച്ചു '' കണ്ണിൽക്കണ്ട കള്ളും വെള്ളൂം കുടിച്ച് ആളെ ബേജാറാക്കി ''.<br /><br />മാധവേട്ടൻ ചമ്മലോടെ ഒരു ചിരി പാസ്സാക്കി.<br /><br />വിവാഹം കഴിഞ്ഞ് ഏറെ താമസിയാതെ വാസു ദൂരെ എവിടേക്കോ താമസം മാറ്റി. വീണ്ടും മാധവേട്ടൻ ഒറ്റയ്ക്കായി. അധികം വൈകാതെ കൃഷ്ണനും ഭാര്യയും കുട്ടികളും താമസത്തിനെത്തി. കൃഷ്ണൻ അരോഗദൃഡഗാത്രനായിരുന്നു. ചെറിയൊരു കുടവയറും കൊഴുത്ത മാംസപേശികളും ഉള്ളതൊഴിച്ചാൽ അയാൾ മാധവേട്ടൻറെ ശരിപകർപ്പ് തന്നെയാണ്. അയാൾ വന്നതോടെ പണി കുറച്ചുകൂടി ഉഷാറായി. മാധവേട്ടന് തീരെ ഒഴിവ് കിട്ടാതായി. എങ്കിലും വല്ലപ്പോഴും എന്നെ വിളിച്ച് സംസാരിക്കുന്നത് തുടർന്നു.<br /><br />ഒരു ദിവസം കൃഷ്ണനെ പണിസ്ഥലത്ത് കണ്ടില്ല.<br /><br />'' അനിയൻ പോയോ '' ഞാൻ അന്വേഷിച്ചു.<br /><br />'' ഇല്ല. ലേശം സുഖമില്ലാതെ കിടക്കുന്നു '' മാധവേട്ടൻ പറഞ്ഞു തുടങ്ങി '' ഇന്നലെ എവിടെ നിന്നോ കുറെ പോത്തിറച്ചി കിട്ടിയിരുന്നു. ഞങ്ങളാരും അത് കഴിക്കാറില്ല. മുഴുവൻ അവൻതന്നെ കഴിച്ചു. ഇന്നു രാവിലെ വയറിന് അസുഖം. നാലഞ്ചു തവണ പുറത്ത് പോയി. കൂവ വിരകി കൊടുത്തിട്ടുണ്ട്. വൈകുന്നേരത്തേക്ക് മാറും ''.<br /><br />അടുത്ത രണ്ടു മൂന്ന് ദിവസവും കൃഷ്ണനെ കണ്ടില്ല. ചിലപ്പോൾ എവിടേക്കെങ്കിലും പോയിട്ടുണ്ടാവുമെന്ന് ഞാൻ കരുതി. പിന്നീടൊരു ദിവസം ഞാൻ മാധവേട്ടൻറെ കടയിൽ കയറി വിവരങ്ങൾ അന്വേഷിച്ചു.<br /><br />'' മാറീട്ടില്ല '' അദ്ദേഹം പറഞ്ഞു.<br /><br />'' ഡോക്ടറെ കാണിച്ചില്ലേ ''.<br /><br />'' ഇല്ല. കുരുക്കളുടെ അടുത്തുചെന്ന് എഴുതി വാങ്ങി അരയിൽ കെട്ടീട്ടുണ്ട്. ഒരാഴ്ച വേണ്ടിവരും എന്നാ പറഞ്ഞത് ''.<br /><br />'' അസുഖം വന്നാൽ ചികിത്സിക്കാതെ കുരുക്കള്‍ എഴുതിയത് കെട്ടിയാൽ മാറുമോ. ഏതെങ്കിലും ഒരു നല്ല ഡോക്ടറെ കാണിക്കണം ''.<br /><br />ആ പറഞ്ഞത് മാധവേട്ടന്ന് ഇഷ്ടമായില്ല എന്ന് മുഖഭാവത്തിൽ നിന്ന് എനിക്ക് മനസ്സിലായി.<br /><br />'' ഉണ്ണിക്ക് എത്ര വയസ്സായി '' അദ്ദേഹം ചോദിച്ചു.<br /><br />'' ഇരുപത്തിരണ്ട് ആവുന്നു ''.<br /><br />'' ഉണ്ണി കോളേജിൽ പഠിച്ചിട്ടുണ്ട്. ചെറുപ്പത്തിലേ ജോലിയും കിട്ടി. പക്ഷെ ജീവിതം കണ്ടിട്ടില്ല. അനുഭവങ്ങളിൽ നിന്ന് മനുഷ്യൻ കുറച്ചൊക്കെ പഠിക്കാനുണ്ട്. എന്നാലേ ഇതൊക്കെ മനസ്സിലാവൂ ''.<br /><br />മാധവേട്ടൻ പറയാൻ തുടങ്ങി. ഞങ്ങളുടെ തൊഴിലിന്ന് ഒരു ദോഷമുണ്ട്. എപ്പോഴും ശത്രുക്കളുണ്ടായിരിക്കും. പണി ചെയ്ത് പത്തുറുപ്പിക ഉണ്ടാക്കുന്നത് കണ്ടാൽ ചില ആളുകൾക്ക് സഹിക്കില്ല. ഇവിടെ ഞാനും അനുജനും ചേർന്ന് പണിചെയ്ത് ഒരു വിധത്തിലങ്ങിനെ കഴിയുന്നത് സഹിക്കാത്തവർ എന്തോ ചെയ്വന ചെയ്തിട്ടുണ്ട്. അത് തീർക്കാൻ മന്ത്രവാദം ചെയ്യണം. എന്നാലേ സൂക്കട് മാറൂ. <br /><br />'' ഇപ്പോൾ എങ്ങിനെയുണ്ട് '' രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു.<br /><br />'' ഒരുമാറ്റവും കാണാനില്ല. ഈ വെള്ളിയാഴ്ച കഴിഞ്ഞാൽ കുറവ്കാണും എന്നാണ് കുരുക്കള്‍ പറയുന്നത് ''.<br /><br />ദിവസങ്ങൾ ആഴ്ചകളിലേക്ക് നീങ്ങി. ഒരു ദിവസം ബാറ്റ്മിൻറൻ കളി കഴിഞ്ഞ് കൂട്ടുകാരോടൊപ്പം ഞാൻ പോരുമ്പോൾ മാധവേട്ടൻ വിളിച്ചു.<br /><br />'' ഉണ്ണി. കൃഷ്ണൻറെ കണ്ടീഷൻ തീരെ മോശമായിരിക്കുന്നു. എന്താ ചെയ്യേണ്ടത് ''.<br /><br />'' ഡോക്ടറെ കാണിക്കാമെന്ന് അന്നേ ഞാൻ പറഞ്ഞതല്ലേ. ഇനിയെങ്കിലും അത് ചെയ്തൂടെ ''.<br /><br />മാധവേട്ടൻ സമ്മതം മൂളിയതും ഞങ്ങൾ സുധാ ക്ലിനിക്കിലേക്ക് ചെന്നു. ബാലൻ ഡോക്ടർ ഞങ്ങളോടൊപ്പം വന്നു. അദ്ദേഹത്തോടൊപ്പം ഞങ്ങളും അകത്തേക്ക് ചെന്നു. കൃഷ്ണൻ അവശനിലയിലാണ്. കൃഷ്ണമണികൾ മേലോട്ട് നീങ്ങിയിരിക്കുന്നു.<br /><br />'' മരിക്കാറായി '' പുറത്ത് വന്നതും ഡോക്ടർ പറഞ്ഞു '' ഇനി ഒന്നും ചെയ്യാനില്ല ''.<br /><br />അര മണിക്കൂറിനകം കൃഷ്ണൻ കണ്ണടച്ചു. അയാളുടെ ഭാര്യയുടേയും പറക്ക മുറ്റാത്ത മക്കളുടേയും ഉച്ചത്തിലുള്ള രോദനം ഉയർന്നു. കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീർ തുടച്ച് മാധവേട്ടൻ വെറും തറയിൽ കിടന്നു.</b></div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com13tag:blogger.com,1999:blog-5229194494130351578.post-52653451260131060602013-12-05T23:37:00.001-08:002013-12-05T23:37:49.684-08:00ഏതോ ഒരു മരുമകൾ.<div dir="ltr" style="text-align: left;" trbidi="on">
<b><br />'' ...... മാട്രിമോണിയൽ സൈറ്റിലെ പരസ്യം കണ്ട് വിളിക്കുന്നതാണ് ''. ഫോണെടുത്ത് <br />'' ഹലോ '' എന്ന് ഞാൻ പറയുന്നതിന്നു മുമ്പുതന്നെ മറുവശത്തുനിന്ന് ഒരു സ്ത്രീശബ്ദം നേരെ വിഷയത്തിലേക്കു കടന്നു.<br /><br /> മകന് യോജിച്ച പെൺകുട്ടിയെ അന്വേഷിച്ച് ഒട്ടേറെ മാട്രിമോണിയൽ സൈറ്റുകളിലും പത്രങ്ങളിലും പരസ്യം നൽകുകയും പല ബ്രോക്കർമാരെ ജാതകക്കുറിപ്പ്, ബയോ ഡാറ്റ എന്നിവ ഏൽപ്പിക്കുകയും ചെയ്തുവെങ്കിലും അവരുടെ സേവനം ഇല്ലാതെതന്നെ ഒരു ബന്ധം കിട്ടിയ സന്തോഷത്തിലിരിക്കുമ്പോഴാണ് ഈ അന്വേഷണം. <br /><br />'' പരസ്യം കൊടുത്തത് ശരിതന്നെ. ഇപ്പോൾ ഒരു ആലോചന ശരിയായിട്ടുണ്ട് '' ഞാൻ പറഞ്ഞു.<br /><br />'' വിവാഹം ഉറപ്പിച്ചിട്ടില്ലെങ്കിൽ ഒന്ന് റീ കൺസിഡർ ചെയ്തു കൂടെ '' ആ പറഞ്ഞത് എനിക്ക് ഒട്ടും ഇഷ്ടമായില്ല.<br /><br />'' നിങ്ങൾ എന്താ വിചാരിച്ചത്. അങ്ങിനെ വാക്കുമാറ്റി പറയാവുന്ന കാര്യമാണോ ഇത് '' ഞാൻ ഫോൺ താഴെവെച്ചു. <br /><br />അടുത്ത നിമിഷം ഫോൺ വീണ്ടും ശബ്ദിച്ചു. എടുത്തപ്പോൾ മറുഭാഗത്ത് നേരത്തെ കേട്ട അതേ സ്വരം.<br /><br />'' എന്താ വേണ്ടത് '' എൻറെ വാക്കുകളിലെ കനം എനിക്കു മനസ്സിലായി.<br /><br />'' മുഴുവൻ പറയുന്നതിന്നു മുമ്പ് ഫോൺ കട്ടായി ''.<br /><br />'' നിങ്ങളോടല്ലേ കല്യാണം നിശ്ചയിച്ചുകഴിഞ്ഞു എന്നു ഞാൻ പറഞ്ഞത്. പിന്നെന്തിനാ ശല്യം ചെയ്യുന്നത് '' അവൾ പറഞ്ഞു തുടങ്ങുന്നതിന്ന് മുമ്പേ ഞാൻ പറഞ്ഞു.<br /><br />'' പ്രൊഫൈൽ വായിച്ചപ്പോൾ എനിക്ക് ഇഷ്ടം തോന്നി. അതാണ് വീണ്ടും വിളിച്ചത് '' അവൾ മറുപടി നൽകി.<br /><br />'' നിങ്ങൾ ആരാ? എവിടെ നിന്നു വിളിക്കുന്നു? ആലോചന മകൾക്കു വേണ്ടിയാണോ '' ഞാൻ വെറുതെ ചോദിച്ചു.<br /><br />'' എനിക്കു വേണ്ടിത്തന്നെയാണ് വിളിക്കുന്നത്. ഞാൻ ....., വിളിക്കുന്നത് ....... ൽ നിന്ന്, വിവരങ്ങളെല്ലാം വിശദമായി പറയാൻതുടങ്ങി. പെൺകുട്ടി തെക്കൻകേരളത്തിലെ ഒരു മലയോര പട്ടണത്തിൽ നിന്നാണ്. 26 വയസ്സ് കഴിഞ്ഞു. B.Com വരെ പഠിച്ചിട്ടുണ്ട് ''. <br /><br />'' സാധാരണ അച്ഛനോ അമ്മയോ ഉത്തരവാദപ്പെട്ട ആരെങ്കിലുമോ ആണ് ഇത്തരം കാര്യങ്ങൾ ചെയ്യാറ്. എൻറെ മകനുവേണ്ടി ഞാൻ അന്വേഷിക്കുന്നതുപോലെ ''.<br /><br />'' അതുശരി. അങ്കിൾ വരൻറെ അച്ഛനാണല്ലേ. ഞാൻ വിചാരിച്ചു ''.<br /><br />'' അതാണ് ഞങ്ങളുടെ രീതി ''.<br /><br />'' പക്ഷെ അങ്കിൾ. എനിക്കുവേണ്ടി ആലോചിക്കാൻ അച്ഛനോ അമ്മയോ ഇല്ല ''.<br /><br />'' എന്തേ അവർ മരിച്ചുപോയോ '' എനിക്ക് ആ കുട്ടിയോട് സഹതാപം തോന്നി.<br /><br />'' മരിച്ചതല്ല അങ്കിൾ, അച്ഛൻ ഒരു കൊലക്കേസ്സിൽ പ്രതിയായി ജയിലിലാണ്. ശിക്ഷ തീരാൻ ഇനിയും അഞ്ചാറുകൊല്ലം കഴിയും ''.<br /><br />'' അപ്പോൾ അമ്മ ''.<br /><br />'' അമ്മ വേറൊരാളുടെ കൂടെ പോയി. ഞാൻ ഇപ്പോൾ ഒരു കുഞ്ഞമ്മയുടെ കൂടെയാണ് ''.<br /><br />'' സഹോദരന്മാരൊന്നും ഇല്ലേ ''.<br /><br />'' ഒരു ചേട്ടനുണ്ടായിരുന്നു. അമ്മ പോയ ശേഷം ചേട്ടനും എങ്ങോട്ടോ പോയി. ഞാൻ ശരിക്കും ഒരു അനാഥയാണ് അങ്കിൾ ''.<br /><br />'' കുട്ടീ, എൻറെ മകൻറെ വിവാഹം നിശ്ചയിച്ചു കഴിഞ്ഞു. എൻഗേജ്മെൻറിന് ഇനി ഒരാഴ്ചയേയുള്ളു ''.<br /><br />'' അങ്കിളിൻറെ പരിചയത്തിൽ എനിക്കുപറ്റിയ ബന്ധം ഉണ്ടെങ്കിൽ ശരിയാക്കാമോ ''.<br /><br />എന്താണ് പറയേണ്ടത് എന്ന് എനിക്ക് തോന്നുന്നില്ല. ആ കുട്ടിയുടെ കാര്യം കഷ്ടമാണ്. പക്ഷെ എന്തുചെയ്യാൻ കഴിയും? അവളുടെ ആഗ്രഹം നിവർത്തിച്ചുകൊടുക്കാൻ എനിക്ക് ആവില്ല. ചിലപ്പോൾ എന്തെങ്കിലും സാമ്പത്തികസഹായം ഉപകാരപ്പെട്ടാലോ?<br /><br />'' കുട്ടിയുടെ മേൽവിലാസം തരൂ '' ഞാൻ പറഞ്ഞു '' എന്നെക്കൊണ്ട് കഴിയുന്ന ഒരു തുക ഞാൻ അയച്ചു തരാം ''.<br /><br />'' നന്ദി '' അവൾ പറഞ്ഞു '' അങ്കിൾ എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു. എന്തെങ്കിലും പണം കിട്ടുമെന്ന് വിചാരിച്ചിട്ടല്ല ഞാൻ വിളിച്ചത്, എന്തെങ്കിലും ഒരു സഹായം കിട്ടുമോ എന്ന് കരുതിയാണ് ''.<br /><br />തിരിച്ച് എന്തെങ്കിലും പറയുന്നതിന്നുമുമ്പ് അവൾ ഫോൺ വെച്ചു. മാട്രിമോണിയൽ സൈറ്റുകളുടെ പരസ്യം കാണുമ്പോൾ ഞാൻ ആ പെൺകുട്ടിയെ ഓർക്കും. നല്ലൊരു ബന്ധം അവൾക്ക് കിട്ടണേ എന്ന് പ്രാർത്ഥിക്കും.</b></div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com14tag:blogger.com,1999:blog-5229194494130351578.post-15062078894890989242013-07-19T03:44:00.003-07:002013-07-19T07:22:19.430-07:00വെപ്പുപല്ല് വേണോ ?<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<b><span style="font-size: large;"><br /></span></b><b><span style="font-size: large;">'' എന്തിനാ ഈ കേടുവന്ന പല്ലൊക്കെ വെച്ചോണ്ടിരിക്കുന്നത്. എന്നിട്ട് എപ്പോഴും പല്ലു വേദനിക്കുന്നൂ എന്ന ആവലാതീം. ഒക്കെ അങ്ങിട്ട് പറിച്ചു കളഞ്ഞൂടേ '' പ്രമേഹത്തിന്ന് പതിവായി ചികിത്സയ്ക്ക് ചെല്ലുന്ന കൂട്ടത്തില്‍ കുറച്ചു ദിവസങ്ങളായി അനുഭവപ്പെട്ടു വരുന്ന പല്ലുവേദനയെക്കുറിച്ച് അമ്മ പരാതി പറഞ്ഞതിന്ന് ചന്ദ്രന് ഡോക്ടര്‍ മറുപടി നല്‍കിയതാണ്.<br /><br />'' മുഴുവനും എടുത്തു കളഞ്ഞാല്‍ എന്തെങ്കിലും കടിക്കണച്ചാല്</span></b></div>
<div style="text-align: justify;">
<b><span style="font-size: large;"> എന്താ ചെയ്യാ എന്നു വിചാരിച്ചിട്ടാണ് '' അമ്മ വിഷമം അറിയിച്ചു.<br /><br />'' അതിനല്ലേ വെപ്പുപല്ല് '' ഡോക്ടര്‍ പറഞ്ഞു '' നല്ല സെറ്റ് പല്ല് വെപ്പിച്ചാല്‍ ശരിക്കുള്ള പല്ലുപോലെത്തന്നെയുണ്ടാവും ''. അമ്മ എന്റെ മുഖത്തേക്ക് നോക്കി.<br /><br />'' ശരി സാര്‍, അങ്ങിനെ ചെയ്തോളം '' ഞാന്‍ സമ്മതിച്ചു.<br /><br />'' വെപ്പുപല്ല് വെച്ചാല്‍ നന്നായിരിക്കും അല്ലേ '' തിരിച്ചു പോരുമ്പോള്‍ അമ്മ ചോദിച്ചു.<br /><br />'' പിന്നെന്താ, മുടിയൊന്ന് കറുപ്പിക്കുംകൂടി ചെയ്താല്‍ എന്റെ അനിയത്തിയാണെന്നേ ആളുകള്‍ കരുതൂ ''.<br /><br />'' മിണ്ടാണ്ടിരുന്നോ. നിന്റെയൊരു തമാശ '' അമ്മ എന്നെ ശാസിച്ചുവെങ്കിലും ആ മുഖം സന്തോഷം നിറഞ്ഞിരുന്നു.<br /><br />ഡോക്ടര്‍ നിര്‍ദ്ദേശിച്ച ഡെന്റിസ്റ്റിനെത്തന്നെ സമീപിച്ചു. ഒന്നരാടം ദിവസങ്ങളിലാണ് പല്ല് പറിക്കുക. ആ സമയത്ത് എന്റെ മൂത്ത മകന് രണ്ടു വയസ്സ് ആയിട്ടേയുള്ളു. അവനേയും എടുത്ത് അമ്മ ബസ്സില്‍ പാലക്കാടെത്തും. ഓഫീസ് ജോലി കഴിഞ്ഞ ശേഷം സ്റ്റോപ്പില്‍ കാത്തുനിന്ന് ഞാന്‍ അവരെ കൂട്ടിക്കൊണ്ട് പോവും. അമ്മയുടെ പല്ലു വലിക്കുന്ന നേരം ഞാന്‍ വാങ്ങിക്കൊടുത്ത ചോക്ലേറ്റും രുചിച്ച് മകന് എല്ലാം നോക്കിയിരിക്കും. ഏതാനും ദിവസംകൊണ്ട് പല്ലുകള്‍ മുഴുവന്‍ എടുത്തു കഴിഞ്ഞു. <br /><br />'' തൊണ്ണ് ഉണങ്ങിയിട്ടേ പല്ല് വെക്കാന്‍ പറ്റൂ. ഒരു മാസം കഴിഞ്ഞിട്ട് വരൂ '' പല്ലുകള്‍ മുഴുവനും എടുത്ത ശേഷം ഡോക്ടര്‍ പറഞ്ഞു.<br /><br />'' നല്ലതന്നെ വെക്കാല്ലേ '' പിറ്റേന്ന് അമ്മ ചോദിച്ചു.<br /><br />'' എന്താ സംശയം. എന്റെ അമ്മ സുന്ദരിയാവണ്ടേ '' ഞാന്‍ ചിരിച്ചു, അമ്മയും. ഡോക്ടര്‍ പറഞ്ഞതുപോലെ ഒരുമാസം കഴിഞ്ഞതും ഞങ്ങള്‍ ചെന്നു. അന്ന് അദ്ദേഹം അമ്മയുടെ പല്ലിന്റെ അളവെടുത്തു.<br /><br />'' അടുത്ത തിങ്കളാഴ്ച വന്നോളൂ. പല്ല് വെച്ചിട്ടു പോവാം '' അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച ഞങ്ങള്‍ ചെന്നു. ഡോക്ടര്‍ വെപ്പുപല്ല് വെച്ചുകൊടുത്തു.<br /><br />'' എന്തെങ്കിലും വിഷമം തോന്നുന്നുണ്ടെങ്കില്‍ വന്നോളൂ. ശരിയാക്കി തരാം '' അദ്ദേഹം പറഞ്ഞു.<br /><br />'' കാണുമ്പോള്‍ എങ്ങിനെയുണ്ട് '' തിരിച്ചു പോരുമ്പോള്‍ അമ്മ ചോദിച്ചു.<br /><br />'' എന്താ ഒരു ചന്തം. ആരെങ്കിലും കണ്ണു വെക്ക്വോന്നാ എനിക്കു പേടി '' ഞാന്‍ പറഞ്ഞു.<br /><br />'' അതേ, നമുക്ക് ഡോക്ടറെ ഒന്നു കാണണം. താഴത്തെ വരീലെ പല്ല് വെക്കുമ്പോള്‍ എന്തോ ഒരു അസ്കിത ''.<br /><br />പിറ്റേന്ന് അമ്മയെക്കൂട്ടി ഡോക്ടറെ ചെന്നു കണ്ടു. അദ്ദേഹം വെപ്പുപല്ല് വാങ്ങി രാകി ശരിയാക്കി കൊടുത്തു.<br /><br />'' ഇപ്പോള്‍ എങ്ങിനെയുണ്ട് '' അദ്ദേഹം അന്വേഷിച്ചു.<br /><br />'' ഇപ്പൊ കുഴപ്പൂല്യാ '' അമ്മയ്ക്ക് തൃപ്തിയായി. പക്ഷെ അമ്മ അധിക ദിവസം ആ പല്ല് ഉപയോഗിച്ചില്ല. ചോദിച്ചാല്‍ '' വീട്ടിലിരിക്കുമ്പോള്‍ എന്തിനാ ആ കുന്ത്രാണ്ടം വായില്‍ തിരുകുന്നത് '' എന്നു പറയും. <br /><br />അഞ്ചാറു മാസം കടന്നുപോയി. ഒരുദിവസം എന്തോ തിരയുന്ന കൂട്ടത്തില്‍ ഒരു ടിന്നില്‍ അമ്മ വെപ്പുപല്ല് സൂക്ഷിച്ചു വെച്ചിരിക്കുന്നത് കണ്ടു. </span></b><br />
<br />
<b><span style="font-size: large;"></span></b><br />
<b><span style="font-size: large;"></span></b><br />
<b><span style="font-size: large;">'' അമ്മ പല്ല് വെക്കില്യാന്ന് ഉറപ്പിച്ച്വോ '' ഞാന്‍ അമ്മയോട് ചോദിച്ചു.<br /><br />'' നിന്റെ ഓരോരോ കേനക്കേടേ. ആ കാശുണ്ടെങ്കില്‍ അര പവന്റെ മോതിരം വാങ്ങിക്കായിരുന്നു ''.<br /><br />'' എന്നിട്ട് അത് വായില്‍ തിരുകി നടക്കാനോ '' അമ്മ അതിന് പ്രതികരിച്ചില്ല<br /><br />ഞാന്‍ ഒരു കാര്‍ഡ്ബോര്‍ഡ് എടുത്തു. അതില്‍ കരിക്കട്ടകൊണ്ട് '' ഒരു സെറ്റ് പഴയ വെപ്പുപല്ല് കൊടുക്കാനുണ്ട്. ആവശ്യക്കാര്‍ സമീപിക്കുക '' എന്നെഴുതി അതിന്റെ ചുവടെ അമ്മയുടെ പേരും ചേര്‍ത്തു.<br /><br />'' ഇത് ഒരു പട്ടികയില്‍ തറച്ച് റോഡോരത്ത് വെച്ചോട്ടെ അമ്മേ '' ഞാന്‍ അമ്മയെ സമീപിച്ച് ബോര്‍ഡ് കാണിച്ചുകൊടുത്തു. അമ്മ അക്ഷരങ്ങളിലൂടെ കണ്ണോടിച്ചു.<br /><br />'' കല്യാണം കഴിഞ്ഞ് ഒരു കുട്ടിയായി. എന്നിട്ടും നിന്റെ കുട്ടിക്കളി വിട്ടിട്ടില്ല '' അമ്മ ആ കാര്‍ഡ്ബോര്‍ഡ് വലിച്ചെറിഞ്ഞു. മുറ്റത്തെ തുളസിത്തറയും കടന്ന് ഒരു ഓരത്ത് അത് പറന്നു വീണു.</span></b></div>
</div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com6tag:blogger.com,1999:blog-5229194494130351578.post-18192582718573973712013-06-27T23:05:00.000-07:002013-06-27T23:05:44.416-07:00മറയുന്നതിന്നു മുമ്പ്. <b><br /></b>
<b>'' തള്ളേ, വേണെങ്കില്‍ സാധനം വാങ്ങിനേ. അല്ലെങ്കില്‍ ആളെ മെനക്കെടുത്താതെ സ്ഥലം വിട് '' ഉച്ചത്തിലുള്ള ആക്രോശം കേട്ടപ്പോള്‍ ഞാന്‍ അങ്ങോട്ട് നോക്കി. വെള്ളത്തുണികൊണ്ട് തയ്ച്ച കയ്യില്ലാത്ത ബനിയനും കള്ളിമുണ്ടും ധരിച്ച ഒരു കച്ചവടക്കാരന് സാധനം വാങ്ങാന്‍ എത്തിയ </b><br />
<b>വൃദ്ധയോട് കയര്‍ക്കുകയാണ്. ചുവപ്പു നിറം പൂണ്ട അയാളുടെ ഉണ്ടക്കണ്ണുകളും മുകളിലേക്ക് പിരിച്ചു വെച്ച കൊമ്പന് മീശയും അയാളെ ഒരു ഭീകരനാക്കി. </b><br />
<b><br /></b>
<b>'' അതല്ലടാ മകനേ '' ചാക്കില്‍ കൂമ്പലെ കൂട്ടി വെച്ച കപ്പല്‍ മുളകില്‍ കയ്യോടിച്ച് വൃദ്ധ പറഞ്ഞു '' ഇതങ്ങന്നെ ചപ്പാണ് ''.</b><br />
<b><br /></b>
<b>'' വില്ക്കാന് വെച്ച ചരക്കില്‍ തൊട്ട് കുറ്റം പറഞ്ഞാലുണ്ടല്ലോ '' അയാള്‍ അലറി '' വയസ്സായി എന്നൊന്നും ഞാന്‍ നോക്കില്ല. ഒറ്റ ചവിട്ടിന് പണി തീര്‍ക്കും ''. ആ സ്ത്രീ എന്തെങ്കിലും </b><br />
<b>പറയുന്നതിന്നു മുമ്പ് കൂടെയുള്ളവര്‍ അവരെ അവിടെ നിന്നും കൂട്ടിക്കൊണ്ടു പോയി.</b><br />
<b><br /></b>
<b>അര നൂറ്റാണ്ടിന്ന് മുമ്പത്തെ ആഴ്ച ചന്തയാണ് രംഗം. പറളി ഹൈസ്കൂളില്‍ ചേര്‍ന്ന ശേഷം </b><br />
<b>വല്ലപ്പോഴും ഞാന്‍ നാണിയമ്മയോടൊപ്പം ചന്തയ്ക്ക് പോവാറുണ്ട്. സാധനങ്ങള്‍ ചോദിച്ചു വാങ്ങാനൊന്നും എനിക്കറിയില്ല. അതൊക്കെ നാണിയമ്മ ചെയ്തോളും. ചന്തയിലെ പല വിധത്തിലുള്ള കാഴ്ചകള്‍ കാണാനുള്ള കൌതുകംകൊണ്ട് പോയിരുന്നു എന്നേയുള്ളു. </b><br />
<b><br /></b>
<b>ബുധനാഴ്ച ദിവസങ്ങളിലാണ് പറളി ചന്ത. വളരെ കുറച്ച് വ്യാപാരികള്‍ മാത്രമേ ഇപ്പോള്‍ </b><br />
<b>ചന്തയില്‍ എത്താറുള്ളു. സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരും അധികമൊന്നുമില്ല. എന്നാല്‍ </b><br />
<b>ആ കാലത്ത് ഇങ്ങിനെ ആയിരുന്നില്ല. </b><br />
<b><br /></b>
<b>ചന്തയില്‍ എത്തുന്നതിന്നു മുമ്പുതന്നെ തിരക്ക് കാണാന്‍ കഴിയും. രണ്ടോ മൂന്നോ കോഴികളെ </b><br />
<b>കാലുകെട്ടി തൂക്കിപ്പിടിച്ച് വില്ക്കാന് എത്തുന്നവരും അവരുടെ മുന്നില്‍ വിലപേശി വാങ്ങാന്‍ </b><br />
<b>നില്‍ക്കുന്നവരും റോഡോരത്തുതന്നെ ഉണ്ടാവും. മണ്‍കലങ്ങളും തൊട്ടികളും ഓലപ്പായകളും </b><br />
<b>വില്ക്കാനെത്തുന്ന സ്ത്രീകളെയാണ് അവര്‍ക്കരികില്‍ കാണുക. പൊക്കവടയും സുഖിയനും വെല്ലപ്പവും ഒരു തട്ടില്‍ നിരത്തി വില്ക്കാനിരിക്കുന്ന മന്ദാടിയാരേയും, വിസ്തൃത മനപ്പാഠവും </b><br />
<b>കവളപ്പാറകൊമ്പനും സരോജിനിയുടെ കടുംകയ്യും പോലേയുള്ള പുസ്തകങ്ങള്‍ വില്‍ക്കുന്ന</b><br />
<b>കച്ചവടക്കാരനേയും കടന്ന് അകത്തോട്ട് ചെന്നാല്‍ പടിഞ്ഞാറേ തലവരേയും അവിടെ നിന്ന് </b><br />
<b>വടക്ക് ഹൈസ്ക്കൂള് പറമ്പ് വരേയും നീണ്ടു കിടക്കുന്ന ഓടുമേഞ്ഞ കെട്ടിടത്തില്‍ കച്ചവടക്കാര്‍ </b><br />
<b>നിരന്നിരിക്കുന്നത് കാണാം. പച്ചക്കറി, പല വ്യഞ്ജനം തുടങ്ങിയവ വില്ക്കുന്നവരെ കൂടേതെ വളക്കാരന് ചെട്ടിയാരും തോര്‍ത്തു മുണ്ടും ശീലക്കോണകവും പട്ടുകോണകവും വില്‍ക്കുന്ന കിഴവനും, ഉണക്ക മത്സ്യം വില്‍പ്പന ചെയ്യുന്ന വട്ടത്താടിക്കാരനും കച്ചവടക്കാരില്പെടുന്നു.</b><br />
<b><br /></b>
<b>'' എന്തിനാ നാണിയമ്മേ അയാള്‍ അവരെ ചവിട്ടിക്കൊല്ലും എന്ന് പറഞ്ഞത് '' ചന്തയില്‍ നിന്ന് തിരിച്ചു പോരുമ്പോള്‍ ഞാന്‍ അവരോട് ചോദിച്ചു.</b><br />
<b><br /></b>
<b>'' അവന്റെ സാധനത്തിനെ കുറ്റം പറഞ്ഞതിനാണ്. എന്നാലും അങ്ങിനെ പറയാന്‍ പാങ്ങുണ്ടോ. ഒന്നൂല്യെങ്കിലും വയസ്സായ തള്ളയല്ലേ അത്. അവന് പറഞ്ഞത് ഈശ്വരന് പൊറുക്കില്ല. ദൈവം വേണ്ടതുപോലെ കൊടുത്തോളും ആ ദുഷ്ടന് ''.</b><br />
<b><br /></b>
<b>പിറ്റേന്ന് സ്കൂളിലേക്ക് പോവുന്ന വഴിയില്‍വെച്ചുതന്നെ ചന്തപ്പുരയ്ക്ക് സമീപം ലോറി തട്ടി ഒരാള്‍ മരിച്ചു എന്ന വിവരം അറിഞ്ഞു. സ്കൂളിലേക്കുള്ള എളുപ്പ വഴി ഉപേക്ഷിച്ച് അപകടം </b><br />
<b>നടന്ന ദിക്കിലേക്ക് ഞാന്‍ നടന്നു. അവിടെ പാര്‍സല്‍ ലോറിയുടെ പിന്ചക്രത്തിന്നു മുമ്പില്‍ </b><br />
<b>കിടന്ന ശരീരം അയാളുടേതായിരുന്നു. മുറിക്കയ്യന്‍ ബനിയനും കള്ളിമുണ്ടും തന്നെയാണ് വേഷം. തുറിച്ച ചോരക്കണ്ണുകളും കൊമ്പന് മീശയും അപ്പോഴും പേടിപ്പെടുത്തുന്ന മട്ടിലാണ്. മൂക്കില്‍ നിന്നും വായില്‍ നിന്നും മഞ്ഞ നിറത്തില്‍ കൊഴുത്ത ദ്രാവകം ഒഴുകിയത് കാണാം.</b><br />
<b><br /></b>
<b>'' ഇന്നലെ ചന്ത പിരിഞ്ഞ ശേഷം ബാക്കി വന്നതൊക്കെ ചാക്കിലാക്കി ചായപ്പീടികയില്വെച്ചു</b><br />
<b> പോയതാണ്. ഇന്ന് ബസ്സില്‍ വന്നിറങ്ങി അതെടുക്കാന്‍ റോഡ് ക്രോസ്സ് ചെയ്തപ്പോള്‍ ലോറി ഇടിച്ചതാണ് '' അപ്പോള്‍ സ്ഥലത്തെത്തിയ ആരോടോ അവിടെ നിന്നിരുന്ന ആള് പറയുന്നത് കേട്ടു. കൂട്ടുകാരോടൊപ്പം പൊട്ടുകടല കൊറിച്ചുംകൊണ്ട് ഞാന്‍ അവിടെ നിന്നു. സ്കൂളില്‍ </b><br />
<b>ബെല്ലടിച്ചപ്പോഴാണ് അവിടെ നിന്ന് പോന്നത്.</b><br />
<b><br /></b>
<b>'' ഒരു ഓലപ്പായില്‍ അയാളെ ചുരുട്ടിക്കെട്ടി കാളവണ്ടിയില്‍ പാലക്കാട്ടേക്ക് കൊണ്ടുപോയി '' അത്ര നേരം ക്ലാസ്സില്‍ വരാതെ അവിടെത്തന്നെ നിന്നിരുന്ന സഹപാഠി ഇന്റര്‍വെല്‍ സമയത്ത് വന്ന് പറഞ്ഞു.</b><br />
<b><br /></b>
<b> - 2 -</b><br />
<b><br /></b>
<b>'' ദാസേട്ടാ, വെള്ളം നോക്കാന്‍ ചെന്നതാണോ '' പാടത്തു നിന്ന് വലിയ വരമ്പിലേക്ക് കയറിയ എന്നോട് രാമകൃഷ്ണന് ചോദിച്ചു.</b><br />
<b><br /></b>
<b>'' ഇക്കുറി വരമ്പ് പൊതിയാന്‍ പറ്റിയില്ല. അതു കാരണം ഒരുപാട് കള്ളമ്പോടുണ്ട് '' ഞാന്‍ </b><br />
<b>പറഞ്ഞു '' ദിവസവും നോക്കിയില്ലെങ്കില്‍ പാടത്ത് ഒരു തുള്ളി വെള്ളം ഉണ്ടാവില്ല ''.</b><br />
<b><br /></b>
<b>രാമകൃഷ്ണന് ചീട്ടുകളി ക്ലബ്ബിലെ അംഗമായിരുന്നു. വളരെക്കാലം ഒന്നിച്ച് നടന്നവരാണ് ഞങ്ങള്‍. കല്യാണത്തിന്നു മുമ്പ് വേലയ്ക്കും പൂരത്തിനും സിനിമയ്ക്കും നാടകത്തിനും </b><br />
<b>ഒന്നിച്ച് പോയിരുന്നതാണ്. </b><br />
<b><br /></b>
<b>'' ഒരു ബീഡി വലിക്കിന് '' ഡ്രോയര്‍ പോക്കറ്റില്‍ നിന്ന് അയാള്‍ ഒരു കെട്ട് സാധുബീഡിയും </b><br />
<b>തീപ്പെട്ടിയും എടുത്തു. ബീഡിയും വലിച്ച് ഞങ്ങള്‍ വരമ്പത്ത് നിന്നു.</b><br />
<b><br /></b>
<b>'' ദാസേട്ടാ, കുട്ടികള്‍ക്കൊക്കെ സുഖോല്ലേ '' അയാള്‍ വിശേഷം ചോദിച്ചു.</b><br />
<b><br /></b>
<b>'' വലിയ കുഴപ്പമൊന്നും കൂടാതെ പോവുന്നു. തനിക്ക് വിശേഷിച്ച് ഒന്നൂല്യല്ലോ ''.</b><br />
<b><br /></b>
<b>'' നമുക്കെന്ത് വിശേഷം. പത്ത് പത്തില്‍ അങ്ങിനെ പോണൂ '' രാമകൃഷ്ണന്റെ വാക്കുകളില്‍ </b><br />
<b>നിരാശ നിഴലിച്ചു.</b><br />
<b><br /></b>
<b>'' എന്താടോ അങ്ങിനെ. തനിക്കെന്താ ഒരു പ്രയാസം പോലെ ''.</b><br />
<b><br /></b>
<b>'' ഒന്നും പറയണ്ടാ. ജോലിടെ കാര്യം ആലോചിക്കുമ്പോള്‍ ഒരു സമാധാനവും ഇല്ല ''.</b><br />
<b><br /></b>
<b>എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന കുറേ കാലം അയാള്‍ക്ക് ജോലിയുണ്ടായിരുന്നതാണ്.</b><br />
<b>പിന്നീട് താല്‍ക്കാലിക ജീവനക്കാരെ പിരിച്ചു വിട്ട കൂട്ടത്തില്‍ അയാളും പെട്ടു. വീണ്ടും ആ ജോലി കിട്ടാന്‍ ശ്രമിക്കുകയാണ്.</b><br />
<b><br /></b>
<b>'' വിഷമിക്കണ്ടടോ. ദൈവം തനിക്ക് വേറെന്തെങ്കിലും കണ്ടിട്ടുണ്ടാവും ''.</b><br />
<b><br /></b>
<b>'' ഉവ്വ്. ആ ചങ്ങാതി നന്നെങ്കില്‍ ഞാന്‍ ഇത്ര കഷ്ടപ്പെടില്ല '' അയാളൊന്ന് നീട്ടിത്തുപ്പി.</b><br />
<b><br /></b>
<b>'' വെറുതെ വേണ്ടാത്തത് പറയണ്ടാ. ഒക്കെ ശരിയാവും '' ഞാന്‍ ആശ്വസിപ്പിച്ചു. കുറെ നേരം </b><br />
<b>കൂടി ഞങ്ങള്‍ സംസാരിച്ചു നിന്നു. </b><br />
<b><br /></b>
<b>തൊഴില്‍ നഷ്ടപ്പെട്ടവര്‍ ഒരു സംഘടന ഉണ്ടാക്കിയിട്ടുണ്ടെന്നും പോയ ജോലി തിരിച്ചുകിട്ടാന്‍ </b><br />
<b>ശ്രമിക്കുന്നുണ്ടെന്നും ഒന്നുരണ്ട് ദിവസത്തിനുള്ളില്‍ അതിന്റെ ഫലം അറിയാമെന്നും അയാള്‍ </b><br />
<b>പറഞ്ഞു.</b><br />
<b><br /></b>
<b>'' അത് കിട്ടി ഒരു മാസത്തെ ശമ്പളം വാങ്ങീട്ട് ചത്താലും വേണ്ടില്ല '' അയാള്‍ നെടുവീര്‍പ്പിട്ടു.</b><br />
<b><br /></b>
<b>'' ഈശ്വരന് സഹായിക്കട്ടെ '' ഞാന്‍ ആ കൈകളില്‍ പിടിച്ചു.</b><br />
<b><br /></b>
<b>'' കാണുമ്പോള്‍ കാണാം '' അയാള്‍ യാത്ര പറഞ്ഞു. രാമകൃഷ്ണന് ആത്മഹത്യ ചെയ്ത വിവരമാണ് പിന്നീട് ഞാന്‍ അറിയുന്നത്.</b><br />
<b><br /></b>
<b> - 3 -</b><br />
<b><br /></b>
<b>ഒമ്പതു മണിക്ക് ബസ്സ് സ്റ്റോപ്പിലെത്തിയതാണ്. ആദ്യം വന്ന ബസ്സില്‍ നല്ല തിരക്ക്. അത് ഒഴിവാക്കി. അടുത്തതില്‍ കയറാം. പിന്നീട് രണ്ടു ബസ്സുകള്‍ ഒന്നിച്ചാണ് വന്നത്. രണ്ടും </b><br />
<b>നിര്‍ത്തിയില്ല. പിന്നീടു വന്ന ബസ്സുകളും നിറുത്താതെ പോയപ്പോള്‍ പരിഭ്രമമായി. സമയം </b><br />
<b>ഒമ്പതരയാവുന്നു. ഇനി ബസ്സ് കിട്ടാന്‍ വൈകിയാല്‍ സമയത്തിന്ന് ഓഫീസില്‍ എത്തില്ല.</b><br />
<b><br /></b>
<b>'' എന്താടോ അടുപ്പില്‍ ചുറ്റി വിട്ട കോഴിയെപ്പോലെ താന്‍ ഇവിടെ കിടന്ന് തിരിയുന്നത്. ജോലിക്കൊന്നും പോണില്ലേ ''. ഞാന്‍ തിരിഞ്ഞു നോക്കി. എക്സിക്യുട്ടീവ് ഓഫീസര്‍ </b><br />
<b>മണിയേട്ടനാണ്.</b><br />
<b><br /></b>
<b>'' ഒമ്പത് മണിക്ക് എത്തിയതാണ്. ബസ്സൊന്നും നിര്‍ത്തിയില്ല '' ഞാന്‍ പറഞ്ഞു.</b><br />
<b><br /></b>
<b>'' താന്‍ ഇലക്ട്രിസിറ്റി ബോര്‍ഡിലാണെന്ന് അവര്‍ക്കറിയും. അതാ നിര്‍ത്താത്തത്. പോയാലും </b><br />
<b>പോയില്ലെങ്കിലും നിങ്ങള്‍ക്ക് കാശ് കിട്ട്വോലോ '' അദ്ദേഹം ഉറക്കെ ചിരിച്ചു.</b><br />
<b><br /></b>
<b>അപ്പോഴേക്കും ഒരു ബസ്സെത്തി. ഗുരുവായൂരില്‍ നിന്നുള്ളതാണ്. വാകച്ചാര്‍ത്ത് തൊഴുത് പോന്ന കുറച്ചുപേര്‍ക്ക് ഇറങ്ങാന്‍ ബസ്സ് നിര്‍ത്തി.</b><br />
<b><br /></b>
<b>'' വേഗം പോയി കയറെടോ '' മണിയേട്ടന് പറഞ്ഞു. ഞാന്‍ ബസ്സില്‍ കയറി.</b><br />
<b><br /></b>
<b>ഓഫീസ് സമയത്തിന്നു ശേഷം കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതി മീറ്റിങ്ങില്‍ </b><br />
<b>പങ്കെടുക്കേണ്ടി വന്നതിനാല്‍ അന്ന് വൈകിയാണ് തിരിച്ചെത്തിയത്.</b><br />
<b><br /></b>
<b>'' കുട്ടി നമ്മുടെ മണിയേട്ടന് പോയി '' പെട്ടിക്കട നടത്തുന്ന മോപ്പാന് ബസ്സിറങ്ങി വന്ന എന്നെ വിളിച്ചു പറഞ്ഞു '' ഓഫീസില്‍ പണി ചെയ്യുമ്പോള്‍ ഹാര്‍ട്ട് നിന്നതാണ് ''. ഷോക്കേറ്റ പോലെ ഞാന്‍ നിന്നു. രാവിലെ സംസാരിച്ചു പിരിഞ്ഞതാണ്. മനുഷ്യജീവിതം ഇത്രയൊക്കെ ഉള്ളൂ. </b><br />
<b><br /></b>
<b>'' വീട്ടില്‍ ചെന്നതും മണിയേട്ടന്റെ വീടുവരെ ഒന്ന് പോവണം. രാവിലെ വര്‍ത്തമാനം പറഞ്ഞു പിരിഞ്ഞതാണ്. എനിക്കൊന്ന് കാണണം '' ഞാന്‍ പറഞ്ഞു.</b><br />
<b><br /></b>
<b>'' ദഹിപ്പിക്കല്‍ കഴിഞ്ഞു. എന്നിട്ടാ ഞാന്‍ പോന്നത് ''മോപ്പാന് പറഞ്ഞു. രാവിലെ ഞങ്ങള്‍ </b><br />
<b>സംസാരിച്ചു നിന്ന ഭാഗത്തേക്ക് ഞാന്‍ നോക്കി.</b><br />
<b><br /></b>
<b><br /></b>
<b> - 4 -</b><br />
<b><br /></b>
<b>'' മൊയ്ത്വോ, നാളെ ജനവരി ഒന്നാം തിയ്യതി ആണ് എന്ന് അറിയാലോ. ആറര ആവുമ്പോഴേക്ക് ഇവിടെ എത്തണം. ചീട്ടു കളിച്ച് തോറ്റിട്ട് ചെവീല് കൊടി വെച്ചാല്‍ അതൊരു വര്‍ക്കത്താ. ഒരു കൊല്ലത്തേക്ക് അതിന്റെ ഫലം കിട്ടും '' ചീട്ടുകളി കഴിഞ്ഞ് ക്ലബ്ബില്‍ നിന്ന് പോരുമ്പോള്‍ ചന്ദ്രന് </b><br />
<b>മാസ്റ്റര്‍ മൊയ്തുവിനോട് പറയുന്നത് കേട്ടു.</b><br />
<b><br /></b>
<b>'' അതിനെന്താ. എപ്പൊ വേണച്ചാലും എത്താലോ '' മൊയ്തു മറുപടി പറഞ്ഞു.</b><br />
<b><br /></b>
<b>'' തന്നോട് ഇനി പ്രത്യേകിച്ച് പറയണോ '' മാഷ് എന്നോട് ചോദിച്ചു.</b><br />
<b><br /></b>
<b>'' വേണ്ടാ, ഞാന്‍ എത്തും '' ഞാന്‍ ഉറപ്പ് നല്കി.</b><br />
<b><br /></b>
<b>പിറ്റേന്ന് വൈകുന്നേരം രാമചന്ദ്രനോടൊപ്പം സംസാരിച്ചിരിക്കുമ്പോഴാണ് ഓവര്‍ബ്രിഡ്ജിന്ന് സമീപം എന്തോ അപകടം നടന്ന വിവരം സ്റ്റേഷന് മാസ്റ്റര്‍ അറിയിക്കുന്നത്. എന്റെ ചെറിയ മകനെ വിവരം അന്വേഷിച്ചു വരാന്‍ ഞാന്‍ ഏല്‍പ്പിച്ചു. ബൈക്കുമായി പോയ അവന് ഉടനെ തിരിച്ചെത്തി.</b><br />
<b><br /></b>
<b>'' ഒരു ടാറ്റാ സുമോ ചന്ദ്രന് മാസ്റ്ററെ ഇടിച്ചതാണ്. ചക്രം കാലില്‍ കയറിയിരുന്നു എന്നാണ് അറിഞ്ഞത്. അപ്പോള്‍ത്തന്നെ പാലക്കാട്ടേക്ക് കൊണ്ടുപോയി '' അവന് പറഞ്ഞു. ഉടനെ ഞാന്‍ അജിതനെ ഫോണ്‍ ചെയ്ത് വിവരം അറിയിച്ചു.</b><br />
<b><br /></b>
<b>'' ഇപ്പോള്‍ തന്നെ ഞാന്‍ കാറുമായി വരാം. നീ ബാലന് മാഷെ വിളിച്ച് വിവരം അറിയിക്ക് '' അജിതന് പറഞ്ഞു.</b><br />
<b><br /></b>
<b>കരുണ ഹോസ്പിറ്റലിലും വെല്‍കെയര്‍ ഹോസ്പിറ്റലിലും മാസ്റ്ററെ കണ്ടെത്താനായില്ല. ഞങ്ങള്‍ ജില്ലാ ആസ്പത്രിയിലേക്ക് തിരിച്ചു. അവിടേയും എത്തിയിട്ടില്ല. ഇനിയെന്തു വേണം എന്നാലോചിച്ചു നില്ക്കുമ്പോള് പാലന ഹോസ്പിറ്റലിലെ ആംബുലന്‍സ് എത്തി. അതില്‍ നിന്നും മാസ്റ്ററുടെ മകന് കരഞ്ഞുകൊണ്ട് ഇറങ്ങി. ഞങ്ങള്‍ വേഗം അടുത്തേക്ക് ചെന്നു.</b><br />
<b><br /></b>
<b>'' എന്റെ അച്ഛന് പോയി '' പൊട്ടികരയുന്ന മകനെ എന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍ ഏല്‍പ്പിച്ച് തിരിച്ചു പോരുന്ന വഴി കടവത്തെത്തിയപ്പോള്‍ എത്രയോ കൊല്ലങ്ങളായി മാസ്റ്റര്‍ കൊണ്ടു നടന്ന ക്ലബ്ബിലേക്ക് ഞാന്‍ നോക്കി. </b><br />
<b><br /></b>
<b><br /></b>
<b> - 5 -</b><br />
<b><br /></b>
<b>ചന്ദ്രന് മാസ്റ്ററുടെ മരണത്തോടെ ക്ലബ്ബ് ഏതാണ്ട് നിര്‍ജ്ജീവമായി. മാസത്തിലൊരിക്കലോ മറ്റോ തുറന്ന് അടിച്ചു വാരും. കുറച്ചു നേരം അവിടെ ചിലവഴിക്കും. ക്ലബ്ബ് നില നിന്നിരുന്ന കെട്ടിടംഉടമസ്ഥന് ഒരു ദിവസം പൊളിച്ചു മാറ്റിയതോടേ അതും തീര്‍ന്നു. താവളം</b><br />
<b> നഷ്ടപ്പെട്ട ഞങ്ങള്റെയില്വേ സ്റ്റേഷനിലേക്ക് ചേക്കേറി. വൈകുന്നേരം ആറരയോടെ എത്തും. രണ്ടാമത്തെ പ്ലാറ്റ്ഫോമിലെ ഒഴിഞ്ഞ ചാരുബെഞ്ചില്‍ ഇരിക്കും. എട്ടു മണി വരെ നാട്ടു വര്‍ത്തമാനങ്ങള്‍ പറഞ്ഞങ്ങിനെ കൂടും. </b><br />
<b><br /></b>
<b>പതിവുപോലെ അന്നും ഞാനും അജിതനും ബാലന് മാസ്റ്ററും മൊയ്തുവും ഒത്തുകൂടി. </b><br />
<b><br /></b>
<b>'' ഇന്നെന്താ നമ്മടെ ആളെ കാണാത്തത് '' ഏഴുമണി കഴിഞ്ഞപ്പോള്‍ മൊയ്തു ചോദിച്ചു. മാധവന് നായരെ ഉദ്ദേശിച്ചാണ് ആ ചോദ്യം.</b><br />
<b><br /></b>
<b>'' ചിലപ്പോള്‍ കുന്നംകുളത്തേക്ക് പോയിട്ടുണ്ടാവും '' ഞാന്‍ പറഞ്ഞു. ഏഴര ആവുമ്പോഴേക്ക് മാധവന് നായരെത്തി.</b><br />
<b><br /></b>
<b>'' മാധവേട്ടാ ഇന്നെന്താ ഇത്ര വൈകിയത് '' മൊയ്തു അന്വേഷിച്ചു. </b><br />
<b><br /></b>
<b>'' അത്താഴംപൊറ്റക്കാവില് പോയിരുന്നു. നേരം വൈകിയപ്പോള്‍ ഇന്നിനി പോരുന്നില്ല എന്ന് വിചാരിച്ചതാണ്. റോഡില്‍ കയറിയപ്പോള്‍ ഒരു ബസ്സ് വന്നുനിന്നു. ഞാനതില്‍ കേറി പോരും </b><br />
<b>ചെയ്തു ''. </b><br />
<b><br /></b>
<b>'' അത് ഏതായാലും നന്നായി ''.</b><br />
<b><br /></b>
<b>'' ദക്ഷിണ കൊടുത്തപ്പോള്‍ ശാന്തിക്കാരന് തന്നതാണ്. ഇനി അതില്ലാത്ത കുറവ് വേണ്ടാ '' നെറ്റിയില്‍ തൊട്ട ചന്ദനവും പൂവും അദ്ദേഹം കാണിച്ചു തന്നു. </b><br />
<b><br /></b>
<b>'' ഇഷ്ടാ, നമുക്ക് ഇങ്ങിനെയൊക്കെ ആയാല്‍ മതിയോ '' അത്താഴംപൊറ്റക്കാവും തിരുവഞ്ചി അമ്പലവും പുതുക്കി പണിയുന്ന വിവരങ്ങള്‍ വര്ണ്ണിച്ചതിന്നു ശേഷം പൊടുന്നനെ മാധവേട്ടന് </b><br />
<b>ചോദിച്ചു. എന്താണ് അദ്ദേഹം ഉദ്ദേശിച്ചത് എന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല.</b><br />
<b><br /></b>
<b>'' എന്നും നമുക്ക് ഇങ്ങിനെ സ്റ്റേഷനില്‍ കൂടിയാല്‍ മതിയോ. രണ്ടു മൂന്ന് മാസം കഴിഞ്ഞാല്‍ </b><br />
<b>മഴക്കാലമാവും. പിന്നെ നമ്മള് എവിടെ കൂടും ''. സത്യത്തില്‍ ഞങ്ങളാരും അതിനെക്കുറിച്ച് </b><br />
<b>ചിന്തിച്ചിരുന്നില്ല.</b><br />
<b><br /></b>
<b>'' നമുക്ക് റോഡോരത്ത് നാലോ അഞ്ചോ സെന്റ് സ്ഥലം വാങ്ങിക്കാം. അതില്‍ ഒരു രണ്ടു നില കെട്ടിടം ഉണ്ടാക്കണം. താഴെ പീടിക മുറികള്‍. മുകളില്‍ ഒരു ഹാള്‍. എന്തെങ്കിലും മീറ്റിങ്ങ് കൂടാന്‍ കെടക്കട്ടെ അങ്ങിനെയൊന്ന്. പിന്നെ ഒരു മുറി. പത്തുക്ക് പത്ത് മതി. നമുക്ക് കുറച്ചു നേരം ഇരിക്കാനും വേണച്ചാല്‍ ചീട്ടുകളിക്കാനും അതൊക്കെ ധാരാളം മതി '' ഒന്നു നിര്‍ത്തി അദ്ദേഹം തുടര്‍ന്നു '' നമ്മളെല്ലാവരും കുറേശ കാശെടുത്താല്‍ മതി. സംഗതി ക്ലീന്‍ ''. ആരും</b><br />
<b>ഒന്നും പറഞ്ഞില്ല. ഇത് നടപ്പിലാക്കാന്‍ പറ്റുമോ എന്ന സംശയത്തിലാണ് എല്ലാവരും.</b><br />
<b><br /></b>
<b>'' എടോ, ആ സ്ഥലം കിട്ട്വോ എന്ന് താന്‍ ഒന്ന് അന്വേഷിക്ക് '' റെയില്‍വെ സ്റ്റേഷന്നടുത്തുള്ള സ്ഥലത്തെക്കുറിച്ചന്വേഷിക്കാന് മാധവേട്ടന് എന്നെ ഏല്‍പ്പിച്ചു. </b><br />
<b><br /></b>
<b>നേരം ഏഴേ മുക്കാലായി. ബാലന് മാസ്റ്റര്‍ എഴുന്നേറ്റു. അദ്ദേഹത്തിന്ന് പോവാനുള്ള ബസ്സ് എത്താറായി.</b><br />
<b><br /></b>
<b>'' മാധവേട്ടാ, നിങ്ങള്‍ വരുന്നോ '' മാഷ് ചോദിച്ചു.</b><br />
<b><br /></b>
<b>'' നിങ്ങള്‍ നടന്നോ. ഞാന്‍ കുറച്ചു കഴിഞ്ഞിട്ടേയുള്ളു '' മാധവേട്ടന് പോവാന്‍ ഒരുക്കമല്ല. </b><br />
<b><br /></b>
<b>എട്ടുമണി കഴിഞ്ഞതും എല്ലാവരും എഴുന്നേറ്റു. എന്റെ വീട് സ്റ്റേഷനടുത്താണ്. മാധവേട്ടനും </b><br />
<b>മൊയ്തുവിനും തെക്കു ഭാഗത്തേക്ക് പോവണം. അജിതന് വടക്കു ഭാഗത്തേക്കും.</b><br />
<b><br /></b>
<b>'' റെയില്‍ കടക്കുമ്പോള്‍ തടഞ്ഞു വീഴണ്ടാ '' അജിതന് അവരോട് പറഞ്ഞു. ആ നേരത്താണ് '' സാര്‍ '' എന്നൊരു വിളി കേട്ടത്. ഒരു കോണ്ട്രാക്ടര് മാധവേട്ടനെ വിളിച്ചതാണ്.</b><br />
<b><br /></b>
<b>'' ഞാന്‍ ഇയാളുടെ കൂടെ ഈ വഴിക്ക് പോവുന്നു '' മാധവേട്ടന് അയാളോടൊപ്പം നടന്നകന്നു.</b><br />
<b><br /></b>
<b>കഴിഞ്ഞ രാത്രി വീട്ടിലേക്ക് പോവുന്ന വഴിക്ക് മാധവേട്ടനെ ബൈക്ക് ഇടിച്ച വിവരം പിറ്റേന്ന് ഒലവക്കോടുനിന്ന് രാധാകൃഷ്ണന് വിളിച്ചു പറഞ്ഞപ്പോഴാണ് ഞാന്‍ അറിയുന്നത്.</b><br />
<b><br /></b>
<b>'' വിവരം അന്വേഷിച്ച് താന്‍ എന്നെ വിളിച്ചറിയിക്ക്വോ '' അദ്ദേഹം ചോദിച്ചു. ഞാന്‍ സമ്മതിച്ചു. പക്ഷെ അത് വേണ്ടി വന്നില്ല. അതിനുമുമ്പേ രാധാകൃഷ്ണന് ഒരിക്കല്‍ കൂടി വിളിച്ചു.</b><br />
<b><br /></b>
<b>'' മാധവേട്ടന് പോയി. ബോഡി പാലനയിലുണ്ടത്രേ ''. </b><br />
<b><br /></b>
<b> മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ എടുക്കുന്നതിന്നു മുമ്പ് ഞാനും അജിതനും ബാലന് </b><br />
<b>മാസ്റ്ററും ആസ്പത്രിയിലെത്തി. മോഹങ്ങള്‍ ബാക്കിവെച്ച് വേര്‍പിരിഞ്ഞ മാധവേട്ടന്റെ ദേഹം </b><br />
<b>ടേബിളില്‍ കിടപ്പുണ്ടായിരുന്നു.</b>keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com11tag:blogger.com,1999:blog-5229194494130351578.post-50625615654458287332013-01-27T01:24:00.001-08:002013-01-27T01:24:27.299-08:00നന്മയിലേക്ക് ഒരു ചുവടുവെപ്പ്.<div dir="ltr" style="text-align: left;" trbidi="on">
<b>ആസ്പത്രിയില്‍ ആരേയോ കാണാന്‍ ചെന്നപ്പോഴാണ് ഞാന്‍ അവരെ കണ്ടത്. ഓട്ടോ റിക്ഷയില്‍ ആ അമ്മയും മകനും കാഷ്വാലിറ്റിക്കു മുമ്പില്‍ വന്നിറങ്ങി. പത്തമ്പത്തഞ്ച് </b><br />
<b>വയസ്സാവും ആ സ്ത്രീക്ക്. വെള്ള ബ്ലൌസും മല്ലുമുണ്ടുമാണ് വേഷം. ഒരു ഇര്‍ക്കില കരയന്‍ </b><br />
<b>വേഷ്ടി തോളിലൂടെ ഇട്ടിട്ടുണ്ട്. എന്തെല്ലാമോ കുത്തി നിറച്ച ഒരു പ്ലാസ്റ്റിക്ക്സഞ്ചി ഇടത്തെ കയ്യില്‍ തൂക്കിപ്പിടിച്ചിട്ടുണ്ട്. </b><br />
<b><br /></b>
<br /><b>മുഷിഞ്ഞൊരു ഡബിള്‍വേഷ്ടിയും അതിലേറെ മുഷിഞ്ഞ ഫുള്‍ കൈ ഷര്‍ട്ടുമാണ് ചെറുപ്പക്കാരന് അണിഞ്ഞിരുന്നത്. ചകിരിപോലത്തെ എണ്ണമയമില്ലാത്ത മുടി ചീകിയ മട്ടില്ല. കറുത്ത താടി മുഖത്തിന്ന് ഒരു ആവരണമായി തോന്നും. ആ അമ്മയുടെ തോളില്‍ </b><br />
<b>പിടിച്ച് കഷ്ടപ്പെട്ടാണ് അയാള്‍ അകത്തേക്ക് ചെന്നത്.</b><br />
<br /><br /><b> '' പത്തു പതിനഞ്ചു ദിവസമായി ഇവന് ഒരേ പനി '' ആ സ്ത്രീ ഡ്യൂട്ടി ഡോക്ടറോട് പറയുന്നതു കേട്ടു.</b><br />
<br /><b><br />'' എന്നിട്ട് എന്താ ചെയ്തത് '' ഡോക്ടര്‍ അന്വേഷിച്ചു.</b><br />
<br /><b><br />'' മൂത്താരുടെ മരുന്നു കടേന്ന് ഗുളിക വാങ്ങി കൊടുത്തിട്ടുണ്ട് ''.</b><br />
<br /><br /><b>'' ബ്ലഡ് ചെക്ക് ചെയ്യേണ്ടി വരും '' അയാളെ പരിശോധിച്ച ശേഷം ഡോക്ടര്‍ പറഞ്ഞു. </b><br />
<br /><b><br />'' നിന്റെ കയ്യില്‍ കാശുണ്ടോടാ മകനേ '' അയമ്മ മകനോട് ചോദിക്കുന്നത് കേട്ടു.</b><br />
<br /><b><br />ആ രംഗം പിന്നീട് പലപ്പോഴും മനസ്സില്‍ എത്തി. നിസ്സഹായയായ അമ്മ മകന്റെ ചികിത്സയ്ക്കു വേണ്ടി കഷ്ടപ്പെടുന്ന പല രംഗങ്ങള്‍ കണ് മുന്നിലൂടെ കടന്നുപോവുന്നതു പോലെ. അത് വികസിച്ച് രൂപാന്തരം പ്രാപിച്ച് ഒരു കഥയായി മാറി.</b><br />
<br /><br /><b>'' നന്മയിലേക്ക് ഒരു ചുവടുവെപ്പ് '' എന്ന എന്റെ രണ്ടാമത്തെ നോവലിന്റെ ജനനം </b><br />
<b>അങ്ങിനെയാണ്. 2011 മെയ് 5 നാണ് നോവല്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്തു തുടങ്ങിയത്. ഇന്നലെ ( 2013 ജനവരി 26 ) അത് പൂര്‍ത്തീകരിച്ചു. അറുപത്തി മൂന്ന് അദ്ധ്യായങ്ങളുള്ള ഈ നോവല്‍ എഴുതിക്കൊണ്ടിരിക്കുന്നതിന്നിടയില്‍തന്നെ 32 അദ്ധ്യായങ്ങളുള്ള എന്റെ മൂന്നാമത്തെ നോവലായ '' നിഴലായ് എന്നുമൊപ്പം '' 32 ദിവസംകൊണ്ട് തീര്‍ക്കാനായി.</b><br />
<br /><br /><b>മാര്‍ക്കറ്റിങ്ങ് രംഗത്ത് ജോലി ചെയ്യുന്നവരുടെ പ്രയാസങ്ങളിലേക്ക് വിരല്‍ </b><br />
<b>ചൂണ്ടുന്നതോടൊപ്പം സ്വന്തം കുടുംബം നില നിര്‍ത്താന്‍ പട പൊരുതുന്ന ഒരു പാവം വീട്ടമ്മയുടെ കഥയാണ് ഈ നോവല്‍.</b><br />
<br /><b><br />മാസങ്ങളോളമുള്ള ഒരു യജ്ഞം പൂര്‍ത്തിയാവുന്നതിലുള്ള സംതൃപ്തി ഓരോ നോവല്‍ എഴുതി കഴിയുമ്പോഴും എനിക്ക് അനുഭവപ്പെടാറുണ്ട്. അനൂപും ഇന്ദിരയും ഗോപാലകൃഷ്ണനും പ്രദീപും മനസ്സില്‍ നിന്ന് ഇറങ്ങി പോയി. അതോടെ എന്തോ ഒരു സുഖം തോന്നുന്നു.</b></div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com7